ദ്രൗപതി മുർമുവിന് പിന്തുണയുമായി അകാലിദൾ! ന്യൂനപക്ഷങ്ങളുടെ പ്രതീകമായാണ് ദ്രൗപതി മുർമുവിനെ കാണുന്നതെന്ന് ശിരോമണി അകാലിദൾ വ്യക്തമാക്കി. പിന്നാക്ക വിഭാഗങ്ങളുടെയും സ്ത്രീകളുടെയും അന്തസിന്റെ പ്രതീകമായാണ് ദ്രൗപതി മുർമുവിനെ കാണുന്നതെന്ന് വെള്ളിയാഴ്ച ചണ്ഡിഗഡിൽ നടന്ന പാർട്ടി കോർ കമ്മിറ്റി യോഗം വ്യക്തമാക്കി. എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് പിന്തുണയുമായി ശിരോമണി അകാലിദൾ. സുവർണ ക്ഷേത്രം ആക്രമിച്ച് സിഖ് സമുദായത്തെ വഞ്ചിക്കുകയും ആയിരക്കണക്കിന് സിഖുകാരെ കൊലപ്പെടുത്തുകയും ചെയ്ത കോൺഗ്രസ് മത്സരിപ്പിക്കുന്ന സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ തന്റെ പാർട്ടിക്ക് കഴിയില്ലെന്ന് സുഖ്ബീർ സിങ് ബാദൽ പറഞ്ഞു.
വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പിന്തുണ അഭ്യർത്ഥിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തന്നെ വിളിച്ചിരുന്നതായും ബാദൽ വ്യക്തമാക്കി. എന്നാൽ റബ്ബർ സ്റ്റാമ്പായ വ്യക്തിയെയല്ല രാജ്യത്തിന്റെ പ്രസിഡന്റ് ആക്കേണ്ടതെന്ന് കേരള സന്ദർശന വേളയിൽ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹ അഭിപ്രായപ്പെട്ടിരുന്നു. സർക്കാരിനോട് കാര്യങ്ങൾ തുറന്നു പറയാനും തെറ്റുകൾ തിരുത്താനും കഴിവുള്ള വ്യക്തിയെയാണ് ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് അദ്ദേഹം കേരളത്തിൽ എത്തിയത്.
ന്യൂനപക്ഷങ്ങളുടെ മനസിൽ നിന്നും അരക്ഷിതാവസ്ഥ ഇല്ലാതാക്കുക, പഞ്ചാബിന്, പ്രത്യേകിച്ച് സിഖുകാരുടെ നീതി തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാൽ ന്യൂനപക്ഷങ്ങളുടെ പ്രതീകമായാണ് ദ്രൗപതി മുർമുവിനെ കാണുന്നത്. ന്യൂനപക്ഷങ്ങളുടെയും ചൂഷിതരുടെയും സ്ത്രീകളുടെയും അന്തസിന്റെ പ്രതീകമാണ് ദ്രൗപതി മുർമുവെന്നും ശിരോമണി അകാലിദൾ വ്യക്തമാക്കി. ഏറ്റമുട്ടലിനാണ് ഭരണപക്ഷം താൽപര്യപ്പെടുന്നത്. എഴുപതുകളിലെ അടിയന്തരാവസ്ഥയെക്കുറിച്ചാണ് പ്രധാനമന്ത്രി വാചാലനാകുന്നത്.
അന്ന് പ്രഖ്യാപിത അടിയന്തരാവസ്ഥയായിരുന്നെങ്കിൽ ഇന്ന് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നത്. ഇപ്പോൾ സമൂഹത്തെ വിഭജിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2000 മാർച്ച് ആറു മുതൽ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദൾ, ബിജെപി സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ - ഗതാഗത മന്ത്രിയായിരുന്നു. ഝാർഖണ്ഡ് സംസ്ഥാനത്തെ പ്രഥമ വനിതാ ഗവർണ്ണറാണ് ദ്രൗപദി. 20 പേരുകൾ ചർച്ചയായതിൽ നിന്നാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപതി മുർമുവിനെ എൻഡിഎ നേതൃത്വം തെരഞ്ഞെടുത്തത്.
Find out more: