കൊറോണ കാലത്ത് തുണി കടകളിൽ ട്രയൽ പാടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാലാംഘട്ട ലോക്ക് ഡൗണില്‍ നിയന്ത്രണങ്ങള്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് തുണിക്കടകള്‍ ഉള്‍പ്പെടെ തുറക്കുന്നുണ്ട്. എന്നാല്‍ രോഗബാധിതരുടെ എണ്ണം ഓരോ ദിവസവും ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തുണിക്കടകളില്‍ ട്രയല്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

 

 

  രോഗം പകരാനുള്ള സാധ്യതയുള്ളതിനാല്‍ വസ്ത്രങ്ങള്‍ ധരിച്ചുനോക്കുന്നത് അപകടമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തുണിക്കടകളില്‍ ട്രയല്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

 

  രോഗം പകരാനുള്ള സാധ്യതയുള്ളതിനാല്‍ വസ്ത്രങ്ങള്‍ ധരിച്ചുനോക്കുന്നത് അപകടമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ രോഗം സ്ഥിരീകരിക്കുന്നവരില്‍ ഏറെയും സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവരാണ്.

 

 

  എന്നാല്‍ സമ്പര്‍ക്കം വഴി രോഗം ബാധിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. ഈ സാഹചര്യത്തില്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്.തുണിക്കടകളില്‍ വസ്ത്രം ധരിച്ചുനോക്കുന്നത് അനുവദിക്കാനാകില്ല.

 

 

  ധരിച്ചുനോക്കിയ വസ്ത്രം വാങ്ങാതെ അവിടെത്തന്നെ വെച്ചാല്‍ അത് പിന്നീട് എടുക്കുന്നവരിലേക്ക് വൈറസ് പടരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കോവിഡ് കാലത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നത് സ്ഥിതി മെച്ചപ്പെട്ടതിന് ശേശം മാത്രമെന്നും മുഘ്യ മന്ത്രി അറിയിച്ചു.

 

 

  ഒരാഴ്‍ചയായി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. ഈ സാചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതി മെച്ചപ്പെട്ടതിന് ശേഷം മാത്രമെ ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യം പരിഗണിക്കാനാകൂ.

 

 

  ആരാധനാലയങ്ങളില്‍ വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാകും. അങ്ങനെ വന്നാല്‍ സ്ഥിതി കൂടുതല്‍ വഷളാകാനാണ് കാരണമാകുക.- മുഖ്യമന്ത്രി പറഞ്ഞു.വിവിധ മേഖലകളില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.

  

మరింత సమాచారం తెలుసుకోండి: