പൂജപ്പുര രവി ചേട്ടനെ കണ്ട് യാത്രാമംഗളങ്ങൾ നേർന്നു! തലസ്ഥനം വിട്ട് മറയൂരിലേക്ക് താമസം മാറിപ്പോവുകയാണ് അദ്ദേഹം. പൂജപ്പുരയിൽ നിന്നും പോവുന്നതിൽ വിഷമമുണ്ട്. ഒറ്റയ്ക്ക് നിൽക്കാൻ പറ്റാത്ത സാഹചര്യമായതിനാലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തെ സന്ദർശിച്ച് യാത്രാമംഗളങ്ങൾ നേർന്നതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് കിഷോർ സത്യ. പേരിനൊപ്പമായി സ്ഥലപ്പേരും ചേർത്ത കലാകാരൻമാർ നിരവധിയാണ്. അങ്ങനെയുള്ളവരിലൊരാളാണ് പൂജപ്പുര രവി. പൂജപ്പുര നിന്നും മറയൂരിലേക്ക് താമസം മാറി പോകുന്ന മുതിർന്ന നാടക, സിനിമ, സീരിയൽ നടനായ പൂജപ്പുര രവി ചേട്ടനെ ഭവനത്തിൽ എത്തി യാത്രമംഗളങ്ങൾ അറിയിച്ചു.
എന്നോടൊപ്പം ആത്മ ഭരണസമിതി അംഗങ്ങളായ പൂജപ്പുര രാധാകൃഷ്ണൻ, രാജ്‌കുമാർ, അഷ്‌റഫ് പേഴുംമൂട് എന്നിവരും ഉണ്ടായിരുന്നു. ഒപ്പം ആത്മയുടെ പേരിൽ ഒരു സ്നേഹോപഹാരവും അദ്ദേഹത്തിന് നൽകി. ഞങ്ങൾ പടിയിറങ്ങിയെന്നായിരുന്നു കുറിപ്പ്. തിരുവനന്തപുരം വിട്ട് പോവാൻ ആർക്കെങ്കിലും ഇഷ്ടമാവുമോ. പൂജപ്പുര എനിക്ക് മറക്കാനാവുമോ. എന്നെ പൂജപ്പുര രവിയാക്കിയത് ഈ സ്ഥലമല്ലേ. ഞാനും ജഗതിയുമൊക്കെ സ്ഥലങ്ങളുടെ പേരിൽ അറിയപ്പെടുന്നവരാണ്. അത് നിസാര കാര്യമൊന്നുമില്ല. ഞാൻ കലാനിലയത്തിലായിരുന്നപ്പോഴായിരുന്നു പൂജപ്പുര രവി എന്ന പേര് വന്നത്. അവിടെ കുറേ രവിയുണ്ടായിരുന്നു. മോളുടെയും മരുമോന്റെയും കൂടെയാണ് പോവുന്നത്. അവിടെ കൃഷിയൊക്കെയുണ്ട്.
പ്രായമൊക്കെയായില്ലേ സാർ എന്നാണ് ആശുപത്രിയിൽ പോയാൽ പറയുന്നത്. ഇതേ കേൾക്കാനായി പൈസ കൊടുത്ത് പോവേണ്ടതില്ലല്ലോയെന്നും പൂജപ്പുര രവി ചോദിച്ചിരുന്നു. സിനിമയിൽ നിന്നുള്ള അവസരങ്ങൾ ഇപ്പോഴും തേടി വരുന്നുണ്ട്. ഞാൻ ഒന്നും സ്വീകരിക്കാറില്ല. ഗപ്പി എന്ന സിനിമയിലാണ് ഒടുവിലായി അഭിനയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മോന്റെയും മരുമകളുടേയും കൂടെയാണ് ഞാൻ താമസിച്ചത്. അവന് ഇവിടെ ജോലിയുണ്ടായിരുന്നു. ഇപ്പോൾ അവൻ യുകെയിലേക്ക് പോവുകയാണ്. അവന്റെ ഭാര്യ പോയി. പിന്നെ ഞാൻ മാത്രമല്ലേ ഇവിടെയുണ്ടാവൂ, നമ്മളെ നോക്കാൻ ആരേലും വേണ്ടേ.
എനിക്ക് 82 വയസ് കഴിഞ്ഞു. അപ്പോൾ അവിടെ പോയി താമസിക്കാമെന്ന് കരുതുന്നു.മലയാള സിനിമ ഇന്ന് ഒരുപാട് മാറി. എങ്ങനെയാണ് ഇതൊക്കെ ചെയ്തത് എന്ന് തോന്നിപ്പിക്കുന്ന രംഗങ്ങളാണ് ഇന്നത്തെ സിനിമയിൽ. സംവിധായകരുടെ കൂടെ മാക്‌സിമം സഹകരിക്കുകയെന്നാണ് താരങ്ങളോട് പറയാനുള്ളത്. നസീർ സാറൊക്കെ അങ്ങനെയായിരുന്നു. നമ്മളെ പത്ത് പേരറിയുന്നത് ഈ തൊഴിലിലൂടെയാണ്. ആ ബോധം എല്ലാവർക്കും ഉണ്ടായാൽ നല്ലതാണെന്നുമായിരുന്നു പൂജപ്പുര സീ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
Find out more: