വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിലെ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമായെങ്കിലും ഇറ്റലി, ഇറാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ മരണനിരക്കാണ് ആശങ്കപ്പെടുത്തുന്നതാണ്.ഈ സാഹചര്യത്തിലാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള സംസ്ഥാനമായ കേരളത്തിൽ ആശങ്ക തുടരുന്നത്.

 

   രാജ്യം 'അടച്ചിട്ട' പശ്ചാത്തലത്തിൽ കേരളത്തിൽ സംഭവിച്ച ആദ്യ കൊവിഡ് മരണം ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. വരും ദിവസങ്ങളിൽ ശക്തമായ നിർദേശങ്ങൾ വീണ്ടും ഉണ്ടാകും.  ലോക് ഡൗൺ രാജ്യത്ത് തുടരുന്നതിനിടെ കേരളത്തിൽ ആദ്യ കൊവിഡ്-19 മരണം.

 

   എറണാകുളം ചുളിക്കല്‍ സ്വദേശിയായ സേട്ട് യാക്കൂബ് ഹുസൈന്‍ (69) ആണ് മരിച്ചത്. സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് വ്യാപനം ശക്തമായി തുടരുകയാണ്.

 

   ഹൃദ്രോഗവും ഉയർന്ന രക്തസമ്മർദ്ദവുമാണ് എറണാകുളം ചുളിക്കല്‍ സ്വദേശിയുടെ മരണത്തിന് കാരണമായത്. ഐസലേഷൻ വാർഡിൽ വെന്റിലേറ്റർ ചികിത്സയിലായിരുന്ന ഇയാൾ. സമാനമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ള നാല് പേർ കൂടി ചികിൽസയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.പ്രായം ചെന്നവരിൽ മാത്രമല്ല യുവാക്കളിലും കൊവിഡ് മരണം സംഭവിച്ചേക്കാമെന്ന് കഴിഞ്ഞ ദിവസം ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കിയിരുന്നു.

 

   വൈറസ് വ്യാപനത്തിൻ്റെ മൂന്നാം ഘട്ടം നേരിടുക അസാധ്യമായ കാര്യമാണെന്ന് വിവിധ സംഘടനകളും വിദഗ്‌ധരും വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തിൽ വൈറസ് വ്യാപനം അതിശക്തമാകുകയും കൂടുതൽ മരണങ്ങൾ സംഭവിക്കാനുള്ള സാധ്യതകളും കൂടുതലാണ്.

 

   കേരളത്തിലെ ആദ്യ കൊവിഡ് മരണം ഞെട്ടലോടെയാണ് സംസ്ഥാനം കേട്ടത്. സംഭവിക്കില്ല എന്ന് ഉറച്ച് വിശ്വസിച്ചിരുന്ന സമയത്താണ് സംസ്ഥാനത്ത് കൊറോണ മരണം രേഖപ്പെടുത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യം കേരളത്തിൽ ഉണ്ടെന്ന സൂചനകളാണ് ആരോഗ്യമന്ത്രി കെകെ ശൈലജ നൽകുന്നത്.

 

 

 

 ലോക് ഡൗണുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന കർശന നിർദേശങ്ങൾ അവഗണിച്ച് പുറത്തിറങ്ങി നടക്കുന്നവർക്കുള്ള സൂചനയാണ് കേരളത്തിലെ ആദ്യ കൊവിഡ് മരണം. വൈറസ് വ്യാപനം ശക്തമാകുന്നതിൻ്റെ സാഹചര്യങ്ങളും രോഗത്തിൻ്റെ തീവ്രതയും ഇനിയും തിരിച്ചറിയാത്തവർ ശ്രദ്ധിക്കേണ്ടതുണ്ട്. 

 

మరింత సమాచారం తెలుసుకోండి: