ലോകായുക്തയുടെ അടിത്തറ ഇല്ലാതാക്കി ഉപദേശക സംവിധാനമാക്കി മാറ്റുന്നുവെന്ന് വിടി ബൽറാം! ലോകായുക്തയുടെ അധികാരം ദുർബലപ്പെടുത്തുന്ന വിധത്തിലുള്ള നിയമ നിർമ്മാണവുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകവെയാണ് ബൽറാം വിമർശനം ഉന്നയിച്ചിരിക്കുന്നത്. ലോകായുക്തയുടെ പല്ലും നഖവും ഇല്ലാതാക്കി അതിനെ വെറും ഉപദേശക സംവിധാനമാക്കി മാറ്റാൻ പിണറായി സർക്കാർ ശ്രമിക്കുകയാണെന്ന വിമർശനവുമായി മുൻ എംഎൽഎ വി ടി ബൽറാം. എന്നാൽ ആ ലോകായുക്തയുടെ പല്ലും നഖവും ഇല്ലാതാക്കി അതിനെ വെറും ഉപദേശക സംവിധാനമാക്കി മാറ്റാൻ സർക്കാർ ശ്രമിക്കുകയാണെന്ന് വി ടി ബൽറാം ആരോപിച്ചു. അഴിമതിക്കെതിരെ പോരാടാനും ഇടപെടാനും കഴിയുന്ന ശക്തമായ ഒരു സംവിധാനം എന്ന നിലയിൽ 'ലോകായുക്ത'ക്ക് വലിയ പ്രാധാന്യമാണുള്ളത്.





   സർവ്വകലാശാല നിയമന വിഷയങ്ങളിൽ മന്ത്രി ആർ ബിന്ദുവിനെതിരെയും ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുമൊക്കെ ലോകായുക്തയിൽ കേസ് നടന്നു കൊണ്ടിരിക്കുന്ന വേളയിലാണ് ഇപ്പോൾ നിയമസഭയിൽ പോലും അവതരിപ്പിക്കാതെ തിരക്കുപിടിച്ച് ഓർഡിനൻസ് വഴി ലോകായുക്ത നിയമത്തിലെ പ്രധാന വകുപ്പുകൾ ഭേദഗതി ചെയ്ത് അധികാരം ഇല്ലാതാക്കുന്നത്. നിഷ്പക്ഷമായ ഒരു ജുഡീഷ്യൽ സംവിധാനത്തിന്റെ അധികാരം സർക്കാർ കയ്യടക്കുന്നതോടെ കള്ളന്റെ കയ്യിൽത്തന്നെ താക്കോൽ കൊടുക്കപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവാൻ പോവുന്നത്. സിപിഎമ്മിന്റെ അഴിമതി വിരുദ്ധ നാട്യങ്ങളുടെ പൊള്ളത്തരം ഒരിക്കൽക്കൂടി ജനങ്ങൾക്ക് ബോധ്യമാവുകയാണ്.





  അഴിമതിയോ സ്വജനപക്ഷപാതിത്തമോ നടത്തിയതായി തെളിവുകളുടെ അടിസ്ഥാനത്തിൽ ലോകായുക്ത കണ്ടെത്തിയാൽ നിലവിലെ നിയമപ്രകാരം ബന്ധപ്പെട്ട അധികാര സ്ഥാനത്തിരിക്കുന്നവർക്ക് സ്ഥാനമൊഴിയേണ്ടിവരും. എന്നാൽ പുതിയ ഓർഡിനൻസ് പ്രകാരം ലോകായുക്തയുടെ കണ്ടെത്തലുകളെ തള്ളിക്കളയാൻ സർക്കാരിന് അധികാരം നൽകാനാണ് തീരുമാനിക്കുന്നത്. അണ്ണാ ഹസാരെയെപ്പോലുള്ള സംഘ് പരിവാർ ഏജന്റുമാരോടൊപ്പം ചേർന്ന് യുപിഎ സർക്കാരിനെതിരെ പ്രചരണം നടത്താൻ നേതൃത്ത്വം നൽകിയത് വൃന്ദ കാരാട്ട് അടക്കമുള്ള സിപിഎം നേതാക്കളായിരുന്നു. ലോക്പാൽ, ലോകായുക്ത നിയമങ്ങൾ കൂടുതൽ ശക്തമാക്കണം എന്നായിരുന്നു അന്നവരുടെ ആവശ്യം. ഇന്ന് സിപിഎം ഭരിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനത്തെ സർക്കാർ ഉള്ള നിയമത്തെപ്പോലും ദുർബ്ബലപ്പെടുത്താൻ നോക്കുമ്പോൾ അതിന് സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിന്റെ അംഗീകാരമുണ്ടോ എന്ന് അവർ തന്നെ ജനങ്ങളോട് വ്യക്തമാക്കേണ്ടതുണ്ട്.






  2013കാലത്ത് മൻമോഹൻ സിംഗ് സർക്കാർ ലോക്പാൽ, ലോകായുക്ത നിയമങ്ങൾ കൊണ്ടുവരുന്ന കാലത്ത് രാജ്യത്ത് അഴിമതി വിരുദ്ധതയുടെ അപ്പോസ്തലന്മാരായി നടിച്ചിരുന്നവരാണ് സിപിഎമ്മുകാർ. അഴിമതിയോ സ്വജനപക്ഷപാതിത്തമോ നടത്തിയതായി തെളിവുകളുടെ അടിസ്ഥാനത്തിൽ ലോകായുക്ത കണ്ടെത്തിയാൽ നിലവിലെ നിയമപ്രകാരം ബന്ധപ്പെട്ട അധികാര സ്ഥാനത്തിരിക്കുന്നവർക്ക് സ്ഥാനമൊഴിയേണ്ടിവരും. എന്നാൽ പുതിയ ഓർഡിനൻസ് പ്രകാരം ലോകായുക്തയുടെ കണ്ടെത്തലുകളെ തള്ളിക്കളയാൻ സർക്കാരിന് അധികാരം നൽകാനാണ് തീരുമാനിക്കുന്നത്. സർവ്വകലാശാല നിയമന വിഷയങ്ങളിൽ മന്ത്രി ആർ ബിന്ദുവിനെതിരെയും ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുമൊക്കെ ലോകായുക്തയിൽ കേസ് നടന്നു കൊണ്ടിരിക്കുന്ന വേളയിലാണ് ഇപ്പോൾ നിയമസഭയിൽ പോലും അവതരിപ്പിക്കാതെ തിരക്കുപിടിച്ച് ഓർഡിനൻസ് വഴി ലോകായുക്ത നിയമത്തിലെ പ്രധാന വകുപ്പുകൾ ഭേദഗതി ചെയ്ത് അധികാരം ഇല്ലാതാക്കുന്നത്.







  നിഷ്പക്ഷമായ ഒരു ജുഡീഷ്യൽ സംവിധാനത്തിന്റെ അധികാരം സർക്കാർ കയ്യടക്കുന്നതോടെ കള്ളന്റെ കയ്യിൽത്തന്നെ താക്കോൽ കൊടുക്കപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവാൻ പോവുന്നത്. സിപിഎമ്മിന്റെ അഴിമതി വിരുദ്ധ നാട്യങ്ങളുടെ പൊള്ളത്തരം ഒരിക്കൽക്കൂടി ജനങ്ങൾക്ക് ബോധ്യമാവുകയാണ്. ഗവർണർ-ഗവണ്മെന്റ് തർക്കങ്ങളും പൊറാട്ടുനാടകങ്ങളും ജനങ്ങളെ കബളിപ്പിക്കാനാണെന്നും ഇവർ തമ്മിലുള്ള അന്തർധാര സജീവമാണെന്നും പ്രതിപക്ഷമുയർത്തിയ ആക്ഷേപം ശരിവക്കുന്ന തരത്തിലാണ് ചാൻസലർ സ്ഥാനം വീണ്ടും ഏറ്റെടുക്കാൻ ഗവർണർ തീരുമാനിച്ചതായി വാർത്തകളിൽ കാണുന്നത്. ഏതായാലും അൽപ്പമെങ്കിലും ആത്മാർത്ഥതയും താനിരിക്കുന്ന പദവിയോട് ബഹുമാനവും ഗവർണർക്കുണ്ടെങ്കിൽ ഈ ദുരുപദിഷ്ട ഓർഡിനൻസ് തിരിച്ചയക്കാൻ അദ്ദേഹം തയ്യാറാകണം എന്നാണ് ഞങ്ങൾക്ക് ആവശ്യപ്പെടാനുള്ളത്- വി ടി ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Find out more: