ജപ്പാൻ യാത്രയിൽ മ്മയുടെ ആ വിളി ഇഷ്ടപ്പെടാത്തതിന് കാരണം; വിശേഷങ്ങളുമായി അഹാന കൃഷ്ണ! ജപ്പാനിലേക്ക് പോയപ്പോഴും തുടക്കം മുതലുള്ള വിശേഷങ്ങൾ സിന്ധുവും മക്കളും പങ്കുവെക്കുന്നുണ്ടായിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെയായിരുന്നു ആദ്യം എല്ലാവരും വിശേഷങ്ങൾ പങ്കുവെച്ചത്. ദിവസങ്ങൾക്ക് ശേഷമായി വ്‌ളോഗും എത്തിയിരിക്കുകയാണ്. മക്കളെപ്പോലെ തന്നെ യാത്രകൾ ഏറെ ഇഷ്ടമാണ് സിന്ധു കൃഷ്ണയ്ക്കും. ഷൂട്ടിനായാലും, കറങ്ങാനായാലും അമ്മ മക്കളോടൊപ്പം കൂടാറുമുണ്ട്. പോവുന്ന സ്ഥലങ്ങളിലെ വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെയായി കാണിക്കാറുമുണ്ട്. അടുത്തിടെ സിന്ധു കൃഷ്ണയും മക്കളും ജപ്പാനിലേക്ക് പോയിരുന്നു. പതിവുപോലെ അഹാനയായിരുന്നു എല്ലാം പ്ലാൻ ചെയ്തത്. പോവുന്ന സ്ഥലത്തെക്കുറിച്ചും, അവിടത്തെ മറ്റ് കാര്യങ്ങളെക്കുറിച്ചുമെല്ലാം വ്യക്തമായി മനസിലാക്കിയാണ് അഹാന ട്രാവൽ പ്ലാൻ സെറ്റാക്കുന്നത്. ആവശ്യമെങ്കിൽ ട്രാവൽ ഏജൻസിയുടെ സഹായങ്ങളും തേടാറുണ്ടെന്ന് നേരത്തെ താരപുത്രി വ്യക്തമാക്കിയിരുന്നു.
ഗർഭിണിയായിരുന്നതിനാൽ ദിയ ഇത്തവണത്തെ ട്രിപ്പിലുണ്ടായിരുന്നില്ല. പതിവുപോലെ കൃഷ്ണകുമാറും മിസിംഗായിരുന്നു. ബേബീ എന്നായിരുന്നു സിന്ധു ഹൻസികയെ വിളിച്ചത്. അതെന്താണ് അഹാനയെ അങ്ങനെ വിളിക്കാത്തതെന്നായിരുന്നു ഹൻസികയുടെ ചോദ്യം. അഹാന ആദ്യത്തെ കുഞ്ഞല്ലേ, അതിന് ശേഷം കുറേ പിള്ളേരുണ്ടായില്ലേ. അവസാനത്തെ ബേബി ഹൻസുവല്ലേ, എത്ര വയസായാലും ഞാൻ ഹൻസുവിനെ ബേബി എന്നേ വിളിക്കൂ. എന്റെ ബേബി വിളി അവൾക്ക് അത്ര ഇഷ്ടമല്ലെന്നും സിന്ധു പറയുന്നുണ്ടായിരുന്നു. നല്ലൊരു പീസ് ഫുളായ സ്ഥലമാണ്. അതുപോലെ തന്നെ നല്ല സേഫ്റ്റിയുമുണ്ട്. ബാഗൊക്കെ എവിടെയെങ്കിലും വെച്ച് മാറി നിൽക്കാനൊക്കെ പറ്റുന്നുണ്ട്. അതൊക്കെ ഓർക്കുമ്പോൾ സമാധാനമാണ്. ഇവിടെ അങ്ങനെ പിടിച്ചുപറിയും, അടിച്ചുമാറ്റലൊന്നുമല്ല.
അമ്മുവിന്റെ കോട്ടാണ് ഞാൻ ഇട്ടത്. സി ഐഡി മൂസയിലെ ക്യാപ്റ്റൻ രാജുവിനെയാണ് എനിക്ക് ഇപ്പോൾ ഓർമ്മ വരുന്നത് എന്നുമായിരുന്നു സിന്ധു പറഞ്ഞത്. അധികം പൊക്കമില്ലാത്തത് കൊണ്ട് എനിക്ക് ഈ കോട്ട് നല്ല ഇറക്കമുണ്ട്. ഇത്തവണയും കുറേ സ്‌റ്റെപ്പ് കയറാനുണ്ടായിരുന്നു. കേട്ടപ്പോൾ തന്നെ മടുപ്പ് തോന്നിയെങ്കിലും പിള്ളേരൊക്കെ സഹായിച്ചത് കൊണ്ട് അതൊക്കെ കയറിക്കിട്ടി. ഹൻസികയ്ക്ക് വേണ്ടിയാണ് ഇവിടേക്ക് വന്നത്. അത്രയും ആഗ്രഹിച്ചതായിരുന്നു. ഇന്റർനാഷണൽ ട്രിപ്പ് പ്ലാൻ ചെയ്യുമ്പോഴെല്ലാം ഹൻസു പറയുന്നത് ജപ്പാനാണ്. കഴിഞ്ഞ വർഷം പ്ലാനിട്ടെങ്കിലും നടന്നില്ല. ഇത്തവണയാണ് അത് സാധ്യമായത്. ഇപ്പോൾ പോയില്ലെങ്കിൽ ഇനി അടുത്ത കാലത്ത് ഇങ്ങോട്ടേക്കുള്ള വരവ് നടക്കില്ല. പിന്നെയൊന്നും നോക്കിയില്ല.
ഞങ്ങളെല്ലാം ഇത് സെറ്റാക്കി ഇങ്ങ് പോന്നു. മക്കളെ മാത്രമായിട്ട് വിട്ടാൽ എനിക്ക് സമാധാനമുണ്ടാവില്ല. അബുദാബിയൊക്കെയാണേല് എനിക്ക് ടെൻഷൻ വരില്ല. ഇത് ഒരു പരിചയവും ഇല്ലാത്ത രാജ്യമാണെന്നായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്. പോവുന്ന സ്ഥലത്തെക്കുറിച്ചും, അവിടത്തെ മറ്റ് കാര്യങ്ങളെക്കുറിച്ചുമെല്ലാം വ്യക്തമായി മനസിലാക്കിയാണ് അഹാന ട്രാവൽ പ്ലാൻ സെറ്റാക്കുന്നത്. ആവശ്യമെങ്കിൽ ട്രാവൽ ഏജൻസിയുടെ സഹായങ്ങളും തേടാറുണ്ടെന്ന് നേരത്തെ താരപുത്രി വ്യക്തമാക്കിയിരുന്നു. ഗർഭിണിയായിരുന്നതിനാൽ ദിയ ഇത്തവണത്തെ ട്രിപ്പിലുണ്ടായിരുന്നില്ല. പതിവുപോലെ കൃഷ്ണകുമാറും മിസിംഗായിരുന്നു.
Find out more: