വീട്ടമ്മമാർക്ക് 3,000 രൂപ വീതം നൽകും; വൻ വാഗ്ദാനങ്ങളുമായി അണ്ണാ ഡിഎംകെ! സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകകൾക്ക് ധനസഹായവും സംസ്ഥാനങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങളും ഉൾപ്പെടെ 113 തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അടങ്ങിയ പ്രകടന പത്രിക എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി പ്രകാശനം ചെയ്തു. പതിനെട്ടാം ലോക്സഭയിലേക്ക് ജനപ്രതിനിധികളെ തെര‍ഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പിന് മുന്നോടിയായി, തമിഴ്നാട്ടിലെ മുഖ്യ പ്രതിപക്ഷ കക്ഷിയായ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേട്ര കഴകം (എഐഎഡിഎംകെ) പ്രകടന പത്രിക പുറത്തിറക്കി. സുപ്രീം കോടതിയുടെ ബെഞ്ച് ചെന്നൈ നഗരത്തിൽ സ്ഥാപിക്കണം, പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ചെന്നൈയിൽ നടത്തണം, ക്രിമിനൽ നിയമങ്ങളുടെ നാമകരണം ഹിന്ദിയിൽ നിന്നും മാറ്റി ഇംഗ്ലീഷിലേക്ക് പുനസ്ഥാപിക്കണം.






 കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്ക് സമ്പൂർണ സംസ്ഥാന പദവി നൽകണം, കാവേരി നദിയുമായി ബന്ധപ്പെട്ട് തമിഴ്നാടിന്റെ അവകാശം പൂർണമായും സംരക്ഷിക്കും, കേന്ദ്രത്തിൽ സമ്മർദം ചെലുത്തി മേക്കെദാട്ടു അണക്കെട്ട് നിർമാണം തടയുമെന്നും കേരളവുമായുള്ള മുല്ലപ്പെരിയാർ വിഷയം പരിഹരിക്കുമെന്നും അണ്ണാ ഡിഎംകെയുടെ പ്രകടന പത്രികയിൽ സൂചിപ്പിക്കുന്നു. പാചക വാതക സിലിണ്ടർ, പെട്രോൾ, ഡീസൽ എന്നിവയുടെ വില നിർണയാധികാരം കേന്ദ്ര സർക്കാർ ഏറ്റെടുക്കണം, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം കിസാൻ) പദ്ധതിയിൽ കർഷകർക്കുള്ള വാർഷിക സഹായം 6,000 രൂപയിൽ നിന്നും 12,000 രൂപയായി വർധിപ്പിക്കണം, കേന്ദ്ര സർക്കാർ പിന്തുണയോടെയുള്ള പദ്ധതികളിൽ നിലവിലെ കേന്ദ്ര - സംസ്ഥാന വിഹിതം 60:40 അനുപാതത്തിൽ നിന്നും 75:25 ആയി ഉയർത്തുമെന്നും അണ്ണാ ഡിഎംകെയുടെ പ്രകടന പത്രികയിൽ മുന്നോട്ടുവെക്കുന്നു. 





അതുപോലെ കർഷകർക്ക് പ്രതിമാസം 5,000 രൂപ വീതം പെൻഷൻ നൽകും. ഇതിനു പുറമെ മൂന്ന് ഘട്ടമായി 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്നതിനും കാർഷിക വിളകൾക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കുന്നതിനും തൊഴിലുറപ്പ് പദ്ധതിക്കുള്ള കൂലി 450 രൂപയായി വർധിപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും എഐഎഡിഎംകെയുടെ പ്രകടന പത്രികയിൽ സൂചിപ്പിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ ഗൃഹനാഥകൾക്ക് 3,000 രൂപ വീതം പ്രതിമാസം നൽകുന്ന പദ്ധതി രാജ്യം മുഴുവൻ നടപ്പാക്കുമെന്നും ഇതിനുവേണ്ടി കേന്ദ്ര സർക്കാരിൽ സമ്മർദം ശക്തമാക്കുമെന്നാണ് പ്രധാന വാഗ്ദാനം. ബിരുദ പഠനത്തി‌നു വേണ്ടി എടുത്ത വിദ്യാഭ്യാസ വായ്പ മുഴുവൻ എഴുതിത്തള്ളുമെന്നും മധുരയിൽ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയും (ഐഐടി) ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റും (ഐഐഎം) സ്ഥാപിക്കുമെന്നും പ്രകടന പത്രികയിൽ സൂചിപ്പിക്കുന്നു.




പതിനെട്ടാം ലോക്സഭയിലേക്ക് ജനപ്രതിനിധികളെ തെര‍ഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പിന് മുന്നോടിയായി, തമിഴ്നാട്ടിലെ മുഖ്യ പ്രതിപക്ഷ കക്ഷിയായ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേട്ര കഴകം (എഐഎഡിഎംകെ) പ്രകടന പത്രിക പുറത്തിറക്കി. സുപ്രീം കോടതിയുടെ ബെഞ്ച് ചെന്നൈ നഗരത്തിൽ സ്ഥാപിക്കണം, പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ചെന്നൈയിൽ നടത്തണം, ക്രിമിനൽ നിയമങ്ങളുടെ നാമകരണം ഹിന്ദിയിൽ നിന്നും മാറ്റി ഇംഗ്ലീഷിലേക്ക് പുനസ്ഥാപിക്കണം, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്ക് സമ്പൂർണ സംസ്ഥാന പദവി നൽകണം, കാവേരി നദിയുമായി ബന്ധപ്പെട്ട് തമിഴ്നാടിന്റെ അവകാശം പൂർണമായും സംരക്ഷിക്കും, കേന്ദ്രത്തിൽ സമ്മർദം ചെലുത്തി മേക്കെദാട്ടു അണക്കെട്ട് നിർമാണം തടയുമെന്നും കേരളവുമായുള്ള മുല്ലപ്പെരിയാർ വിഷയം പരിഹരിക്കുമെന്നും അണ്ണാ ഡിഎംകെയുടെ പ്രകടന പത്രികയിൽ സൂചിപ്പിക്കുന്നു.   


మరింత సమాచారం తెలుసుకోండి: