യൂറോപ്പില്‍ കൊറോണയുടെ പ്രഭവകേന്ദ്രമായി റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ നിന്നും ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ ഇറങ്ങിയവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.
42 പേരാണ് വിമാനമിറങ്ങിയത്. അതേസമയം ഇറ്റലിയില്‍ കൊറോണ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയാതെ റോം ഉള്‍പ്പെടെയുള്ള വിമാനത്താളവത്തില്‍ നാട്ടിലേക്ക് മടങ്ങാനാകാതെ മലയാളികളുടെ മറ്റൊരു സംഘം കുടുങ്ങി.
നാട്ടിലേക്ക് മടങ്ങാനായി ഇവര്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാന്‍ അനുമതി ലഭിച്ചില്ല.
കൊറോണ ഇല്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയാലേ വിമാനത്തില്‍ കയറാനാകൂ എന്ന് അധികൃതര്‍ നിലപാട് എടുത്തതോടെ ഇവരുടെ യാത്ര മുടങ്ങുകയായിരുന്നു.
ഇവര്‍ക്ക് വേണ്ടി മുഖ്യമന്ത്രി ഇടപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.
അതിനിടയില്‍ ഇന്നലെ ഇറ്റലിയില്‍ നിന്നും 42 പേര്‍ നെടുമ്പാശേരി വിമാനത്തവളത്തില്‍ എത്തി.
ഇവരെ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.