ഇനി മുതൽ മൈസൂർ പാക് അല്ല, പിന്നെ മറ്റെന്ത്? രാജസ്ഥാനിലെ വ്യാപാരികൾ മൈസൂർ പാക്കിലെ 'പാക്ക്' വെട്ടിക്കളയുകയും തൽസ്ഥാനത്ത് 'ശ്രീ' എന്ന വാക്ക് ചേർക്കുകയും ചെയ്തതാണ് മൈസൂർ പാക്കിനെ വാർത്തകളിലെത്തിച്ചത്. യഥാർത്ഥത്തിൽ മൈസൂർ പാക്കിലെ പാക്ക് എന്താണ്? അത് പാക്കിസ്താനാണോ? അതോ അത് വെറ്റില മുറുക്കാൻ ഉപയോഗിക്കുന്ന പാക്കാണോ? അതുമല്ലെങ്കിൽ മറ്റെന്തെങ്കിലുമാണോ? മൈസൂർ പാക്ക് ലോകപ്രശസ്തമായ ഒരു ഇന്ത്യൻ പലഹാരമാണ്. ഈ പേരിലെ 'പാക്ക്' എന്ന വാക്കാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. പാക എന്ന സംസ്കൃതത്തെ മലയാളത്തിലേക്ക് മാറ്റിയാൽ പാകം എന്ന് കിട്ടും. നാം മലയാളത്തിൽ വേവ് എന്ന അർത്ഥത്തിലാണ് ഈ വാക്ക് കാര്യമായി ഉപയോഗിക്കാറുള്ളത്. ചില വിശേഷ വിഭവങ്ങളുടെ കാര്യത്തിൽ വിദഗ്ധരായ പാചകക്കാർ 'പാകം' എന്ന വാക്ക് എഴുത്തുഭാഷയിൽ ഉപയോഗിക്കാറുണ്ട്.
ക്രമമായി, അച്ചടക്കത്തോടെ വിവിധ ചേരുവകളെ മിശ്രണം ചെയ്യുന്നതിനെയാണ് പാകം എന്ന് വിശേഷിപ്പിക്കുക. 'മൈസൂർ പാക' എന്ന പേര് അക്കാലത്ത് സാധാരണക്കാർക്കിടയിൽ പ്രചരിച്ചപ്പോൾ മൈസൂർ പാക്ക് എന്നായിത്തീർന്നു. ചുരുക്കത്തിൽ, പാകിസ്താനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മൈസൂൽ പാക്കിൽ നിന്ന് പാക്കിനെ എടുക്കു മാറ്റുന്നതിൽ വലിയ അർത്ഥമില്ല. രാജസ്ഥാനിലെ വ്യാപാരികൾക്ക് ഈ ചരിത്രമൊന്നും അറിയാഞ്ഞതു കൊണ്ട് പറ്റിയ അബദ്ധമാകാം. ഒരിക്കൽ കൊട്ടാരം ദേഹണ്ണപ്പുരയിൽ കാകാസുര മാദപ്പ കടലപ്പൊടി, പഞ്ചസാര, നെയ്യ് എന്നിവ കുറുക്കി ഒരു വിഭവമുണ്ടാക്കി.
വൈകുന്നേര ഭക്ഷണത്തിനൊപ്പം കൃഷ്ണരാജ വോഡയാർ നാലാമന് അത് വിളമ്പി. ആ വിഭവത്തിന്റെ രുചി ഏറെ രസിച്ച രാജാവ് ദേഹണ്ണപ്പുരയിൽ നിന്ന് ഷെഫിനെ അകത്തേക്ക് വിളിച്ചു. "എന്താണീ വിഭവം?" രാജാവിന് തന്റെ റെസീപ്പി ഇഷ്ടപ്പെടുമെന്ന് മാദപ്പയ്ക്ക് ഉറപ്പായിരുന്നു. അദ്ദേഹം മനസ്സിൽ നേരത്തേയുറപ്പിച്ചിരുന്ന പേര് രാജാവിനോട് പറഞ്ഞു: "മൈസൂർ പാക!"പേരിൽ തന്നെയുള്ളതുപോലെ മൈസൂരിൽ നിന്നാണ് ഈ മധുരപലഹാരത്തിന്റെ ഉത്ഭവം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മൈസൂർ രാജകൊട്ടാരത്തിൽ കൃഷ്ണരാജ വോഡയാർ നാലാമനാണ് മൈസൂർ ഭരിച്ചിരുന്നത്.
വലിയ ഭക്ഷണ പ്രേമിയായിരുന്നു അദ്ദേഹം. തന്റെ അംബാ വിലാസ് പാലസിൽ അദ്ദേഹമൊരു നല്ല ദേഹണ്ണപ്പുരയുണ്ടാക്കി. അതിൽ പാചകക്കാരനായി കാകാസുര മാദപ്പ എന്നൊരാളെ പ്രധാന ഷെഫായി നിയമിച്ചു. പാചകകലയിൽ ഒരു പ്രതിഭ തന്നെയായിരുന്നു മാദപ്പ. പുതിയപുതിയ റെസിപ്പികൾ പരീക്ഷിക്കുകയും അത് രാജാവിന് നൽകി ആദരവേറ്റു വാങ്ങുകയും ചെയ്യുന്നത് ഇദ്ദേഹത്തിന് പതിവായിരുന്നു.
Find out more: