രാഹുലിന് മുന്നിൽ വാദങ്ങളുമായി ഉമ്മൻ ചാണ്ടി! രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ ഉമ്മൻ ചാണ്ടിയും ദേശീയ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കിയെന്ന പ്രത്യേകതയുമുണ്ട്. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിലടക്കമുള്ള ഹൈക്കമാൻഡ് സ്വീകരിച്ച തീരുമാനങ്ങൾ തന്നെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്ന പരാതിയാണ് ചെന്നിത്തലയുടെ ഭാഗത്ത് നിന്നുമുണ്ടായത്. ഈ നിലപാടിന് സമാനമായ നിലപാടാണ് ഉമ്മൻ ചാണ്ടിയും നടത്തിയതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗ്രൂപ്പുകളുടെ നിലപാട് തള്ളി പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡൻ്റിനെയും നിയമിച്ച ഹൈക്കമാൻഡിൻ്റെ നടപടിയിൽ അതൃപ്തിയറിയിച്ച് ഉമ്മൻ ചാണ്ടി.
രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം നിലപാടറിയിച്ചത്. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിലടക്കമുള്ള ഹൈക്കമാൻഡ് സ്വീകരിച്ച തീരുമാനങ്ങൾ തന്നെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു. പ്രതിപക്ഷ നേതാവിനെ നിശ്ചിയിക്കുന്നതിൽ ഇത്തരത്തിലൊരു തീരുമാനം ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നുവെങ്കിൽ മാറി നിൽക്കാൻ തയ്യാറായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ താൻ മാത്രമല്ല ഉത്തരവാദി. സംഘടന വീഴ്‌ചകൾ കാരണം ഞാനല്ല എന്ന് വ്യക്തമാക്കിയ ഉമ്മൻ ചാണ്ടിയോടും നീതി കാട്ടിയില്ല. കൊവിഡിന് ശേഷമുള്ള സംസ്ഥാനത്തെ സാഹചര്യം തോൽവിക്ക് കാരണമായി" - എന്നും ചെന്നിത്തല അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിലടക്കം ഹൈക്കമാൻഡ് സ്വീകരിച്ച തീരുമാനങ്ങളെ രൂക്ഷമായ ഭാഷയിലാണ് രമേശ് ചെന്നിത്തല വിമർശിച്ചത്.
രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയതെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്‌തിരുന്നു. 20 മിനിറ്റ് നീണ്ട് നിന്ന കൂടിക്കാഴ്ചയിൽ പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡൻ്റിനെയും നിയമിച്ച ഹൈക്കമാൻഡിൻ്റെ നടപടിയിൽ അദ്ദേഹം അതൃപ്തിയറിയിച്ചു. മുതിർന്ന നേതാക്കളെ ഒപ്പം നിർത്തി മുന്നോട്ട് പോകണമെന്ന നിർദേശമാണ് പുതിയ നേതൃത്വത്തിന് ഹൈക്കമാൻഡ് നൽകിയിരിക്കുന്നത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അനുകൂല നിലപാട് സ്വീകരിക്കണമെന്ന ലക്ഷ്യം മുൻ നിർത്തിയാണ് രാഹുൽ ഗാന്ധി ഇരുവരെയും കൂടിക്കാഴ്ചയ്ക്ക് വിളിച്ചത്. രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെയാണ് ഉമ്മൻ ചാണ്ടി രാഹുൽ ഗാന്ധിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയത്.
നേതൃമാറ്റം നടപ്പാക്കിയ രീതി ശരിയല്ലെന്ന് ഉമ്മൻ ചാണ്ടി രാഹുലിനെ അറിയിച്ചു. തീരുമാനങ്ങൾ നടപ്പാക്കിയ ഹൈക്കമാൻഡിൻ്റെ തീരുമാനത്തോടാണ് വിയോജിപ്പ്. നേതൃമാറ്റത്തിൽ നേതാക്കളുമായി ഹൈക്കമാൻഡിന് വിപുലമായ കൂടിയാലോചനകൾ നടത്താമായിരുന്നുവെങ്കിലും അതുണ്ടായില്ല. നേതൃമാറ്റത്തിന് ചുമതല ഏൽപിച്ച നേതാക്കളോട് വിയോജിപ്പില്ല. തോൽവിക്ക് കാരണം സംഘടനാ ദൗർബല്യമല്ലെന്നും ഉമ്മൻ ചാണ്ടി രാഹുലിനെ അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഹൈക്കമാൻഡ് സംസ്ഥാന ഘടകത്തിൽ വരുത്തിയ നേതൃമാറ്റ രീതിയിൽ ഉമ്മൻ ചാണ്ടി രാഹുലിനെ അറിയിച്ചുവെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യക്തമായ ചർച്ചകൾ നടക്കാതെ വന്നതിന് കാരണം മുതിർന്ന നേതാക്കൾ ആണെന്ന പ്രതീതി പ്രവർത്തകരിലും യുവനേതാക്കളിൽ നിന്നുമുണ്ടായി.
ഇതോടെ മുതിർന്ന നേതാക്കൾക്കെതിരെ കടുത്ത വിമർശനവും ഉയർന്നു. ഹൈക്കമാൻഡിൻ്റെ അപ്രതീക്ഷിത തീരുമാനങ്ങളാണ് ഇതിന് കാരണമായത്. നിയമസഭ തെരഞ്ഞെടുപ്പ് തോൽ വിക്ക് കാരണം സംഘടന ദൗർബല്യമല്ല. കൊവിഡ് സാഹചര്യമാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായത്. നേതൃമാറ്റ ചർച്ചകളിൽ മുതിർന്ന നേതാക്കളെ വിശ്വാസത്തിൽ എടുത്തില്ല എന്നൊരു പാരാതി നേതാക്കൾക്കുണ്ടായിരുന്നുവെന്നും ഉമ്മൻ ചാണ്ടി രാഹുലിനെ അറിയിച്ചു.പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡൻ്റിനെയും നിയമിച്ച ഹൈക്കമാൻഡിൻ്റെ നടപടി ഏകപക്ഷീയമായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി രാഹുലിനെ അറിയിച്ചു.
Find out more: