
ഇന്ത്യയില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പെടിഎം ജീവനക്കാരനാണ് ഇദ്ദേഹം. കമ്പനി തന്നെയാണ് ജീവനക്കാരന് വൈറസ് ബാധ സ്ഥീരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ അവധിയാഘോഷിക്കുന്നതിന് പോയ ജീവനക്കാരന്റെ പേടീഎം ജീവനക്കാരന് കൊറോണവൈറസ് ബാധയുണ്ടായിരിക്കുന്നത്.ഇദ്ദേഹത്തിന് കൃത്യമായ വൈദ്യ സഹായം ലഭിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
ഇതുവരെ 29 പേര്‍ക്കാണ് കൊറോണ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ ഭീഷണിയെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഉംറ തീര്‍ത്ഥാടനം റദ്ദ് ചെയ്ത് സൗദി അറേബ്യ. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ആഴ്ച വിദേശ തീർത്ഥാടകര്‍ക്കുള്ള വിസ സൗദി നിഷേധിച്ചിരുന്നു ഇതിന് പിന്നാലെയാണ് സൗദിയുടെ പുതിയ നടപടിയുണ്ടായിരിക്കുന്നത്.
കൊറോണ വൈറസ് ലോക വ്യാപകമായി പരക്കുന്നതോടെയാണ് തീര്‍ത്ഥാടനം തന്നെ റദ്ദ് ചെയ്യാന്‍ സൗദി തീരൂമാനിച്ചത്. സൗദിക്ക് പുറമെ ഇറാനില്‍ പള്ളികളിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയും റദ്ദാക്കിയിട്ടുണ്ട്. ജര്‍മ്മനി മെഡിക്കൽ സുരക്ഷാ വസ്തുക്കള്‍ പുറത്തേക്ക് കയറ്റി അയക്കുന്നതും നിരോധിച്ചിട്ടുണ്ട്.കൊറോണ വൈറസ് ബാധിച്ച് ഇറാഖില്‍ ഒരാള്‍ മരിച്ചു. ഇറാന് ശേഷം കൊവിഡ് 19 ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചിമേഷ്യയിലെ രാജ്യമാണ് ഇറാഖ്. ഇറാഖിലെ കുര്‍ദിഷ് പ്രവിശ്യയിലാണ് വൈറസ് ബാധിച്ചയാള്‍ മരിച്ചതെന്ന് പ്രാദേശിക ആരോഗ്യ വിഭാഗം അറിയിച്ചു.
ഇറാഖില്‍ 33 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇന്ത്യയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 28 ആയി. ഇറ്റലിയില്‍ നിന്നെത്തിയ 21 അംഗ സംഘത്തിലെ 16 പേര്‍ക്കും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഇന്ത്യക്കാരനായ ഡ്രൈവര്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ചവ്വാലയിലെ ഐടിബിപി ക്യാമ്പില്‍ നിരീക്ഷണത്തിലാണുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ്‍വര്‍ധന്‍ അറിയിച്ചു. ഡല്‍ഹിയില്‍ ഒരാള്‍ക്കും തെലങ്കാനയില്‍ ആറുപേര്‍ക്കും കേരളത്തില്‍ മൂന്നു പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും എത്തുന്ന മുഴുവന്‍ യാത്രക്കാരെയും കൊറോണ വൈറസ് പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.
#
ഇന്ത്യയിലും കൂടുതല്‍ ആളുകളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്ന സാചര്യത്തില്‍ ഈ വര്‍ഷത്തെ ഹോളി ആഘോഷത്തില്‍ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് 19 പടരുന്നത് തടയാന്‍ ജനങ്ങള്‍ കൂട്ടംചേരുന്നതും പൊതു പരിപാടികളും ഒഴിവാക്കണമെന്നും മോദി ആവശ്യപ്പെട്ടു.കൊവിഡ് 19 രോഗബാധ നേരിടാന്‍ ലോക ബാങ്ക് 1200 കോടി ഡോളറിന്‍റെ (87534 കോടി രൂപ) അടിയന്തിര സഹായം പ്രഖ്യാപിച്ചു. അതിവേഗത്തില്‍ ഫലപ്രദമായ നടപടിയാണ് വേണ്ടതെന്ന് ലോക ബാങ്ക് പ്രസിഡന്‍റ് ഡേവിഡ് മാല്‍പാസ് പറഞ്ഞു. ലോക ബാങ്ക് നല്‍കുന്ന സഹായധനം മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനോ മറ്റു ആരോഗ്യ സേവനങ്ങള്‍ക്കോ ഉപയോഗിക്കാമെന്ന് മാല്‍പാസ് പറഞ്ഞു.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ദക്ഷിണ കൊറിയ പ്രസിഡന്‍റ് മൂണ്‍ ജോ ഇന്‍ പശ്ചിമേഷ്യാ സന്ദര്‍ശനം റദ്ദാക്കി. മാര്‍ച്ച് മധ്യത്തോടെ യുഎഇ, ഈജിപ്‍ത്, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള തീരുമാനമാണ് റദ്ദാക്കിയതെന്ന് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ ബ്ലൂ ഹൗസ് അറിയിച്ചു. രാജ്യത്ത് കൊറോണ വൈറസ് അപകടകരമായി പടരുന്നതിനാലാണ് പ്രസിഡന്‍റ് യാത്ര മാറ്റിവെച്ചതെന്ന് ബ്ലൂ ഹൗസ് വക്താവ് കാങ് മിന്‍ സോക് അറിയിച്ചു. ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം രോഗബാധിതരുള്ളത് ദക്ഷിണ കൊറിയയിലാണ്.
കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ലോകമെങ്ങും കായിക മത്സരങ്ങളും മറ്റു പരിപാടികളുമെല്ലാം മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്യുകയാണ്. മാസങ്ങള്‍ക്ക് ശേഷം ജപ്പാനില്‍ നടക്കേണ്ട ഒളിമ്പിക്സിനെ സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഒളിമ്പിക്സ് നിശ്ചയിച്ചത് പ്രകാരം തന്നെ നടക്കുമെന്ന് ജപ്പാന്‍ സര്‍ക്കാരിന്‍റെ വക്താവ് യൊഷിഹിദെ സുഗ അറിയിച്ചു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായുള്ള ജപ്പാന്‍റെ കരാറില്‍ ചെറിയ കാലതാമസമുണ്ടായേക്കാമെന്ന് കഴിഞ്ഞ ദിവസം ജാപ്പനീസ് ഒളിമ്പിക്സ് മന്ത്രി സെയ്‍കൊ ഹഷിമോട്ടോ പറഞ്ഞിരുന്നു.
കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംഗീത പരിപാടികളും കായിക മത്സരങ്ങളും ഉള്‍പ്പെടെ എല്ലാ പരിപാടികളും റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് യുഎഇ. മാര്‍ച്ച് 5,6 തീയതികളിലായി അബുദാബിയില്‍ നടക്കാനിരുന്ന അള്‍ട്രാ ഫെസ്റ്റിവല്‍ സംഗീത പിരപാടി റദ്ദാക്കിമാര്‍ച്ച് 21-ന് ദുബായില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന കെ പോപ്പ് കണ്‍സേര്‍ട്ട് മ്യൂസിക് ബാങ്കും വേണ്ടെന്നുവെച്ചു. ദുബായില്‍ മാര‍്ച്ച് 25 മുതല്‍ 28 വരെ നടത്താന്‍ തീരുമാനിച്ചിരുന്ന ആര്‍ട്ട് ദുബായ് പരിപാടി മാറ്റിവെക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
മാര്‍ച്ച് 27-ന് ദുബായില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന തന്‍റെ കണ്‍സേര്‍ട്ട് നവംബറിലേക്ക് മാറ്റിയതായി അമേരിക്കന്‍ റാപ്പര്‍ റുസ് അറിയിച്ചു.ഗള്‍ഫ് മേഖലയിലാകെ 1641 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത് ഇറാനിലാണ്. 66 പേരാണ് ഇറാനില്‍ വൈറസ് ബാധിച്ച് മരിച്ചത്.