ജി20 സമാപനം; സുരക്ഷയ്ക്ക് നേതൃത്വം നൽകിയ 450 പോലീസുകാരെ അത്താഴവിരുന്നിന് ക്ഷണിച്ച് പ്രധാനമന്ത്രി! ജി 20 ഉച്ചകോടി വിജയകരമാക്കുന്നതിന് എല്ലാവരുടെയും സംഭാവനകൾ അംഗീകരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അത്താഴവിരുന്ന് ഒരുക്കുന്നത്. അതേസമയം, എന്നാണ് അത്താഴവിരുന്ന് നടക്കുക എന്ന് വ്യക്തമല്ല. ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടി വിജയകരമാക്കുന്നതിന്റെ ഭാഗമായി പോലീസുകാർക്ക് അത്താഴവിരുന്ന് ഒരുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 ഉച്ചകോടിക്ക് പിന്നാലെ പോലീസിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പ്രത്യേക പ്രശംസാപത്രം നൽകി ആദരിച്ചിരുന്നു. പ്രമുഖ ലോകനേതാക്കൾ പങ്കെടുത്ത വേദിയിൽ ഡൽഹി പോലീസിന്റെ സേവനങ്ങൾ ശ്രദ്ധേയമായിരുന്നു.
ലോകനേതാക്കളും അവരുടെ പ്രതിനിധികളും താമസിക്കുന്ന ഹോട്ടലുകൾക്ക് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പും ഡൽഹി പോലീസ് ഉദ്യോഗസ്ഥരും സുരക്ഷ നൽകിയിരുന്നു. സുരക്ഷയ്ക്കായി പ്രത്യേക കോഡുകളും ഇവർ ഉപയോഗിച്ചിരുന്നു. 450 പേരുടെ പട്ടികയാണ് കമ്മീഷണർ തയ്യാറാക്കുന്നത്. ജി20ക്ക് വേദിയായ ഡൽഹിയിലെ ഭാരത മണ്ഡപത്തിൽ വച്ച് തന്നെയാകും ഈ അത്താഴവിരുന്നും നടക്കുക എന്നാണ് ദേശീയമാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട്. അതേസമയം, ഇതാദ്യമായല്ല പ്രധാനമന്ത്രി ഇത്തരത്തിൽ നേട്ടങ്ങളിൽ ഉൾപ്പെട്ട ജീവനക്കാർക്ക് അനുമോദനം നൽകുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി, അതിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളെ അദ്ദേഹം ആദരിച്ചിരുന്നു.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ താമസിച്ചിരുന്ന ഐടിസി മൗര്യ ഷെറാട്ടണിന്റെ കോഡ് നാമം 'പണ്ടോറ' എന്നും ഷാംഗ്രി-ലായുടെ പേര് 'സമര' എന്നുമായിരുന്നു. ഉച്ചകോടിക്കിടെ യുകെ പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷതാ മൂർത്തിയും താമസിച്ചിരുന്നത് ഇവിടെയായിരുന്നു. അതിന് പുറമെ, നേതാക്കൾ സന്ദർശിക്കുന്ന സ്ഥലങ്ങൾക്കും കോഡ് പദങ്ങൾ ഉപയോഗിച്ചിരുന്നു. രാജ്ഘട്ടിനെ 'റുദ്പൂർ' എന്നും ഉച്ചകോടി നടന്ന പ്രഗതി മൈതാനത്തെ 'നികേതൻ' എന്നും വിളിച്ചിരുന്നു. ഉച്ചകോടിയിൽ മികച്ച രീതിയിൽ പ്രവർത്തിച്ച ഓരോ ജില്ലയിൽ നിന്നുള്ള കോൺസ്റ്റബിൾമാർ മുതൽ ഇൻസ്‌പെക്ടർമാർ വരെയുള്ളവരുടെ പട്ടിക ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ താമസിച്ചിരുന്ന ഐടിസി മൗര്യ ഷെറാട്ടണിന്റെ കോഡ് നാമം 'പണ്ടോറ' എന്നും ഷാംഗ്രി-ലായുടെ പേര് 'സമര' എന്നുമായിരുന്നു. ഉച്ചകോടിക്കിടെ യുകെ പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷതാ മൂർത്തിയും താമസിച്ചിരുന്നത് ഇവിടെയായിരുന്നു. അതിന് പുറമെ, നേതാക്കൾ സന്ദർശിക്കുന്ന സ്ഥലങ്ങൾക്കും കോഡ് പദങ്ങൾ ഉപയോഗിച്ചിരുന്നു. രാജ്ഘട്ടിനെ 'റുദ്പൂർ' എന്നും ഉച്ചകോടി നടന്ന പ്രഗതി മൈതാനത്തെ 'നികേതൻ' എന്നും വിളിച്ചിരുന്നു.
Find out more: