പ്രേക്ഷകന് എന്നും ഓര്‍ത്തിരിക്കാവുന്ന ഒരുപിടി മികച്ച ചിത്രങ്ങളാണ്‌ രഞ്ജിത്തിന്റെ തൂലികലയില്‍ നിന്നും പുറത്തു വന്നിട്ടുള്ളത്, തുടക്കകാലത്ത് കുടുംബ ചിത്രങ്ങളും ഹ്യൂമര്‍ ചിത്രങ്ങളും രഞ്ജിത്തിന്റെ തൂലികയില്‍ നിന്ന് പിറവികൊണ്ടു. പിന്നീട് ‘ദേവാസുരം’ പോലെയുള്ള കള്‍ട്ട് ക്ലാസിക് ചിത്രങ്ങളും രഞ്ജിത്തിന്റെ തിരക്കഥയില്‍ ലയാള സിനിമയുടെ അത്ഭുതമായി,

 

തനിക്ക് ഏറ്റവും പ്രിയമുള്ള അഞ്ച് നായകന്മാരെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതില്‍ ഒരിക്കലും മാറ്റി നിര്‍ത്തപ്പെടാന്‍ കഴിയാത്ത കഥാപാത്രമാണ് കെയര്‍ ഓഫ് ജോര്‍ജ്ജ് കുട്ടിയിലെ നായകനെന്നു തുറന്നു പറയുകയാണ് രഞ്ജിത്ത്.

 

ഇക്കാലത്തും മലയാളികളെ വളരെയധികം സ്വാധീനിച്ച ഒരു പിടി നല്ല ചിത്രങ്ങൾ സംവിധാനം ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. അവയിൽ കൂടുതലും മലയാളി മനസ്സുകൾ നെഞ്ചോടു ചേർത്തു പിടിച്ച് കുടുംബചിത്രങ്ങൾ ആയിരുന്നു.

 

ജോര്‍ജ്ജ് കുട്ടിയുടെ മനസ്സ് തനിക്ക് നന്നായി കാണാന്‍ കഴിയുന്നുണ്ട് എന്ന മുഖവുരയോടെയാണ്‌ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഈ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങിയത്.

 

‘അച്ഛന്റെ ബാധ്യത പരിഹരിക്കാന്‍ മകന്‍ സ്ത്രീധനത്തിനു വേണ്ടി വിവാഹത്തിന് തയ്യാറാകുന്നതാണ് സിനിമയുടെ പ്രമേയം. അയാള്‍ എന്‍ഞ്ചീനിയറിംഗ് കോളേജില്‍ നിന്ന് ഫൈനല്‍ പരീക്ഷ കഴിഞ്ഞു വരുന്നിടത്ത് നിന്നാണ് ചിത്രത്തിന്റെ തുടക്കം. ആ സമയത്ത് ഒട്ടും ആഗ്രഹിക്കാതെ ഒരു വിവാഹത്തിന് തയ്യാറാകേണ്ടി വരുന്നു.

 

പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ അവരുടെ ഇഷ്ടം നോക്കാതെ വിവാഹം കഴിച്ചയയ്ക്കാറുണ്ട്. നമ്മുടെ നാട്ടില്‍ ബാധ്യത തീര്‍ക്കുക എന്നതാണ് ഇതിനെക്കുറിച്ച് അച്ഛനമ്മമാര്‍ പറയുന്നത്. ഈ കാര്യം വല്ലപ്പോഴുമൊക്കെ ആണ്‍കുട്ടികളുടെ കാര്യത്തിലും സംഭവിക്കാറുണ്ട്.

 

അവരുടെ ഇഷ്ടമോ പ്രണയമോ താല്പര്യമോ ഒന്നും നോക്കാതെ വിവാഹം കഴിക്കേണ്ടി വരുന്ന അവസ്ഥ. അങ്ങനെ വിവാഹം കഴിക്കേണ്ടി വന്ന ആളാണ് ജോര്‍ജ്ജ് കുട്ടി. പിന്നീട് സിനിമയുടെതായ തലത്തിലേക്ക് വികസിക്കുന്നു കഥ.

 

അമ്മായിച്ചന്‍ അയാളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതും അയാള്‍ ഒടുവില്‍ ജീവിതം തിരിച്ചു പിടിക്കുന്നതും മറ്റുമാണ് കഥയില്‍.

പല ചെറുപ്പക്കാര്‍ക്കും ജോര്‍ജ്ജ് കുട്ടി എന്ന കഥാപാത്രത്തില്‍ സ്വന്തം ജീവിതത്തിന്റെ പ്രതിഫലനം തോന്നിയിട്ടുണ്ട്. 

 

మరింత సమాచారం తెలుసుకోండి:

bsb