വ്യാജമദ്യത്തിന്റെ അപകടം അറിയാവുന്നവര്‍ അത് ഒഴിവാക്കി ആൽക്കഹോളിന്റെ അളവ് കൂടുതലുള്ള നെല്ലിക്കാസവവും, ദശമൂലാരിഷ്ടവും പോലുള്ള ആയുർവേദ മരുന്നുകള്‍ ഒരു നിശ്ചിത ഇളവില്‍ കഴിച്ചാണ് ആശ്വാസം കണ്ടെത്തുന്നത്. ഇത്തരം ആസവങ്ങള്‍ക്കും അരിഷ്ടങ്ങള്‍ക്കും ആവശ്യക്കാര്‍ കൂടുകയാണ്.

 

  മദ്യക്കടകള്‍ അടഞ്ഞ് കിടക്കുകയും കള്ളുഷാപ്പുകള്‍ തുറക്കാതാവുകയും ചെയ്തതോടെ ഗ്രാമീണ മേഖലയില്‍ പ്രവത്തിക്കുന്ന ആയുര്‍വേദ കടകളില്‍ വിൽപന കൂടുകയാണ്. ചില അരിഷ്ടങ്ങള്‍ക്ക് ചെറിയ ലഹരിയുള്ളതാണ് മദ്യപരെ ആകര്‍ഷിക്കുന്നത്.

 

  ഔഷധശാലകൾക്ക് വിലക്കില്ലാത്തതിനാല്‍ മിക്ക ആയുര്‍വേദ കടകളും രാവിലെ തന്നെ തുറക്കും. തിരക്കേറുന്ന ശാലകള്‍ക്കു മുൻപില്‍ സാമൂഹിക അകലംപാലിച്ചാണ് മദ്യപരെത്തുന്നത്. മദ്യശാലകള്‍ പൂട്ടിയതിനാല്‍ മദ്യപാനികളുടെ ഏക ആശ്രയമായി ആയുര്‍വേദ ഔഷധശാലകള്‍ മാറി.

  മദ്യം കിട്ടാതെ വലയുന്നവര്‍ ഇവിടെ നിന്ന് ദശമൂലാരിഷ്ടം മുതലായ ആസവ അരിഷ്ടങ്ങളില്‍ അഭയം തേടിയിരിക്കുകയാണ്. അമിതമായാണ് ഇവ വാങ്ങി ഉപയോഗിക്കുന്നത്. രണ്ടും മൂന്നും കുപ്പികള്‍ വാങ്ങി സോഡയും ചേര്‍ത്താണ് ഉപയോഗം.

 

  വലിയടൗണുകളില്‍ നിന്നും മാറി ഗ്രാമപ്രദേശങ്ങളിലാണ് വിൽപന കൂടുതലായി നടക്കുന്നത്. എന്നാല്‍ ഇതില്‍ തന്നെ ചില വ്യാജ മരുന്നുകള്‍ വില്‍പനക്ക് എത്തുന്നതായി പറയുന്നു.

 

  ലഹരി മാത്രം ലക്ഷ്യം വെച്ചുള്ള ഇത്തരം മരുന്നുകള്‍ അധികം എത്തുന്നതും ഈ ഗ്രാമിണമേഖലയില്‍ തന്നെയാണ്. 

మరింత సమాచారం తెలుసుకోండి: