സമൂഹവ്യാപനം തടയാനും വ്യാപനത്തിന്‍റെ തോത് കുറയ്ക്കാനുമായി വിവിധ സര്‍ക്കാരുകള്‍ ലോക്ക് ഡൗൺ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ കൊവിഡ് 19 ഒരു ആരോഗ്യപ്രതിസന്ധി എന്നതില്‍ നിന്നും ആഗോള സാമ്പത്തിക പ്രതിസന്ധിയായി വളര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആഗോള പ്രതിസന്ധിയ്ക്ക് അവസാനമുണ്ടാക്കാൻ കൊവിഡ് 19 വാക്സിനു മാത്രമേ സാധിക്കൂ എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

 

 

 

  ലോകമെമ്പാടുമായി അരലക്ഷത്തിലേറെ ജീവനെടുക്കുകയും പത്ത് ലക്ഷത്തിലേറെ പേരെ ബാധിക്കുകയും ചെയ്ത കൊവിഡ് 19 രോഗബാധയ്ക്കെതിരെ ശക്തമായ നടപടികളാണ് ലോകരാജ്യങ്ങള്‍ സ്വീകരിക്കുന്നത്.   ആദ്യ രണ്ട് ഘട്ടങ്ങളില്‍ നടത്തിയ പരീക്ഷണത്തില്‍ മനുഷ്യരില്‍ ഫലപ്രദമാണെന്ന് തെളിഞ്ഞ വാക്സിനാണ് ബാക്ക്ബോൺ എന്നത് പ്രതീക്ഷ നല്‍കുന്നതാണെന്ന് ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയിലെ വിദഗ്ധര്‍ പറയുന്നു.

 

  അന്താരാഷ്ട്ര വാക്സിൻ കമ്പനിയായ ഫ്ലൂജെൻ, വിസ്കോൺസിൻ - മാഡിസൺ സര്‍വകലാശാലയിലെ വൈറോളജിസ്റ്റുകള്‍ തുടങ്ങിയവരുമായുള്ള സഹകരണത്തിലാണ് ഭാരത് ബയോടെക് ഈ വാക്സിൻ വികസിപ്പിക്കുന്നത്. ഇന്ത്യൻ സ്ഥാപനമായ ഭാരത് ബയോടെക് അന്താരാഷ്ട്ര പിന്തുണയോടെ തയ്യാറാക്കുന്ന വാക്സിനാണ് കോറോഫ്ലൂ. ഇൻഫ്ലുവെൻസയ്ക്കായി വികസിപ്പിച്ച ബാക്ക്ബോൺ എന്ന വാക്സിനില്‍ കൊറോണ വൈറസിന്‍റെ ജനിതക ഘടകങ്ങള്‍ കൂടി ചേര്‍ത്താണ് കോറോഫ്ലൂ തയ്യാറാക്കിയിരിക്കുന്നത്.

 

   ലോകമെമ്പാടുമായി നിരവധി സ്ഥാപനങ്ങളും കമ്പനികളും ഒരേ ലക്ഷ്യത്തോടെ മുന്നേറുന്ന സാഹചര്യത്തിൽ 18 മാസത്തിനുള്ളിൽ കൊവിഡ് 19 വാക്സിൻ വിതരണത്തിന് തയ്യാറാകുമെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. ഇന്ത്യൻ കമ്പനികളും വാക്സിൻ ഗവേഷണത്തിൽ മുന്നിലുണ്ട്.  ഫ്ലൂജെൻ വികസിപ്പിച്ചെടുത്ത എം2എസ്ആര്‍ എന്ന ഫ്ലൂ വാക്സിനാണ് കോറോഫ്ലൂ വാക്സിൻ നിര്‍മാണത്തിന്‍റെ ആധാരം.

 

  മറ്റുള്ളവരിലേയ്ക്ക് പകരാത്ത ഒരു ഇൻഫ്ലൂവെൻസ വൈറസ് ഉപയോഗിച്ച് നിര്‍മിക്കുന്ന ഈ വാക്സിന് ഇൻഫ്ലൂവെൻസയ്ക്ക്എതിരെ മനുഷ്യരില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ സഹായിക്കും. ഈ വാക്സിനിലേയ്ക്ക് കൊവിഡ് 19 പരത്തുന്ന സാര്‍സ് കോവ് 2 വൈറസിന്‍റെ ജീൻ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഇതുവഴി കൊറോണയ്ക്കെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനാണ് പദ്ധതി. ആഗോളതലത്തിൽ വാക്സിൻ വിതരണം ചെയ്യും.

 

  വൻതോതില്‍ ഉത്പാദനം നടത്താനും ക്ലിനിക്കല്‍ പരീക്ഷണം നടത്താനുമായി ഫ്ലൂജെൻ വാക്സിൻ ഉത്പാദനത്തിനുള്ള ചുമതല ഭാരത് ബയോടെക്കിന് നല്‍കുകയായിരുന്നു. മൂന്ന് സ്ഥാപനങ്ങളും ചേര്‍ന്നുള്ള കരാറില്‍ വാക്സിൻ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിനുള്ള ചുമതലയാണ് ഭാരത് ബയോടെക്കിനുള്ളത്. വാക്സിൻ നിര്‍മിച്ച് ക്ലിനിക്കല്‍ പരിശോധനകള്‍ നടത്തുകയും തുടര്‍ന്ന് 30 കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനുമാണ് ഭാരത് ബയോടെക് ലക്ഷ്യമിടുന്നതെന്ന് ബിസിനസ് ഡെവലപ്മെന്‍റ് ഹെഡ് റേച്ചസ് എല്ല വ്യക്തമാക്കി.

 

   ലോകത്തിന് വേണ്ട വാക്സിൻ നിര്‍മിച്ചു നല്‍കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് കഴിയുമെന്നും പ്രതിവര്‍ഷം 1.5 ബില്യൺ ഡോസ് വാക്സിനുകള്‍ സ്ഥാപനം ലോകമെമ്പാടുമായി വിറ്റഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിര്‍മാതാവാണ് ഇന്ത്യൻ സ്ഥാപനമായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ലോകത്ത് ഏറ്റവുമധികം വാക്സിൻ കയറ്റുമതി ചെയ്യുന്ന രാജ്യവും ഇന്ത്യയാണ്.

 

  അടുത്ത ആറു മാസത്തിനുള്ളില്‍ മനുഷ്യരില്‍ പരീക്ഷിക്കാൻ തക്കതായ വാക്സിൻ നിര്‍മിക്കപ്പെടുമെന്നു തന്നെയാണ് ഇദ്ദേഹം പറയുന്നത്.  കൊവിഡ് 19നെതിരെ വാക്സിൻ വികസിപ്പിച്ചു കഴിഞ്ഞാൽ ആഭ്യന്തര വിപണിയ്ക്ക് വേണ്ടിയും ലോകരാജ്യങ്ങള്‍ക്കു വേണ്ടിയും അത് ഉത്പാദിപ്പിക്കുന്നത് ഇന്ത്യൻ കമ്പനികളായിരിക്കുമെന്നാണ് വൻകിട മരുന്നു നിര്‍മാണകമ്പനിയായ സിപ്ലയുടെ ചെയര്‍മാൻ യൂസഫ് ഹമീദ് പറയുന്നത്. 

మరింత సమాచారం తెలుసుకోండి: