സംഘപരിവാറിന്റെ നുണപ്രചാരണം പൊളിഞ്ഞു; സന്ദീപാനന്ദഗിരി! കേസിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് സംശയം. പ്രതിയെ പിടിച്ചതിൽ സന്തോഷമുണ്ട്. മുഴുവൻ പ്രതികളെയും പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആശ്രമം കത്തിച്ച കേസിൽ സംഘപരിവാറിന്റെ നുണപ്രചാരണം പൊളിഞ്ഞെന്ന് സ്വാമി സന്ദീപാനന്ദഗിരി.രണ്ട് കാറുകൾ അടക്കം മൂന്ന് വാഹനങ്ങൾ തീപിടുത്തതിൽ കത്തിനശിച്ചിരുന്നു. കൂടാതെ ആശ്രമത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. തീയിട്ട ശേഷം ആശ്രമത്തിനു മുന്നിൽ ആദരാഞ്ജലി എന്നെഴുതിയ റീത്തും ആക്രമികൾ വെച്ചിരുന്നു. കേസിലെ മുഖ്യപ്രതിയായ പ്രകാശ് ഒരു വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെ പ്രകാശിന്റെ സഹോദരൻ പ്രശാന്ത് നടത്തിയ വെളിപ്പെടുത്തലാണ് കേസിൽ വഴിത്തിരിവായത്.





  സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീവെച്ച കേസിൽ കുണ്ടമൺകടവ് സ്വദേശി കൃഷ്ണകുമാറിന്റെ അറസ്റ്റാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. 2018 ഒക്ടോബർ 27ന് പുലർച്ചെയാണ് കുണ്ടമൺകടവിലെ ആശ്രമത്തിന് ആക്രമികൾ തീയിട്ടത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദം സജീവമായിരിക്കെയായിരുന്നു സംഭവം.പ്രകാശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി കൃഷ്ണകുമാർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. തീപിടുത്തത്തിന് നാല് വർഷവും നാല് മാസവും തികയുമ്പോഴാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ആശ്രമത്തിൽ വെച്ച റീത്ത് ചാലയിൽ നിന്നും വാങ്ങി നൽകിയത് താനാണെന്ന് കൃഷ്ണകുമാർ സമ്മതിച്ചു. താനും തന്റെ സുഹൃത്തുക്കളും ചേർന്നാണ് ആശ്രമത്തിന് തീയിട്ടതെന്ന് പ്രകാശ് മരിക്കുന്നതിനു മുമ്പ് തന്നോട് പറഞ്ഞതായി പ്രശാന്ത് ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. എന്നാൽ കോടതിയിൽ പ്രശാന്ത് മൊഴി മാറ്റി.





  ഈ മൊഴി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് എത്തിച്ചത്. "ഷിബുവിന് ആദരാഞ്ജലി"എന്ന് റീത്തിൽ എഴുതിയത് പ്രകാശാണ്. അതിനു ശേഷം താൻ മൂകാംബികയ്ക്ക് പോയി. ശബരിയും പ്രകാശും ചേർന്നാണ് ആശ്രമം കത്തിച്ചതെന്ന് കൃഷ്ണകുമാർ മൊഴി നൽകി. ശബരി ഇപ്പോൾ ഒളിവിലാണ്. ശബരിയുടെ സുഹൃത്ത് വിജിലേഷിന്റെ പുതിയ പൾസർ ബൈക്കിലാണ് പ്രതികൾ കൃത്യം നിർവഹിക്കാൻ എത്തിയത്. 2500 രൂപയ്ക്ക് ഈ ബൈക്ക് തിരുമലയിലെ വർക്ക്ഷോപ്പിൽ വെച്ച് പൊളിച്ചു വിറ്റതായും കണ്ടെത്തിയിട്ടുണ്ട്. 




 രണ്ട് കാറുകൾ അടക്കം മൂന്ന് വാഹനങ്ങൾ തീപിടുത്തതിൽ കത്തിനശിച്ചിരുന്നു. കൂടാതെ ആശ്രമത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. തീയിട്ട ശേഷം ആശ്രമത്തിനു മുന്നിൽ ആദരാഞ്ജലി എന്നെഴുതിയ റീത്തും ആക്രമികൾ വെച്ചിരുന്നു. കേസിലെ മുഖ്യപ്രതിയായ പ്രകാശ് ഒരു വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെ പ്രകാശിന്റെ സഹോദരൻ പ്രശാന്ത് നടത്തിയ വെളിപ്പെടുത്തലാണ് കേസിൽ വഴിത്തിരിവായത്.

Find out more: