ശശി തരൂർ കെ റെയിലിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്, അഭിപ്രായം പിന്നീട് പറയും; വിടി സതീശൻ! സമയം കിട്ടാതിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന് പഠിക്കാൻ കഴിയാതിരുന്നതെന്ന് സതീശൻ വ്യക്തമാക്കി. തരൂർ എല്ലാം പഠിച്ച ശേഷം അഭിപ്രായം അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെ റെയിൽ പദ്ധതിയെക്കുറിച്ച് ശശി തരൂർ എംപി പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് വിഡി സതീശൻ. വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തത് പലതും ഒളിച്ചുവെക്കാനുള്ളതുകൊണ്ടാണെന്ന് സതീശൻ ആരോപിച്ചു. അനാവശ്യ ധൃതിയാണ് സർക്കാർ കാണിക്കുന്നത്. ഇതിനു പന്നിൽ എന്തൊക്കെയോ ദുരൂഹതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ സ്ഥലമെടുപ്പ് നടപടികൾ ബലം പ്രയോഗിച്ച് നടത്താനുള്ള ശ്രമത്തിൽ നിന്നും സർക്കാർ പിന്തിരിയണം. സ്ത്രീകൾ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറയുന്ന കാഴ്ചവരെ ഉണ്ടായി. മുറിയിൽ കയറി കതകടച്ചപ്പോൾ ചവിട്ടി തുറക്കേണ്ടിവന്നു. അത്ര വലിയ എതിർപ്പാണ് എല്ലാ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ജനപക്ഷത്തു നിന്നാണ് കോൺഗ്രസ് പദ്ധതിയെ എതിർക്കുന്നതെന്ന് സതീശൻ പറഞ്ഞു. സ്ഥലമെടുത്ത് നടപടികൾ അടിയന്തരമായി നിർത്തിവെക്കണം. ഇന്നലെ കൊല്ലത്ത് ഗുരുതരമായ സാഹചര്യം ഉണ്ടായി.
വിശദമായി പഠിക്കാതെ സിൽവർ ലൈനെ എതിർക്കാൻ സാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പദ്ധതിയെക്കുറിച്ച് മനസിലാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കനത്ത എതിർപ്പാണ് ശശി തരൂരിനെതിരെ കോൺഗ്രസിൽ നിന്നും ഉയർന്നത്. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനെ തരൂർ പുകഴ്ത്തി പറഞ്ഞതും കോൺഗ്രസിന് തലവേദനയായി. സിൽവർ ലൈൻ പദ്ധതിക്കെതിരെ യുഡിഎഫ് എംപിമാർ റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിനും നൽകിയ നിവേദനത്തിൽ ശശി തരൂർ ഒപ്പിട്ടിരുന്നില്ല. വ്യവസായികൾ ധൈര്യത്തോടെ കേരളത്തിൽ പണം മുടക്കുന്ന അവസ്ഥ ഉണ്ടാകണം.
കേരളം വ്യവസായ സൗഹൃദമാണെന്ന് രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പ്രചരിപ്പിക്കണം. കേരളത്തിന്റെ വികസനത്തിന് തടസമായ കാര്യങ്ങളെ നീക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തരൂരിന്റെ നിലപാട് പാർട്ടിക്ക് ദോഷം ചെയ്തെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് സ്വാഗതാർഹമാണെന്നായിരുന്നു ലുലു മാൾ ഉദ്ഘോടന വേളയിൽ തരൂർ പറഞ്ഞത്.
Find out more: