ആഡംബാര കപ്പൽ ഡയമണ്ട് പ്രിൻസസ് ഇപ്പോൾ കൊറോണ ഭീതിയിലാണെങ്കിലും അൽപ്പം സ്‌ട്രോങ്‌മാണ്.വൈറസ്സ് ബാധിതരുടെ ജയിലിലായിരുന്നു ആ കപ്പൽ.  ഏറ്റവും ഒടുവില്‍ അയാള്‍ താന്‍ നയിച്ച കപ്പലിന്‍റെ പടവുകളിറങ്ങി പുറത്തുവന്നു. അവസാന നിമിഷം വരെ പരാജയം സമ്മതിക്കാത്ത ക്യാപ്റ്റനായാണ് അദ്ദേഹം ഡയമണ്ട് പ്രിന്‍സസില്‍ നിന്ന് പുറത്തിറങ്ങിയത്. തന്‍റെ കപ്പലിലെ ഓരോ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി യാത്രയുടെ അവസാനം വരെ കൊണ്ടുപോവുക എന്നത് കപ്പലിന്‍റെ ക്യാപ്റ്റന്‍റെ ഉത്തരവാദിത്തമാണ്.

 

 

 

    ആ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ ഈ ക്യാപ്റ്റന് അങ്ങേയറ്റം ശ്രമിച്ചു. എന്നാല്‍ കപ്പലിലെ ഏഴ് ജീവനുകള്‍ വൈറസ് എടുത്തു. 696 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്‍തു.എന്നാല്‍ ആ കപ്പലിലെ ക്യാപ്റ്റന്‍ കൊടുങ്കാറ്റിലും ഉലയാതെ തന്‍റെ കപ്പലിനെ കാത്തു. എല്ലാവരെയും പരിശോധനകള്‍ക്ക് വിധേയരാക്കിയ ശേഷം പുറത്തിറങ്ങുന്നതുവരെ കുലുക്കമില്ലാതെ നിലകൊണ്ടു. എല്ലാ യാത്രക്കാരെയും പുറത്തിറക്കി. തുടര്‍ന്ന് ജീവനക്കാരെ ഓരോരുത്തരെയായി പുറത്തുവിട്ടു.  ഏറ്റവും ഒടുവില്‍ അയാള്‍ താന്‍ നയിച്ച കപ്പലിന്‍റെ പടവുകളിറങ്ങി പുറത്തുവന്നു. അവസാന നിമിഷം വരെ പരാജയം സമ്മതിക്കാത്ത ക്യാപ്റ്റനായാണ് അദ്ദേഹം ഡയമണ്ട് പ്രിന്‍സസില്‍ നിന്ന് പുറത്തിറങ്ങിയത്.

 

 

 

   തന്‍റെ കപ്പലിലെ ഓരോ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി യാത്രയുടെ അവസാനം വരെ കൊണ്ടുപോവുക എന്നത് കപ്പലിന്‍റെ ക്യാപ്റ്റന്‍റെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ ഈ ക്യാപ്റ്റന് അങ്ങേയറ്റം ശ്രമിച്ചു. എന്നാല്‍ കപ്പലിലെ ഏഴ് ജീവനുകള്‍ വൈറസ് എടുത്തു. 696 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്‍തു.പുതിയ യാത്രക്കാര്‍ വരുന്നു. അത് അങ്ങനെ തുടരുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയിലെ യാത്ര യാത്രക്കാര്‍ക്കും ക്യാപ്റ്റനും ജീവനക്കാര്‍ക്കും പുതിയ അനുഭവായിരുന്നു. സാധാരണ പോലെ തുടങ്ങിയ ഒരു യാത്ര വളരെ പെട്ടെന്നാണ് ഭീതിദമായ അവസ്ഥയിലായത്.

 

 

    കപ്പലില്‍ നിന്ന് ഹോങ്കോങ്ങില്‍ ഇറങ്ങിയ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് സ്ഥിതി മാറിയത്.നിരവധി യാത്രകളില്‍ ക്യാപ്റ്റന്‍റെ യൂണിഫോമും തൊപ്പിയുമായി ഇറ്റലിക്കാരനായ ഗെണ്ണറോ അര്‍മ കപ്പലിന്‍റെ അമരത്ത് നിന്നിട്ടുണ്ട്. അവധിക്കാലം ആഘോഷിക്കാന്‍ പോകുന്ന നിരവധി യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലേക്കെത്തിച്ചിട്ടുമുണ്ട്. ഈ യാത്രകളെല്ലാം ഏതാണ്ട് ഒരുപോലെയായിരുന്നു.

 

 

 

    ക്യാപ്റ്റന്‍ അദ്ദേഹത്തിന്‍റെ ജോലി ചെയ്യുന്നു. യാത്രക്കാര്‍ ലക്ഷ്യസ്‍ഥാനങ്ങളില്‍ ഇറങ്ങി പോകുന്നു.  ''ഒരു ഘട്ടത്തിലും അദ്ദേഹത്തിന് ഭയമുണ്ടായിരുന്നില്ല. അദ്ദേഹം നിരന്തരം ബന്ധപ്പെട്ടിരുന്നതിനാല്‍ എനിക്കും ഭയമോ ആശങ്കയോ ഇല്ലായിരുന്നു.'' - മരിയാന പറയുന്നു.700 ഓളം ആളുകള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോഴും ക്യാപ്റ്റന്‍ അര്‍മ അചഞ്ചലനായി, ധീരനായി നിലകൊണ്ടു. യാത്രയിലുടനീളം അദ്ദേഹം ദൃഢചിത്തനായി നിന്ന ക്യാപ്റ്റന്‍ മറ്റു ജീവക്കാര്‍ക്കും യാത്രക്കാര്‍ക്കും വലിയ ധൈര്യമാണ് പകര്‍ന്നത്.

 

 

 

 

   കപ്പല്‍ യാത്രയില്‍ ദീര്‍ഘകാലത്തെ പരിചയ സമ്പത്തുള്ള അര്‍മ നാട്ടിലും കപ്പലിലും ഇന്ന് ഒരു നായകനാണ്. ഭയമില്ലാത്തവന്‍ എന്നാണ് അദ്ദേഹത്തെ ഇപ്പോള്‍ നാട്ടുകാര്‍ വിളിക്കുന്നതെന്ന് അര്‍മയുടെ ഭാര്യ മരിയാന ഗര്‍ഗ്വിലൊ പറയുന്നു. സാന്‍റ് ആഗ്‍നെല്ലോയിലെ തന്‍റെ വീട്ടിലിരുന്നാണ് മരിയാന തന്‍റെ പ്രിയപ്പെട്ടവന്‍റെ ധീരതയെക്കുറിച്ച് സംസാരിച്ചത്. നേപ്പിള്‍സിലെ മനോഹരമായ തീരനഗരമാണ് സാന്‍റ് അഗ്‍നെല്ലോ. ഈ വീട്ടിലേകക്ക് നാട്ടുകാരുടെ ഹീറോയായ ക്യാപ്റ്റന്‍ വൈകാതെയെത്തും. അസാധാരണമായ സാഹചര്യത്തിലും നര്‍മബോധം കൈവിടാതെയുള്ള ക്യാപ്റ്റന്‍റെ നിര്‍ദേശങ്ങളും വിവരണങ്ങളും ആശ്വാസം പകരുന്നതായിരുന്നുവെന്നാണ് കപ്പലിലെ യാത്രക്കാരിയായിരുന്നു ഓ നാ ടാന്‍ ട്വിറ്ററില്‍ കുറിച്ചത്. ധീരനും സഹാനുഭൂതിയുള്ളയാളുമായ ക്യാപ്റ്റന്‍ ഏത് സാഹചര്യത്തിലും ശുഭാപ്‍തി വിശ്വാസിയുമായിരുന്നുവെന്ന് ഓ നാ ടാന്‍ പറയുന്നു. സൗഹാര്‍ദപൂര്‍വമായ പെരുമാറ്റവും സ്‍നേഹത്തോടെയുള്ള സംഭാഷണങ്ങളുമാണ് അര്‍മയെ യാത്രാക്കാരുടെ പ്രിയപ്പെട്ട ക്യാപ്റ്റനാക്കുന്നത്.മാര്‍ച്ച് രണ്ടിന് കപ്പലില്‍ നിന്ന് ഇറങ്ങുന്നതുവരെ ക്യാപ്റ്റന്‍ അര്‍മ തന്‍റെ ജീവനക്കാര്‍ക്ക് ഉറച്ച പിന്തുണയാണ് നല്‍കിയത്.

 

 

 

   എല്ലാ യാത്രക്കാരെയും കപ്പലില്‍ നിന്ന് ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്കോ സ്വന്തം വീട്ടിലേക്കോ കൊണ്ടുപോകുന്നതുവരെ കപ്പലിന്‍റെ നെടുംതൂണായി നിന്നാണ് അര്‍മ പുറത്തിറങ്ങിയത്. കപ്പലിലെ ജീവനക്കാരെ തന്‍റെ പോരാളികള്‍ (my gladiators) എന്നാണ് ക്യാപ്റ്റന്‍ അര്‍മ വിളിച്ചത്. കപ്പല്‍ തടഞ്ഞുവെച്ചിരുന്ന ദിവസങ്ങളിലത്രയും ക്ഷമയും സഹകരണവും കാണിച്ച യാത്രക്കാരോട് അദ്ദേഹം നന്ദി പറയുന്നുണ്ടായിരുന്നു. അര്‍മയുടെ നേതൃഗുണത്തെ യാത്രക്കാരും വാനോളം പുകഴ്‍ത്തുന്നുണ്ട്. ഡയമണ്ട് പ്രിന്‍സസിന്‍റെ ക്യാപ്റ്റന്‍ യഥാര്‍ഥ രത്നം (ഡയമണ്ട്) തന്നെയാണെന്നാണ് കപ്പലിന്‍റെ ഉടമസ്ഥരായ പ്രിന്‍സസ് ക്രൂയിസസ് വിശേഷിപ്പിച്ചത്.

 

 

    ക്യാപ്റ്റന്‍റെ പ്രയത്നങ്ങള്‍ക്ക് അവര്‍ നേരത്തെ തന്നെ നന്ദി പ്രകടിപ്പിച്ചിട്ടുമുണ്ട്. ക്വാറന്‍റൈന്‍ കാലമത്രയും ക്യാപ്റ്റന്‍ അര്‍മ പ്രകടിപ്പിച്ച ശാന്തതയും പ്രചോദനാത്മകതയും നേതൃപാടവവും കപ്പലിലുണ്ടായിരുന്ന എല്ലാവര്‍ക്കും വലിയ പ്രതീക്ഷയും ആശ്വാസവുമാണ് പകര്‍ന്നതെന്ന് പ്രിന്‍സസ് ക്രൂയിസസ് പ്രസിഡന്‍റ് ജാന്‍ സ്വാര്‍ട്‍സ് പറഞ്ഞു. കപ്പലില്‍ നിന്ന് സ്ഥിരമായി വിവരങ്ങള്‍ അറിയിച്ചിരുന്നതില്‍ നിന്ന് ആരോഗ്യ അധികൃതരുമായും തീരത്തുള്ള പ്രിന്‍സസ് ഓപ്പറേഷന്‍സുമായും കപ്പലിലുള്ളവരുമായും നിരന്തരം കൃത്യമായ വിവരങ്ങള്‍ പങ്കുവെക്കുന്ന അവസ്ഥയിലേക്ക് എത്തിയപ്പോള്‍ ക്യാപ്റ്റന്‍ അര്‍മ അക്ഷീണം പ്രവര്‍ത്തിച്ചു.

 

 

 

    മികച്ച നേതാവ് എങ്ങനെയായിരിക്കണമെന്നതിന് ലോകത്തിന് മുഴുവന്‍ മാതൃകയാണ് ക്യാപ്റ്റന്‍ അര്‍മയുടെ സേവനമെന്നും ജാന്‍ സ്വാര്‍ട്‍സ് പറഞ്ഞു. ''കടുത്ത സമ്മര്‍ദത്തിലൂടെ കടന്നുപോയാണ് ഒരു കല്‍ക്കരി ഡയമണ്ടായി മാറുന്നത്. ക്യാപ്റ്റന്‍ അര്‍മ യഥാര്‍ഥത്തില്‍ ഒരു ഡയമണ്ട് തന്നെയാണ്.''- ജാന്‍ സ്വാര്‍ട്‍സ് പറഞ്ഞു.നിരവധി യാത്രക്കാരാണ് അര്‍മയും ജീവനക്കാരും തങ്ങള്‍ക്ക് നല്‍കിയ സമ്മാനങ്ങളുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ക്യാപ്റ്റനെയും ജീവനക്കാരെയും പുകഴ്‍ത്തുന്ന വരികള്‍ക്കൊപ്പമാണ് അവര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‍തത്. സ്‍നേഹത്തിന്‍റെ ശത്കിയെക്കുറിച്ചുള്ള ബൈബിള്‍ ഭാഗങ്ങളും ക്യാപ്റ്റന്‍ യാത്രക്കാര്‍ക്കായി വായിച്ചുകൊടത്തിരുന്നു.

 

 

 

    യാത്രക്കാരുടെ കാര്യത്തില്‍ അതീവ ശ്രദ്ധയുള്ള ക്യാപ്റ്റനായിരുന്ന അര്‍മയെന്നാണ് യാത്രക്കാര്‍ പറയുന്നത്. എല്ലാ ദിവസവും ഭക്ഷണം കഴിക്കുന്നതിന് മുമ്പ് അദ്ദേഹം യാത്രക്കാര്‍ക്ക് ആശംസകള്‍ പറയുമായിരുന്നുവെന്ന് അവര്‍ ഓര്‍ക്കുന്നു. വാലന്‍റൈസ് ദിനത്തില്‍ ക്യാപ്റ്റന്‍ യാത്രക്കാര്‍ക്കെല്ലാം റോസാപ്പൂക്കളും സമ്മാനങ്ങളും കൈമാറിയിരുന്നു. കാബിനുകളില്‍ അടച്ചിട്ടിരിക്കുന്നവരുടെ അടുത്തെത്തിയാണ് അദ്ദേഹം സമ്മാനങ്ങള്‍ നല്‍കിയത്. ഒറ്റപ്പെട്ട് ഭീതിയുടെ നിഴലില്‍ കഴിയുന്ന യാത്രക്കാര്‍ക്ക് ഇത് വലിയ ആശ്വാസമായിരുന്നു.

 

 

 

    ഇറ്റലിയുടെ അഭിമാനത്തിന്‍റെ പുതിയ പ്രതീകമായിരിക്കുകയാണ് ക്യാപ്റ്റന്‍ അര്‍മ. ഇറ്റാലിയന്‍ ഭാഷയില്‍ അര്‍മ എന്നാല്‍ മികച്ച ആയുധമെന്നാണ് അര്‍ഥം. തന്‍റെ പേര് പോലെ തന്നെ അശുഭകാര്യങ്ങള്‍ക്കെതിരായ മികച്ച ആയുധമായിരിക്കുകയാണ് അര്‍മ എന്നാണ് യാത്രക്കാരില്‍ ഒരാള്‍ ട്വീറ്റ് ചെയ്‍തത്. ക്യാപ്റ്റനെക്കുറിച്ചുള്ള പോസ്റ്റുകള്‍ ട്വിറ്ററില്‍ നിറയുകയാണ്.

 

 

 

 

   ഒഡിസിയസും അയെനാസും ക്രിസ്റ്റഫര്‍ കൊളംബസും ഉള്‍പ്പെടെയുള്ള കപ്പിത്താന്‍മാരും ചരിത്ര നായകന്‍മാരും സഞ്ചരിച്ച അതേ കടലിലൂടെയാണ് പോകുന്നതെന്ന തോന്നലാണ് ക്യാപ്റ്റന്‍ പ്രയത്‍നം തനിക്കുണ്ടാക്കിയതെന്നാണ് ഒരാള്‍ എഴുതിയത്.  ''നമ്മള്‍ യാത്രയുടെ അവസാന ഘട്ടത്തിലാണ്. കരുത്തോടെ ഇരിക്കുക, നിങ്ങള്‍ നിങ്ങളെത്തന്നെ കരുതുക, നമ്മള്‍ തുടങ്ങിയത് ഒരുമിച്ചാണെങ്കില്‍ അവസാനിക്കുന്നതും അങ്ങനെ തന്നെയായിരിക്കും. നന്ദി എന്‍റെ പോരാളികളെ.''- ഇതായിരുന്നു ക്യാപ്റ്റന്‍റെ സന്ദേശം

మరింత సమాచారం తెలుసుకోండి: