പുതിയ മാറ്റങ്ങളുമായി കോളിളക്കം സൃഷ്ട്ടിക്കുന്ന അവർ. സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവനൊപ്പം വേദി പങ്കിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ സെബാസ്റ്റ്യൻ കളത്തിങ്കലാണ് ഇപ്പോൾ നിർണായകമായ രാഷ്ട്രീയ ചർച്ചകൾക്കു തുടക്കമിട്ടത്. സിപിഎം നേതൃത്വം നൽകുന്ന 'അഭയം ചാരിറ്റബിൾ സൊസൈറ്റി' മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഭക്ഷണം വിതരണം ചെയ്യുന്ന കേന്ദ്രത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എത്തിയത്.

 

 

 

  അതായത് സംസ്ഥാന രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച് ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിനെ യുഡിഎഫിൽ നിന്നും പുറത്താക്കിയതിനു പിന്നാലെ നിർണായക രാഷ്ട്രീയ നീക്കവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്. യുഡിഎഫിൽ നിന്നും പുറത്താക്കിയതോടെ ജോസ് കെ മാണി ഒരു മുന്നണിയുടെയും ഭാഗമാകാതെ ഒറ്റയ്ക്കു നിൽക്കുകയാണ്. ഇടതു മുന്നണിയും, യുഡിഎഫും ഒരു പോലെ ജോസ് കെ മാണിയ്ക്കായി നിലപാടും ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോൾ സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവനൊപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേദി പങ്കിട്ടത്.

 

 

 

  കൊവിഡ് കാലത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൗജന്യമായി 'അഭയം' ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ നൂറാം ദിവസമാണ് ഇന്ന്. ഈ പരിപാടികളിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എത്തിയത്. ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് ധാരണ പാലിച്ച് പ്രസിഡൻ്റ് സ്ഥാനം രാജി വെക്കാതിരുന്നതാണ് ഇപ്പോഴത്തെ രാ്ഷ്ട്രീയ വിവാദങ്ങൾക്കു കാരണം. ഈ വിവാദങ്ങൾക്കു തുടക്കക്കാരനും, കാരണക്കാരനുമായ ആൾ തന്നെയാണ് ഇപ്പോൾ നിർണായകമായ മുന്നണി മാറ്റ സാധ്യത മുന്നോട്ടു വെച്ച് സിപിഎമ്മിനൊപ്പം വേദി പങ്കിട്ടിരിക്കുന്നത്.

 

 

 

  അതേസമയം നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അഭയത്തിന്റെ വേദിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എത്തിയത് രാഷട്രീയമായി ഏറെ ചലനങ്ങൾ ഉണ്ടാക്കുന്നതാണ്. ഇരുമുന്നണിയുടെയും ഭാഗമല്ലാതെ നിൽക്കുന്ന കേരള കോൺഗ്രസിന്റെ ഇടതു മുന്നണി പ്രവേശനം ഏതാണ്ട് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ നീക്കങ്ങൾ.

 

 

  ശനിയാഴ്ച ഉച്ചയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഡിവൈഎഫ്ഐ പ്രവർത്തകരുമായി സൗഹൃദം പങ്കിടുകയും ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവനൊപ്പം വേദി പങ്കിട്ട പ്രസിഡന്റ് അഭയത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. 

మరింత సమాచారం తెలుసుకోండి: