ജസ്റ്റിസ് ഹേമ കമ്മീഷനെതിരെ പാർവതി തിരുവോത്ത്! സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന മാനസികവും ശാരീരികവും ആയ എല്ലാ പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും തൊഴിൽ സാഹചര്യങ്ങളുമെല്ലാം പഠിക്കാൻ രൂപീകരിച്ച ഹേമ കമ്മീഷൻ റിപ്പോർട്ട് ഇതുവരെ പുറത്തുവിടാത്തതിൽ വിമർശനവുമായി നടി പാർവതി തിരുവോത്ത്. 2019 ഡിസംബർ 31ന് സമർപ്പിക്കപ്പെട്ട ഹേമ കമ്മീഷൻറെ റിപ്പോർട്ട് പുറത്തുവിടാത്തതിൽ രൂക്ഷ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. റിപ്പോർട്ട് രഹസ്യമാക്കി വെക്കുമെന്നാണ് ജസ്റ്റിസ് ഹേമ പറയുന്നത് .
അത് വേട്ടക്കാരെ സംരക്ഷിക്കാൻ വേണ്ടിയല്ലേ എന്നും പീഡനങ്ങളെക്കുറിച്ച് തങ്ങളോട് വെളിപ്പെടുത്തലുകൾ നടത്തിയ സ്ത്രീകൾ പൊതുസമൂഹത്തോട് അവരുടെ അനുഭവങ്ങൾ പങ്കുവെക്കാൻ തയ്യാറാണെങ്കിൽ അങ്ങനെ ചെയ്യാമെന്നാണ് പറയുന്നത്. ഇങ്ങനെ പറയണമെങ്കിൽ ഒരുതരം ഹൃദയമില്ലായ്മയും ക്രൂരതയും വേണം എന്നും പാർവതി ട്വിറ്ററിൽ കുറിച്ചു. മുൻ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരടങ്ങിയ മൂന്നംഗസമിതി ഏറെ ശ്രദ്ധയോടെയാണ് തുടക്കം മുതലേ എല്ലാം കേട്ടത്. കമ്മീഷന് മുൻപാകെ തൻറെ അനുഭവങ്ങൾ വിവരിച്ചപ്പോൾ അവർ സഹതപിക്കുകയും കണ്ണീർവാർക്കുകയും ചെയ്തത് ഇത്തരത്തിൽ അവഗണിക്കാനായിരുന്നോ എന്ന് പാർവതി ചോദിക്കുന്നു.
2019 ഡിസംബറിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. എന്നാൽ രണ്ടുവർഷം പിന്നിട്ടിട്ടും റിപ്പോർട്ടിന്മേൽ ചർച്ചകൾ ഉണ്ടാവുകയോ നടപടികൾ എടുക്കുകയോ ചെയ്യുകയുണ്ടായിട്ടില്ല എന്നതും സിനിമാ മേഖലയിലെ നീതിനിർവഹണത്തിനു വേണ്ടി നടപ്പിലാക്കപ്പെട്ട ഈ കമ്മീഷൻറെ കണ്ടെത്തലുകൾ എന്തുകൊണ്ടാണ് പുറത്തുവിടാൻ ഇത്രത്തോളം വൈകുന്നതെന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ഉയരുന്ന ചോദ്യം. 2017ൽ നിയോഗിക്കപ്പെട്ട സമിതി ആറുമാസത്തിനകം പഠനറിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നത്.
സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിൻറെ അടിസ്ഥാനത്തിൽ സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന മാനസികവും ശാരീരികവും ആയ എല്ലാ പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും തൊഴിൽ സാഹചര്യങ്ങളുമെല്ലാം പഠിക്കാൻ രൂപീകരിച്ച ഹേമ കമ്മീഷൻ റിപ്പോർട്ട് ഇതുവരെ പുറത്തുവിടാത്തതിൽ വിമർശനവുമായി നടി പാർവതി തിരുവോത്ത്. 2019 ഡിസംബറിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. എന്നാൽ രണ്ടുവർഷം പിന്നിട്ടിട്ടും റിപ്പോർട്ടിന്മേൽ ചർച്ചകൾ ഉണ്ടാവുകയോ നടപടികൾ എടുക്കുകയോ ചെയ്യുകയുണ്ടായിട്ടില്ല എന്നതും സിനിമാ മേഖലയിലെ നീതിനിർവഹണത്തിനു വേണ്ടി നടപ്പിലാക്കപ്പെട്ട ഈ കമ്മീഷൻറെ കണ്ടെത്തലുകൾ എന്തുകൊണ്ടാണ് പുറത്തുവിടാൻ ഇത്രത്തോളം വൈകുന്നതെന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ഉയരുന്ന ചോദ്യം. 2017ൽ നിയോഗിക്കപ്പെട്ട സമിതി ആറുമാസത്തിനകം പഠനറിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നത്.
Find out more: