വിസിമാർ രാജി വയ്ക്കുമോ? മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും! രാവിലെ 11.30ന് മുൻപ് രാജിവയ്ക്കണമെന്നാണ് ഗവർണർ നൽകിയിരിക്കുന്ന അന്ത്യശാസനം. അതേസമയം വിസിമാർ രാജിവയ്ക്കേണ്ട എന്ന നിലപാടിലാണ് സർക്കാർ. ഗവർണർക്ക് മറുപടി നൽകാൻ മുഖ്യമന്ത്രി വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. രാവിലെ 10.30ന് പാലക്കാടാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക. ഒമ്പത് വിസിമാർ രാജിവയ്ക്കാൻ ഗവർണർ അനുവദിച്ച സമയം ഇന്ന് അവസാനിക്കും. 11.30നുള്ളിൽ രാജിക്കത്ത് രാജ്ഭവനിൽ എത്തിക്കണം. യുജിസി മാനദണ്ഡം ലംഘിച്ചുള്ള നിയമനം എന്ന നിലക്കാണ് നടപടി എന്നാണ് രാജ്ഭവൻ വ്യക്തമാക്കിയിരിക്കുന്നത്. രാജി ഇല്ലെങ്കിൽ 9 പേരെയും ഇന്ന് തന്നെ പുറത്താക്കിയേക്കും. പുതിയ വിസിമാരുടെ ചുമതല സീനിയർ പ്രൊഫസർമാർക്കാകും നൽകുക.
യുജിസി ചട്ടം പാലിക്കാത്തതിൻറെ പേരിൽ സാങ്കേതിക സർവ്വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് ഗവർണറുടെ അസാധാരണ നടപടി.പാലക്കാട്ടെ കെഎസ്ഇബി ഗസ്റ്റ് ഹൗസിൽ വച്ചാകും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. വിസി വിഷയത്തിൽ സർക്കാർ നിലപാട് അദ്ദേഹം വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിക്കും മുൻ മന്ത്രിമാർക്കുമെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യവും നിലനിൽക്കവെയാണ് വാർത്താ സമ്മേളനം. കേരള സർവ്വകലാശാല, എംജി സർവ്വകലാശാല, കൊച്ചി സർവ്വകലാശാല, ഫിഷറീസ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല, സാങ്കേതിക സർവ്വകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല, മലയാളം സർവ്വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
പൂർണ അനിശ്ചിതത്വമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്നത്. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടത്താൻ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാൻസിലർമാരാക്കിയത്. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സർക്കാരിൻറെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നു. ഗവർണർ ചെയ്ത തെറ്റ് ഇപ്പോൾ തിരുത്താൻ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് സതീശൻറെ പ്രതികരണം. അതേസമയം വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജി സമർപ്പിക്കാൻ ആവശ്യപ്പെട്ട കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ അവസ്ഥയിലാണ്.
പൂർണ അനിശ്ചിതത്വമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്നത്. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടത്താൻ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാൻസിലർമാരാക്കിയത്. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സർക്കാരിൻറെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നു. ഗവർണർ ചെയ്ത തെറ്റ് ഇപ്പോൾ തിരുത്താൻ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് സതീശൻറെ പ്രതികരണം.
Find out more: