ഗവർണർ നിയമനത്തെ തുടർന്ന്  ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ട് സിപിഎമ്മിന്റെ സ്വകാര്യ ബിൽ! സിപിഎം എംപി ഡോ വി ശിവദാസൻ എംപിക്കാണ് സ്വകാര്യ ബിൽ അവതരിപ്പിക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ബിൽ രാജ്യസഭയിൽ അവതരിപ്പിക്കും.  ഗവർണർ നിയമനത്തിൽ ഭരണഘടനാ ഭേദഗതി നിർദ്ദേശിച്ചുള്ള സിപിഎമ്മിന്റെ സ്വകാര്യ ബില്ലിന് രാജ്യസഭയിൽ അവതരണാനുമതി.ഗവർണർ നിയമനവുമായി ബന്ധപ്പെട്ട് സിപിഎം ഉയർത്തുന്ന വിമർശനങ്ങൾക്ക് ദേശീയ ശ്രദ്ധ നേടുകയാണ് ലക്ഷ്യം. ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളുടെ ചുമതല ഒരു ഗവർണർക്ക് നൽകരുത്. കാലാവധി അഞ്ച് വർഷമായി ചുരുക്കണമെന്നും ആവശ്യമെങ്കിൽ നിയമ സഭയിൽ അവതരിപ്പിക്കുന്ന പ്രമേയത്തിലൂടെ ഗവർണറെ പുറത്താക്കാൻ സാധിക്കണമെന്നും ബിൽ നിർദ്ദേശിക്കും.





    ഗവർണറെ രാഷ്ട്രപതി ശുപാർശ ചെയ്യുന്ന രീതി മാറണമെന്നാണ് നിർദ്ദേശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും എംഎൽഎമാരും ചേർന്ന് ഗവർണറെ തെരഞ്ഞെടുക്കണമെന്നാണ് സിപിഎം നിർദ്ദേശിക്കുന്നത്. ഭരണഘടനയുടെ 153, 155, 156 അനുച്ഛേദങ്ങൾ ഭേദഗതി ചെയ്യണമെന്നും ആവശ്യമുണ്ട്. കേന്ദ്രം ഈ നിർദ്ദേശങ്ങൾക്ക് എതിരാണ്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി അടുത്തയിടെ ഉണ്ടായ അസ്വാരസ്യങ്ങൾക്കു പിന്നാലെയാണ് ഗവർണറെ പിൻവലിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം വേണമെന്ന ആവശ്യം സജീവമായി തുടങ്ങിയത്. സ്വകാര്യ ബില്ലായതിനാൽ സാധാരണ അവതരണത്തിനപ്പുറത്തേക്ക് ബിൽ പോകില്ല.






    2007ലെ പൂഞ്ചി കമ്മിഷൻ റിപ്പോർട്ട് അനുസരിച്ച് നിയമിക്കപ്പെടുന്ന ഗവർണർ ആ സ്ഥാനത്ത് തുടരുന്നത് തന്നെ രാഷ്ട്രപതിയുടെ ഇഷ്ടമനുസരിച്ച് മാത്രമാണ്. അതേസമയം ഗവർണറുടെ നിയമനം സർക്കാരുമായി ആലോചിച്ചേ തീരുമാനിക്കാവൂ എന്നും ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നുമാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യംകേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിലുണ്ടായ അസ്വാരസ്യങ്ങൾക്കിടെ ഗവർണറുടെ അധികാര പരിധിയിൽ സർക്കാർ കൈകടക്കാൻ ശ്രമിക്കുകയാണെന്ന് വിമർശനങ്ങളുണ്ടായിരുന്നു.






   ഗവർണറുടെ നിയമനത്തെ എതിർത്ത് സിപിഐഎമ്മും രംഗത്തെത്തിയിരുന്നു. ഗവർണർ നിയമനത്തിൽ ഭേദഗതി നിർദേശിച്ച് സ്വകാര്യ ബില്ലുമായി സിപിഐഎം. ഗവർണറെ രാഷ്ട്രപതി ശുപാർശ ചെയ്യുന്ന രീതി മാറണമെന്നാണ് നിർദേശം. എംഎൽഎമാരും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ചേർന്ന് ഗവർണറെ തെരഞ്ഞെടുക്കണം. ഡോ.വി ശിവദാസൻ എംപിക്കാണ് സ്വകാര്യ ബിൽ അവതരിപ്പിക്കാൻ അനുമതി ലഭിച്ചത്. ഭരണഘടനയുടെ 153, 155, 156 അനുഛേദങ്ങൾ ഭേദഗതി ചെയ്യണമെന്നാണ് സ്വകാര്യബില്ലിലെ ആവശ്യം.

Find out more: