അമേരിക്കയിൽ ജോ ബൈഡനും കമലയും അധികാരമേൽക്കും! രാജ്യത്തിൻറെ പുതിയ പ്രസിഡൻറായി ജോ ബൈഡനും വൈസ് പ്രസിഡൻറായി കമല ഹാരിസും ഇന്ന് അധികാരമേൽക്കും. ഇന്ത്യൻ സമയം രാത്രി ഒമ്പതരയോടെയാണ് സ്ഥാനാരോഹണ ചടങ്ങിന് തുടക്കമാവുക. ക്യാപിറ്റോൾ കലാപ സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് വാഷിങ്ടണിലുള്ളത്. ട്രംപ് അനുകൂലികൾ അക്രമം നടത്തിയേക്കുമെന്ന് സുരക്ഷാ ഏജൻസി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.വിവാദങ്ങൾ നിറഞ്ഞ തെരഞ്ഞെടുപ്പിനും ക്യാപിറ്റോൾ കലാപത്തിനും ശേഷം അമേരിക്കയിൽ ഇന്ന് അധികാര കൈമാറ്റം. 50 സംസ്ഥാനങ്ങളിലും കർശന സുരക്ഷ ഏർപ്പെടുത്തിയതായാണ് റിപ്പോർട്ട്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം രണ്ടായിരത്തോളം സായുധ നാഷണൽ ഗാർഡ് അംഗങ്ങളാണ് പാർലമെൻറ് മന്ദിരത്തിനും വൈറ്റ് ഹൗസിനും സുരക്ഷയൊരുക്കുന്നത്. വാഷിങ്ടൺ നഗരത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.



വാഹന ഗതാഗതത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ട്രംപ് അനുകൂലികൾ അക്രമത്തിന് മുതിർന്നേക്കുമെന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയിലാണ് അമേരിക്ക. സുരക്ഷാ പരിശോധനയ്ക്കിടെയാണ് 12 പേരെ മാറ്റി നിർത്തിയതെന്ന് നാഷണൽ ഗാർഡ് ബ്യൂറോ ചീഫ്, ജനറൽ ഡാനിയേൽ ഹോകാൻസൺ പറഞ്ഞു. ഇവരിൽ രണ്ട് പേർ ജോ ബൈഡൻറെ സ്ഥാനാരോഹണത്തെക്കുറിച്ച് അനുചിതമായി പ്രതികരിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. അതേസമയം 12 പേർക്കും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കയുടെ നിയുക്ത പ്രസിഡൻറ് ജോ ബൈഡൻ സ്ഥാനാരോഹണ ചടങ്ങുകൾക്കായി വാഷിങ്ടൺ ഡിസിയിൽ എത്തി. അതേസമയം തന്നെ നാഷണൽ ഗാർഡ് ട്രൂപ്സിലെ 12 അംഗങ്ങളെ ചടങ്ങിൻറെ സുരക്ഷാ ചുമതലയിൽ നിന്ന് മാറ്റിയിരിക്കുകയാണ്.


വിടവാങ്ങൽ പ്രസംഗത്തിൽ പുതിയ ഭരണത്തിന് സ്ഥാനമൊഴിയുന്ന പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആശംസകൾ നേർന്നു. ജോ ബൈഡൻറെ പേര് പരാമർശിക്കാതെയാണ് ട്രംപ് ആശംസ നേർന്നത്. പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെയും തൃപ്തിയോടും കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ യുദ്ധങ്ങൾ തുടങ്ങാത്ത പ്രസിഡൻറാണ് താനെന്നതിൽ അഭിമാനമെന്നും ട്രംപ് പറ‍ഞ്ഞു. ബൈഡൻറെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് നിൽക്കാതെ ട്രംപ് വൈറ്റ് ഹൗസ് വിടുമെന്നാണ് റിപ്പോർട്ട്.



അതേസമയം കൊവിഡ് മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ട നാലു ലക്ഷം അമേരിക്കക്കാർക്ക് നിയുക്ത പ്രസിഡൻറും വൈസ് പ്രസിഡൻറും ആദരാഞ്ജലി അർപ്പിച്ചു. വാഷിങ്ടൺ ആർച്ച് ബിഷപ്പ് കർദിനാൾ വിൽട്ടൺ ഗ്രിഗറിയാണ് പ്രാർഥനയ്ക്ക് നേതൃത്വം നൽകിയത്.തൻറെ വിടവാങ്ങൽ പ്രസംഗത്തിൽ അക്രമങ്ങൾക്കെതിരെ ട്രംപ് സംസാരിച്ചെന്നതും ശ്രദ്ധേയമാണ്. ക്യാപിറ്റോൾ കാലപത്തിനെതിരെ സംസാരിച്ച അദ്ദേഹം രാഷ്ട്രീയ അക്രമങ്ങൾ രാജ്യത്തിന് ചേർന്നതല്ലെന്ന് പറഞ്ഞു. 

మరింత సమాచారం తెలుసుకోండి: