വിളിക്കാതിരുന്നതിന്റെ കുറ്റബോധം ഇപ്പോഴും മനസിലുണ്ട്; മേജർ രവി! ജീവിതത്തിൽ ഇന്നും അമ്മയെക്കുറിച്ച് പറയുമ്പോൾ എന്റെ നെഞ്ച് പിടയും. അന്നെനിക്ക് പണമില്ലായിരുന്നു. എല്ലാം വന്നപ്പോൾ അമ്മ ഇല്ല. പിന്നെ എന്തുണ്ടായിട്ടുണ്ടെന്താണ്. സൂപ്പർ അമ്മയും മകളിലേക്ക് എത്തിയപ്പോഴായിരുന്നു അദ്ദേഹം അമ്മയെക്കുറിച്ച് ഇമോഷണലായി സംസാരിച്ചത്. ഞാൻ മാത്രമല്ല ഇതിപ്പോൾ നിങ്ങളേയും കരയിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംവിധായകനും അഭിനേതാവുമായ മേജർ രവി ചാനൽ പരിപാടികളിലും അതിഥിയായി എത്താറുണ്ട്. അമ്മ അഞ്ചാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. നാട്ടുകാർക്ക് എല്ലാവർക്കും അമ്മയെ ഇഷ്ടമാണ്.
ചെന്നൈയിൽ നിന്നും വീട്ടിലേക്ക് വരുമ്പോൾ പട്ടാമ്പി പാലത്തിന്റെ അവിടെ എത്തുമ്പോഴേ ഒരു ഗ്ലാസ് നാരങ്ങ വെള്ളം കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കാറുണ്ട്. അമ്മ എന്നെ കാണുമ്പോൾ തന്നെ കെട്ടിപ്പിടിക്കുന്നു, ഉമ്മ തരുന്നു, അതുകഴിഞ്ഞ് കിട്ടിയ സാധനവുമെടുത്ത് അടുക്കളയിലേക്ക് പോവുന്നു. തിരികെ വരുമ്പോൾ അമ്മയുടെ കൈയ്യിൽ നാരങ്ങവെള്ളമുണ്ടാവും. അതാണ് അമ്മയുടെ ടെലിപ്പതി. മനസിൽ എന്താണ് ആഗ്രഹിക്കുന്നതെന്ന് വെച്ചാൽ അത് അപ്പോൾ കിട്ടും. പലപ്പോഴും പറയേണ്ടി വരില്ല.2004 ലെ ഓണത്തിന് രണ്ടുദിവസം മുൻപ് അമ്മ വിളിച്ച് മക്കൾ വരുന്നില്ലേയെന്ന് ചോദിച്ചിരുന്നു. അന്ന് പെൻഷൻ മാത്രമായിരുന്നു എന്റെ വരുമാനം, വേറെ പൈസയൊന്നുമില്ലായിരുന്നു. എന്തിനാണ് അവിടെ വന്നിട്ട്, ഒരിലയിൽ കുറച്ച് സദ്യ തരും.
അതിന് ഞാനിത്ര പെട്രോളും ചെലവാക്കി വരേണ്ടതുണ്ടോയെന്ന് ചോദിച്ചിരുന്നു. നീയിങ്ങോട്ട് വാ എന്നായിരുന്നു അമ്മ പറഞ്ഞത്. മോനെ, ഞാൻ വയസായിട്ടിരിക്കുവാ, അടുത്ത ഓണത്തിന് ഉണ്ടാവുമോയെന്ന് അറിയില്ലല്ലോ എന്ന് അമ്മ പറഞ്ഞപ്പോഴും ഞാൻ ദേഷ്യപ്പെട്ടു. അത് അമ്മയല്ലല്ലോ തീരുമാനിക്കേണ്ടതെന്നായിരുന്നു എന്റെ മറുപടി. ഫോൺ വെച്ചതിന് ശേഷം എനിക്കെന്തോ ടെൻഷനായി. പിറ്റേന്ന് രാവിലെ തന്നെ ഞങ്ങളെല്ലാവരും വീട്ടിലേക്ക് പോയി. വലിയ പൂക്കളമൊക്കെയിട്ട് ഓണം ആഘോഷിച്ചു. 2005 ൽ മാർച്ച് 11 ന് മോഹൻലാലിന് അഡ്വാൻസ് കൊടുക്കാൻ പോയി. അന്ന് രൺജി പണിക്കരും എനിക്കൊപ്പമുണ്ടായിരുന്നു. അമ്മയോട് ദോശയുണ്ടാക്കി തരാൻ പറഞ്ഞു. അതൊക്കെ കഴിച്ച് പിരിഞ്ഞതാണ്. നാളെ വിളിക്കാമെന്ന് പറഞ്ഞ് പിരിഞ്ഞതാണ്. അതങ്ങ് നീണ്ടുപോയി, അമ്മ അവിടെത്തന്നെയുണ്ടല്ലോ.
ഞാൻ മാത്രമല്ല ഇതിപ്പോൾ നിങ്ങളേയും കരയിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംവിധായകനും അഭിനേതാവുമായ മേജർ രവി ചാനൽ പരിപാടികളിലും അതിഥിയായി എത്താറുണ്ട്. അമ്മ അഞ്ചാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. നാട്ടുകാർക്ക് എല്ലാവർക്കും അമ്മയെ ഇഷ്ടമാണ്. ചെന്നൈയിൽ നിന്നും വീട്ടിലേക്ക് വരുമ്പോൾ പട്ടാമ്പി പാലത്തിന്റെ അവിടെ എത്തുമ്പോഴേ ഒരു ഗ്ലാസ് നാരങ്ങ വെള്ളം കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കാറുണ്ട്. അമ്മ എന്നെ കാണുമ്പോൾ തന്നെ കെട്ടിപ്പിടിക്കുന്നു, ഉമ്മ തരുന്നു, അതുകഴിഞ്ഞ് കിട്ടിയ സാധനവുമെടുത്ത് അടുക്കളയിലേക്ക് പോവുന്നു. തിരികെ വരുമ്പോൾ അമ്മയുടെ കൈയ്യിൽ നാരങ്ങവെള്ളമുണ്ടാവും. അതാണ് അമ്മയുടെ ടെലിപ്പതി. മനസിൽ എന്താണ് ആഗ്രഹിക്കുന്നതെന്ന് വെച്ചാൽ അത് അപ്പോൾ കിട്ടും. പലപ്പോഴും പറയേണ്ടി വരില്ല.2004 ലെ ഓണത്തിന് രണ്ടുദിവസം മുൻപ് അമ്മ വിളിച്ച് മക്കൾ വരുന്നില്ലേയെന്ന് ചോദിച്ചിരുന്നു. അന്ന് പെൻഷൻ മാത്രമായിരുന്നു എന്റെ വരുമാനം, വേറെ പൈസയൊന്നുമില്ലായിരുന്നു. എന്തിനാണ് അവിടെ വന്നിട്ട്, ഒരിലയിൽ കുറച്ച് സദ്യ തരും. അതിന് ഞാനിത്ര പെട്രോളും ചെലവാക്കി വരേണ്ടതുണ്ടോയെന്ന് ചോദിച്ചിരുന്നു.
Find out more: