ആണവ ബ്ലാക്ക്‌മെയിലിങ് സാഹികില്ലയെന്നു മോദി! ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ കഴിവും ക്ഷമയും നാമെല്ലാവരും കണ്ടു. സായുധ സേനകളെയും, സൈന്യത്തെയും, രഹസ്യാന്വേഷണ ഏജൻസിയെയും, ശാസ്ത്രജ്ഞരെയും അഭിവാദ്യം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ സായുധ സേന പ്രകടിപ്പിച്ച ധീരത ഈ രാജ്യത്തെ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി. ഒരു രാഷ്ട്രം ഐക്യത്തോടെ നിലകൊണ്ട് 'രാഷ്ട്രം ആദ്യം' എന്ന മനോഭാവത്താൽ നയിക്കപ്പെട്ടാൽ ഉരുക്ക് പോലെ ശക്തമായ തീരുമാനങ്ങളെടുക്കാനും ശക്തമായ ഫലമുണ്ടാക്കാനും കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ മിസൈലുകളും ഡ്രോണുകളും പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളെ തേടിച്ചെന്നപ്പോൾ അവരുടെ കെട്ടിടങ്ങൾ മാത്രമല്ല, ആയുധശേഖരവും നശിപ്പിക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു.ഇനിമേൽ ഒരു ആണവ ബ്ലാക്ക്മെയിൽ വെച്ചുപൊറുപ്പിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ ആക്രമണത്തിന് ഉചിതമായ മറുപടി നേരിടേണ്ടിവരുമെന്നും പ്രധാനമന്ത്രി.ഇന്ത്യയുടെ സൈനിക നടപടികളെ 'പാകിസ്ഥാന് വലിയ തിരിച്ചടി' എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി മോദി, അതിർത്തി കടന്നുള്ള ഭീകരതയുടെ കേന്ദ്രങ്ങളെയാണ് ആക്രമണങ്ങൾ ലക്ഷ്യമിട്ടതെന്ന് കൂട്ടിച്ചേർത്തു. പാകിസ്താൻ അഭ്യർത്ഥിന നടത്തുകയും, കൂടുതൽ ആക്രമണങ്ങൾ നിർത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തതിന് ശേഷമാണ് ഇന്ത്യ സൈനിക നടപടി നിർത്തിവച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ശക്തമായ തിരിച്ചടി ലഭിച്ചതിനു ശേഷം പാകിസ്താൻ 'നിരാശയോടെയാണ് ഞങ്ങളെ ബന്ധപ്പെട്ടത്' എന്നും ഇസ്ലാമാബാദ് അവരുടെ ആക്രമണം നിർത്തുമെന്ന് വാഗ്ദാനം ചെയ്തതിനുശേഷം മാത്രമാണ് ഇന്ത്യ തിരിച്ചടികൾ നിർത്തുന്നതിനെക്കുറിച്ച് ആലോചിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ കൃത്യതയോടെയും ശക്തിയോടെയും പ്രതികരിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ഇന്ത്യൻ ആക്രമണത്തിൽ 100-ലധികം ഭീകരരെ വധിച്ചു. ഇന്ത്യയ്‌ക്കെതിരെ പരസ്യമായി ഗൂഢാലോചന നടത്തിയ തീവ്രവാദികൾ പാകിസ്താനിൽ സ്വതന്ത്രമായി വിഹരിച്ചിരുന്നു, പക്ഷേ ഇന്ത്യ അവരെ ഒറ്റയടിക്ക് കൊന്നൊടുക്കി," അദ്ദേഹം പറഞ്ഞു.
ഒരു രാഷ്ട്രം ഐക്യത്തോടെ നിലകൊണ്ട് 'രാഷ്ട്രം ആദ്യം' എന്ന മനോഭാവത്താൽ നയിക്കപ്പെട്ടാൽ ഉരുക്ക് പോലെ ശക്തമായ തീരുമാനങ്ങളെടുക്കാനും ശക്തമായ ഫലമുണ്ടാക്കാനും കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ മിസൈലുകളും ഡ്രോണുകളും പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളെ തേടിച്ചെന്നപ്പോൾ അവരുടെ കെട്ടിടങ്ങൾ മാത്രമല്ല, ആയുധശേഖരവും നശിപ്പിക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു.ഇന്ത്യൻ സായുധ സേന പാകിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങൾ ആക്രമിച്ചുവെന്നും, ഇത്രയും വലിയ നടപടികൾ ഇന്ത്യ സ്വീകരിക്കുമെന്ന് തീവ്രവാദികൾ സ്വപ്നം കണ്ടിട്ടുണ്ടാകില്ല എന്നും അദ്ദേഹം പ്രസ്താവിച്ചു. ഇന്ത്യൻ മിസൈലുകളും ഡ്രോണുകളും പാകിസ്താനെ ആക്രമിച്ചപ്പോൾ, അത് തീവ്രവാദികളുടെ കെട്ടിടങ്ങളെ മാത്രമല്ല, അവരുടെ മനോധൈര്യത്തെയും തകർത്തു.
Find out more: