ഐശ്യര്യ കേരളം, ലോകോത്തര കേരളം എന്ന പേരിൽ പ്രകടനപത്രിക തയ്യാറാക്കി വരികയാണെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ഉസ്മാൻ നാട്ടിലെത്തി പ്രതിപക്ഷ നേതാവ് തന്നെ വിളിച്ചെന്നു പറഞ്ഞ് വാർത്താ സമ്മേളനം നടത്തി. അപ്പോൾ എന്നെ എതിർത്തവർക്കു തന്നെയാണ് തിരിച്ചടി ഉണ്ടായതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു, ട്വന്റിഫോർ റിപ്പോർട്ട് ചെയ്തു.സമൂഹമാധ്യമങ്ങളിൽ തന്നെ ചിലർ ഉസ്മാൻ എന്ന് വിളിക്കുന്നതിൽ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉസ്മാൻ എന്ന് വിളിക്കാൻ തുടങ്ങിയതോടെ സമൂഹമാധ്യമങ്ങളിൽ തനിക്ക് റേറ്റിങ് കൂടിയെന്നും ചെന്നിത്തല പറയുന്നു. കേരളത്തിലെ കോൺഗ്രസിനെ തിരികെ കൊണ്ടുവരികയാണ് തന്റെ ദൗത്യം.
നാളെ എന്തു കിട്ടുന്നുവെന്നതല്ല, യുഡിഎഫിനെ തിരികെ കൊണ്ടുവരികയെന്ന ചരിത്ര ദൗത്യമാണ് നിറവേറ്റുന്നതെന്ന് രമേശ് ചെന്നിത്തല പറയുന്നു.വിമർശിക്കുന്നവരോട് തനിക്ക് വിരോധമില്ല. തന്റെ അടുത്ത് ഒരു പത്രക്കാരൻ വരുമ്പോൾ കടക്ക് പുറത്ത് എന്ന് പറയാനോ സെൽഫി എടുക്കുമ്പോൾ കൈ തട്ടിമാറ്റാനോ ഞാനില്ല. ഉമ്മൻ ചാണ്ടിയുടെ ജനപ്രീതിയിൽ തനിക്ക് സന്തോഷമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, യുഡിഎഫ് അധികാരത്തിൽ എത്തിയാൽ മുസ്ലീം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകണോ എന്ന വിഷയത്തിൽ രമേശ് പ്രതികരണം നടത്തി. അത്തരത്തിൽ ഒരു സ്ഥാനം നൽകണോ വേണ്ടയോ എന്നത് ആലോചിക്കാവുന്ന കാര്യമാണ്. അവർ ഒരു രാഷ്ട്രീയ പാർട്ടിയാണ്. ജനാധിപത്യത്തിൽ ഒരു പാർട്ടിക്ക് ഏത് ഭാഗത്തും അവകാശപ്പെടാനുള്ള അധികാരമുണ്ട്. ഇന്ത്യൻ ജനാധിപത്യത്തിന്റെ അവകാശമാണതെന്നും ചെന്നിത്തല പറഞ്ഞു.