2020ൽ വൈറലായ പരസ്യങ്ങൾ ഇതൊക്കെയാണ്! പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ പരസ്യ ഏജൻസികൾ കൂടുതലായും ഡിജിറ്റൽ കാമ്പെയ്‌നുകൾക്കാണ് മുൻഗണന നൽകിയത്. ഇതിനിടെ ഹൃദയസ്പർശിയായതും വിനോദപ്രദവുമായ പരസ്യങ്ങളിലൂടെ ചില പരസ്യദാതാക്കൾ കൂടുതൽ ശ്രദ്ധനേടി. മറ്റ് ചില ബ്രാൻഡുകളുടെ പരസ്യങ്ങൾ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ഇവരുടെ പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വലിയ ചർച്ചകൾക്കും വാഗ്വാദത്തിനും ഇടയാക്കി. ഇതോടെ ബന്ധപ്പെട്ട ബ്രാൻഡുകൾ അവരുടെ പരസ്യങ്ങൾ ടിവി ഉൾപ്പടെയുള്ള മുഴുവൻ മീഡിയ പ്ലാറ്റ്ഫോമുകളിൽനിന്നും പിൻവലിക്കുകയായിരുന്നു. കൊറോണ വൈറസിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് അയവ് വരുത്തിയതിനുശേഷം പരസ്യമേഖല വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. ഉത്സവ കളക്ഷനായ ഏകത്വയ്ക്കായി കമ്പനി പുറത്തിറക്കിയ പരസ്യമാണ് വിവാദങ്ങൾക്കിടയാക്കിയത്.



ഹൈന്ദവ വിശ്വാസിയായ മരുമകളും മുസ്ലിം സമുദായത്തിൽപ്പെട്ട അമ്മായിയമ്മയും തമ്മിലുള്ള ഊഷ്മള ബന്ധമാണ് പരസ്യത്തിൽ കാണിച്ചത്.തനിഷ്കിന്റെ ഏകത്വം ആണ് 2020ലെ ഏറ്റവും വിവാദമായ പരസ്യം. ട്രോളുകളും വിമർശനങ്ങളും കനത്തതോടെയാണ് 2020 ഒക്ടോബറിൽ ടൈറ്റാൻ ഗ്രൂപ്പിൻറെ പ്രമുഖ ജ്വല്ലറി ബ്രാൻഡായ തനിഷ്ക് തങ്ങളുടെ ഏറ്റവും പുതിയ പരസ്യ ചിത്രം പിൻവലിച്ചത്.ഇന്ത്യയുടെ മതപരമായ ഐക്യത്തിന്റെ മനോഹരമായ ഉദാഹരണമാണെന്ന് ഒരുവിഭാഗവും, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് മറ്റൊരു വിഭാഗവും പരസ്യത്തെക്കുറിച്ച് അഭിപ്രായപ്പെട്ടു. പരസ്യത്തെ വിമർശിച്ചവർ #BoycottTanishq എന്ന ഹാഷ്ടാഗോടെ തനിഷ്കിനെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു.രണ്ട് വ്യത്യസ്ത മതങ്ങളുടെയും സംസ്കാരത്തിൻറെയും പാരമ്പര്യത്തിൻറെയും മനോഹര സംഗമം എന്നാണ് വീഡിയോയുടെ വിവരണമായി കൊടുത്തിരിക്കുന്നത്. എന്നാൽ ഈ പരസ്യ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ഓൺലൈനിൽ ലഭിച്ചിരുന്നത്. മിശ്ര വിവാഹങ്ങളിലെ യാഥാർഥ്യമല്ല ചിത്രം കാണിക്കുന്നതെന്നും ഇക്കൂട്ടർ വിമർശിച്ചു. അങ്ങനെ സോഷ്യൽ മീഡിയയിലടക്കം ബഹിഷ്കരണ ആഹ്വാനങ്ങൾ ശക്തമായതോടെ റിലീസ് ചെയ്ത് ദിവസങ്ങൾക്കകം തനിഷ്ക് പരസ്യം പിൻവലിച്ചു.


എന്നാൽ തനിഷ്ക് പരസ്യം പിൻവലിക്കേണ്ടിയിരുന്നില്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ ഉൾപ്പടെയുള്ള പ്രമുഖർ അഭിപ്രായപ്പെട്ടു. കമ്പനി അടുത്തിടെ അവതരിപ്പിച്ച കുട്ടികളുടെ കോഡിംഗ് പ്ലാറ്റ്‌ഫോമിന്റെ പരസ്യ ചിത്രമാണ് വിവാദത്തിൽപ്പെട്ടത്. ചെറിയ കുട്ടികളെ വച്ചുള്ളതായിരുന്നു പരസ്യം. ഏഴു വയസ് മാത്രം പ്രായമുള്ള കുട്ടികളെ ടിഇഡിഎക്സ് സ്പീക്കറും ആപ്ലിക്കേഷൻ ഡെവലപ്പറുമൊക്കെ ആയിട്ടാണ് പരസ്യത്തിൽ കാണിച്ചിരിക്കുന്നത്.പാലുൽപന്ന വിതരണ കമ്പനിയായ അമുലും കഴിഞ്ഞ വർഷം വിവാദത്തിലാകപ്പെട്ടിരുന്നു. അതിർത്തി തർക്കം നിലനിൽക്കുന്നതിനിടെ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലുടനീളം കാമ്പെയ്ൻ നടക്കുന്നതിനിടെയായിരുന്നു അമുൽ വിവാദത്തിൽപ്പെട്ടത്.




‘എക്‌സിറ്റ് ദി ഡ്രാഗൺ’, ‘അമുൽ മെയ്ഡ് ഇൻ ഇന്ത്യ’ എന്നീ ഉള്ളടക്കങ്ങളുള്ള പരസ്യമായിരുന്നു വിവാദത്തിലായത്. അമുൽ പെൺകുട്ടി വ്യാളിയെ തടഞ്ഞുനിർത്തുന്നതാണ് പരസ്യത്തിലെ ചിത്രം. പരസ്യത്തിൽ ഇന്ത്യൻ ബ്രാൻഡുകൾ ഒരുവശത്തും ചൈനീസ് വീഡിയോ ഷെയർ ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ ലോഗോ ഉൾപ്പടെയുള്ളവ മറുവശത്തും പ്രദർശിപ്പിച്ചിരുന്നു.ഇന്ത്യയുടെ എഡ്-ടെക് സ്റ്റാർട്ടപ്പ് ആണ് വൈറ്റ് ഹാറ്റ് ജൂനിയർ. ഓൺലൈൻ ക്ലാസുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈറ്റ് ഹാറ്റ് ജൂനിയർ പുറത്തിറക്കിയ പരസ്യമാണ് ഒടുവിൽ വിവാദത്തിൽപ്പെട്ട് പിൻവലിച്ചത്. കമ്പനി അടുത്തിടെ അവതരിപ്പിച്ച കുട്ടികളുടെ കോഡിംഗ് പ്ലാറ്റ്‌ഫോമിന്റെ പരസ്യ ചിത്രമാണ് വിവാദത്തിൽപ്പെട്ടത്. 

మరింత సమాచారం తెలుసుకోండి: