അരവിന്ദ് കെജ്രിവാൾ ഇഡിക്ക് മുമ്പാകെ ഇന്ന് ഹാജരാകും; അറസ്റ്റ് ഉണ്ടാകുമോ? കെജ്രിവാൾ ഇന്ന് ഹാജരാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ ഇതുവരെ ആംആദ്മി പാർട്ടി പ്രതികരിച്ചിട്ടില്ല. മദ്യനയക്കേസുമായി ബന്ധപ്പെട്ടു നടന്നെന്ന് ആരോപിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഡൽഹി മുഖ്യമന്ത്രിയെ ഇഡി വിളിപ്പിച്ചിരിക്കുന്നത്. മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഹാജരാകേണ്ടത് ഇന്നാണ്. സ്വകാര്യ മദ്യവ്യാപാരികൾക്ക് മിക്ക മദ്യഷോപ്പുകളുടെയും ലൈസൻസ് ലഭിക്കുന്ന വിധത്തിൽ ഡൽഹി സംസ്ഥാനത്തിന്റെ മദ്യനയം പൊളിച്ചെഴുതിയ നടപടിയാണ് ആംആദ്മി പാർട്ടിയെ പ്രശ്നത്തിലേക്ക് നയിച്ചത്. സംസ്ഥാന സർക്കാരിന് മദ്യവിൽപ്പനയിലുള്ള അധികാരങ്ങൾ പൂർണമായി നഷ്ടപ്പെടുന്ന ഈ നടപടിക്കെതിരെ അന്നേ വിമർശനങ്ങളുയർന്നു.





ഈ നയരൂപീകരണം വഴി സ്വകാര്യ മദ്യലോബികളിൽ നിന്ന് നേട്ടമുണ്ടാക്കിയെന്നും അങ്ങനെ ലഭിച്ച തുക ആംആദ്മിയുടെ തിരഞ്ഞെടുപ്പ് ചെലവുകൾക്ക് ഉപയോഗിച്ചെന്നുമാണ് കേസ്.
 ഇതേ കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിലിലാണ്. ആംആദ്മി രാജ്യസഭാ എംപി സഞ്ജയ് സിങ്ങും, സത്യേന്ദർ ജയിനും ജയിലിലടയ്ക്കപ്പെട്ടു. സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി നിരസിച്ചതിനു പിന്നാലെയാണ് കെജ്രിവാളിന് നോട്ടീസ് വന്നത്. ചോദ്യം ചെയ്യലിനൊടുവിൽ കെജ്രിവാൾ അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. എഎപി നേതാക്കൾ ഇക്കാര്യം ചൂണ്ടിക്കാട്ടി ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. എഎപിയെ ബിജെപി എത്രകണ്ട് ഭയക്കുന്നു എന്നതിന് ഉദാഹരണമാണ് ഇഡി നടപടിയെന്ന് എഎപി നേതാക്കൾ പ്രസ്താവിച്ചു. ഇഡി അറസ്റ്റ് ചെയ്യപ്പെടുമെന്നാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി പറഞ്ഞു.






 ഇതുതന്നെയാണ് എഎപി നേതാവ് സൗരഭ് ഭരദ്വാജും പറയുന്നത്. ഏപ്രിൽ മാസത്തിൽ സിബിഐ കെജ്രിവാളിനെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി ചോദ്യം ചെയ്യൽ വന്നിരിക്കുന്നത്. സാമ്പത്തിക ക്രമക്കേടാണ് ഇഡി അന്വേഷിക്കുന്നത്. അഴിമതിക്കേസ് സിബിഐയും അന്വേഷിക്കുന്നു. മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഹാജരാകേണ്ടത് ഇന്നാണ്. കെജ്രിവാൾ ഇന്ന് ഹാജരാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ ഇതുവരെ ആംആദ്മി പാർട്ടി പ്രതികരിച്ചിട്ടില്ല.




 മദ്യനയക്കേസുമായി ബന്ധപ്പെട്ടു നടന്നെന്ന് ആരോപിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഡൽഹി മുഖ്യമന്ത്രിയെ ഇഡി വിളിപ്പിച്ചിരിക്കുന്നത്.മുഖ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്താൽ ഭരണം ജയിലിൽ നിന്ന് ന‌ടത്തുമെന്നാണ് ആം ആദ്മി നേതാക്കൾ പറയുന്നത്. പാർട്ടി മുഴുവൻ ജയിലിലായാലും പാർട്ടി ജയിലിൽ നിന്ന് പ്രവർത്തിക്കുമെന്ന് സൗരഭ് ഭരദ്വാജ് പറയുന്നു.
 ഇന്ത്യൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സിവിൽ-ക്രിമിനൽ നടപടിക്രമങ്ങൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നീ പദവികളുടെ സ്ഥിതി വ്യത്യസ്തമാണ്. കാരണമുണ്ടെങ്കിൽ അവർ ജയിലിലടയ്ക്കപ്പെടുന്നതിന് തടസ്സങ്ങളൊന്നുമില്ല.

Find out more: