ടു ഫിംഗർ ടെസ്റ്റും ഗർഭഛിദ്ര നിയമവും; 2022ൽ ചർച്ചയായ കോടതി വിധികൾ! വിവാഹ ബന്ധത്തിലെ ബലാത്സംഗം, ഗർഭഛിദ്രം, വിവാഹ മോചനവുമായി ബന്ധപ്പെട്ട നിർണായക വിധി എന്നിവയെല്ലാം രാജ്യം ചർച്ച ചെയ്ത കോടതി തീരുമാനങ്ങളാണ്. കടന്നുപോകുന്ന വർഷം രാജ്യം കേട്ട നിർണായകമായ വിധി പ്രസ്താവങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. കോടതി മുറികൾ നാടകീയമായ രംഗങ്ങൾക്കും നിർണായക വാദപ്രതിവാദങ്ങൾക്കും സാക്ഷ്യം വഹിച്ച വർഷം കൂടിയാണ് 2022. ഭാര്യയുടെ സമ്മതപ്രകാരമല്ലാതെ ഭർത്താവ് നടത്തുന്ന നിർബന്ധിത ലൈംഗികവേഴ്ചയും ബലാത്സംഗമെന്ന രീതിയിൽ കണക്കിലെടുക്കാമെന്നും കോടതി വിലയിരുത്തി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു സുപ്രധാനമായ വിധി. ഇതോടെ ഗർഭത്തിന്റെ 24 ആഴ്ച വരെയുള്ള കാലയളവിൽ അവിവാഹിതർക്കും ഗർഭഛിദ്രം നടത്താൻ നിയമപരമായി അവകാശമുണ്ട്.
ബലാത്സംഗത്തിന് ഇരകളായി ഗർഭിണിയാകുക, ഗർഭം തുടരുന്നത് അമ്മയുടെ ജീവന് തന്നെ ഭീഷണിയാകുക, ഗർഭസ്ഥ ശിശുവിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുക തുടങ്ങിയ സാഹചര്യങ്ങളിൽ ഗർഭഛിദ്രം നടത്തുന്നതിന് മാത്രമായിരുന്നു നേരത്തെ നിയമപരമായ അവകാശമുണ്ടായിരുന്നുള്ളു. അവിവാഹിതർക്കും ഗർഭഛിദ്രത്തിന് അവകാശമുണ്ടെന്നും ഇതിനായി വൈവാഹിക നില പരിഗണിക്കേണ്ടതില്ലെന്നും സുപ്രീം കോടതി വിധി പറഞ്ഞു. എംടിപി ആക്ടിന്റെ പരിധിയിൽ നിന്നും അവിവാഹിതരായ സ്ത്രികളെ ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമായ നടപടിയാണെന്നാണ് കോടതി നിരീക്ഷിച്ചത്. പ്രകൃതമായ നടപടിയാണിതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ഹിമ കോലി എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു സുപ്രധാന വിധി. ബലാത്സംഗത്തിന് ഇരയായവരിൽ നടത്തി വരുന്ന മെഡിക്കൽ പരിശോധനാ രീതിയായിരുന്നു ഇത്. 2 ഫിംഗർ ടെസ്റ്റിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും കോടതി നിരീക്ഷിച്ചു.
സ്ത്രീയുടെ വജൈനൽ മസിലുകളിലും കന്യാചർമവും ഇതിലൂടെ പരിശോധിക്കപ്പെടുന്നു. ബലാത്സംഗത്തിന് ഇരയായ ആളെ വീണ്ടും കടുത്ത ട്രോമയിലൂടെ കടത്തി വിടുന്നതാണ് പരിശോധനയെന്നും കോടതി നിരീക്ഷിച്ചു. ബലാത്സംഗ കേസിൽ 2 വിരൽ പരിശോധന നടത്തുന്നത് വിലക്കി സുപ്രീം കോടതി ഉത്തവിട്ടതും ഈ വർഷമാണ്. മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ 7 പ്രതികളെ വിട്ടയച്ചത് 2022ലാണ്. 31 വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് നളിനി അടക്കമുള്ള 7 പ്രതികൾ ജയിൽ മോചിതരായത്. എജി പേരറിവാളൻ മെയ് പതിനെട്ടിനും മറ്റ് 6 പേർ നവംബർ 12നുമാണ് ജയിൽ മോചിതരായത്. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ചായിരുന്നു സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. വിവാഹ മോചന ഹർജി നൽകാൻ വിവാഹ ശേഷം ഒരുവർഷം കഴിയണമെന്ന വ്യവസ്ഥയിൽ കേരള ഹൈക്കോടതി സുപ്രധാന നിരീക്ഷണം നടത്തിയത് ഇക്കൊല്ലമാണ്.
പിന്നാലെ 1859ലെ വിവാഹമോചന നിയമം 10എ വ്യവസ്ഥ കോടതി റക്കാക്കുകയായിരുന്നു. ഇതോടെ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമെ വിവാഹ മോചനം പാടുള്ളുവെന്ന വ്യവസ്ഥ ഇല്ലാതായി. വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിൽ ഏകീകൃത ചട്ടം കൊണ്ടുവരുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 2018 മാർച്ച് 14ന് കോവളത്ത് വെച്ച് ലാത്വിയൻ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ 2022 ഡിസംബറിലാണ് കോടതി വിധി പറഞ്ഞത്. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർക്ക് ഇരട്ട ജീവപര്യന്തമാണ് തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്.
ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളാണ് നിർണായകമായത്. കൊല്ലപ്പെട്ട യുവതിയുടെ സഹോദരി നടത്തിയ പോരാട്ടമാണ് പ്രതികൾക്ക് ശിക്ഷ ഉറപ്പിച്ചത്. രേഖകളിൽ അമ്മയുടെ പേര് മാത്രം ഉൾപ്പെടുത്താൻ പൗരന് അവകാശമുണ്ടെന്ന ഹൈക്കോടതിയുടെ നിർണായകമായ നിരീക്ഷണം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അവിവാഹിതയായ അമ്മയുടെ കുട്ടിയും രാജ്യത്തിന്റെ പൗരനാണെന്നും ഭരണഘടന നൽകുന്ന അവകാശങ്ങൾ ആർക്കും നിഷേധിക്കാൻ കഴിയില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രായപൂർത്തിയാകുന്നതിന് മുൻപ് തന്നെ അമ്മയായ യുവതിയുടെ മകൻ നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്.
Find out more: