സെക്സ് എജ്യൂക്കേഷൻ നിർദേശം യുവതലമുറ സ്വാഗതം ചെയ്തു, ഒപ്പം വിവാഹപൂർവ കൗൺസിലിങ് നിർബന്ധമാക്കണമെന്ന് വനിതാ കമ്മീഷനും! ലൈംഗികവിദ്യാഭ്യാസം എന്നു കേട്ടാൽ തന്നെ നെറ്റി ചുളിക്കുന്നതാണ് മലയാളിയുടെ സദാചാരബോധമെന്നും അവർ പറഞ്ഞു. പീഡനക്കേസുകളിൽ കർശനമായ നിയമനടപടികൾ ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി.  സംസ്ഥാനത്ത് വിവാഹപൂർവ കൗൺസിലിങ് നിർബന്ധമാക്കേണ്ട സാഹചര്യമാണ് ഉള്ളതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സെക്സ് എജ്യൂക്കേഷൻ നിർബന്ധമാക്കണമെന്ന അഭിപ്രായത്തെ പുതുതലമുറ സ്വാഗതം ചെയ്തു. എന്നാൽ മലയാളിയുടെ സദാചാരബോധം ചർച്ച ചെയ്യേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി. എല്ലാ ജില്ലകളിലും വനിതാ കമ്മീഷൻ വിവാഹപൂർവ കൗൺസിലിങ് നടത്തുന്നുണ്ടെന്നും എന്നാൽ അത് നിർബന്ധമാക്കണമെന്ന അഭിപ്രായമുണ്ടെന്നും അഡ്വ. സതീദേവി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.





       "സെക്സ് എജ്യൂക്കേഷൻ എന്നു പറഞ്ഞാൽ നെറ്റി ചുളിക്കുന്ന അവസ്ഥ കേരളത്തിലുണ്ട്. മലയാളിയുടെ സദാചാരബോധം എത്രത്തോളം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് എന്നു വ്യക്തമാക്കുന്നതാണ് ഇത്. ട്രോളുകളൊക്കെ വരുന്നുണ്ട്. പക്ഷെ യങ്ങർ ജനറേഷൻ ഇതിനെ സ്വാഗതം ചെയ്യുന്ന കാഴ്ചയാണ്." പി സതീദേവി വാർത്താ ചാനലിനോടു പറഞ്ഞു. ഉത്ര വധക്കേസിൽ കുറ്റവാളിയ്ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ കാരണം ശാസ്ത്രീയമായ അന്വേഷണം നടത്തിയതു കൊണ്ടാണെന്ന് അവർ പറഞ്ഞു. ലിംഗനീതിയും സ്ത്രീസുരക്ഷയും ഉറപ്പു വരുത്തണമെന്നും സ്ത്രീപക്ഷ കേരളം സൃഷ്ടിക്കാനാണ് ശ്രമമെന്നും അവർ പറഞ്ഞു. നിലവിലുള്ള നിയമസംവിധാനങ്ങളെ ഭയപ്പാടില്ലാതെ സമീപിക്കാൻ എല്ലാവർക്കും കഴിയണമെന്ന് അവർ പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായാലും ഇതിനെതിരെ പ്രതികരിക്കാൻ ജനങ്ങൾ തന്നെ സ്വമേധയാ മുന്നോട്ടു വരുന്ന സാഹചര്യമുണ്ടെന്നും അവർ പറഞ്ഞു.





   ഉത്ര വധക്കേസിൽ അതിവേഗത്തിൽ നീതി നടപ്പാകാൻ കാരണം ഇത് സംഭവിച്ചത് കേരളത്തിലായതു കൊണ്ടാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ വാർത്താ ചാനലിനോടു പറഞ്ഞു. ഉത്ര വധക്കേസിൽ കുറ്റവാളിയ്ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ കാരണം ശാസ്ത്രീയമായ അന്വേഷണം നടത്തിയതു കൊണ്ടാണെന്ന് അവർ പറഞ്ഞു.  കോളേജുകളിൽ കുട്ടികൾക്ക് കൗൺസിലിങ് നൽകുമെന്നും അവർ പറഞ്ഞു. ഒരു വിഭാഗം ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ പരിഹാസവുമായി രംഗത്തെത്തിയതോടെ വിഷയം വലിയ ചർച്ചയാകുകയായിരുന്നു. അതേസമയം, സ്കൂളുകളിൽ ലിംഗാവബോധ ക്ലാസുകൾ വേണമെന്ന വനിതാ കമ്മീഷൻ ശുപാർശയെ അനുകൂലിച്ച് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമും രംഗത്തെത്തിയിട്ടുണ്ട്. 




   വനിതാ കമ്മീഷൻ്റെ ചരിത്രപരമായ നിർദേശത്തിന് സമൂഹമാധ്യമങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും വലിയ പിന്തുണയും ലഭിക്കുന്നുണ്ട്.കേരളത്തിൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ സ്കൂളുകളിൽ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന് വനിതാ കമ്മീഷൻ മുൻപ് പ്രതികരിച്ചിരുന്നു. പുതിയ വനിതാ കമ്മീഷൻ അധ്യക്ഷയായി ചുമതലയേറ്റു മണിക്കൂറുകൾക്കുള്ളിലാണ് പാലായിൽ ക്യാംപസിനുള്ളിൽ വിദ്യാർഥിനിയെ സഹപാഠി ആസൂത്രിതമായി കൊല ചെയ്ത സംഭവം ഉണ്ടായത്. സഹപാഠികൾ തമ്മിലുള്ള സൗഹൃദം എന്തായിരിക്കണം എന്ന കാര്യത്തിൽ ചെറുപ്പക്കാർക്ക് ധാരണയില്ലാതായി പോകുന്നുണ്ടോ എന്നു അവർ ആശങ്ക പ്രകടിപ്പിച്ചു.

Find out more: