ലോകമെങ്ങും കൊറോണ ബാധിച്ചിരിക്കെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന ലോക്ക് ഡൗണിനെക്കുറിച്ച് പ്രതികരിക്കുകയാണ് തമിഴ്‌നാട്ടുകാരന്‍. നമ്മള്‍ അതിജീവിക്കാന്‍ ശീലിച്ചവരാണെന്നാണ് ബലാജിയുടെ പ്രതികരണം.

 

  ഓരോ രാജ്യവും പരസ്പരം സഹായിക്കുന്നു. സമയത്തെ ബഹുമാനിക്കണം. യാഥാര്‍ഥ്യത്തെ അംഗീകരിക്കാനും അച്ചടക്കത്തോടെ ജീവിക്കാനും നമുക്ക് കഴിയണമെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.

 

   രണ്ടു വര്‍ഷമാണ് ഞാന്‍ വീട്ടിലിരിക്കേണ്ടിവന്നത്. പരിക്കുമൂലം ശസ്ത്രക്രിയ നടത്തേണ്ടിവന്ന തനിക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നും ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാന്‍ നമുക്ക് കഴിയണമെന്നും ബാലാജി പറയുന്നു.നമ്മള്‍ കടന്നുവന്നത് ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണെന്ന് ബലാജി പറഞ്ഞു.

 

  2004ലെ സുനാമിയും പിന്നീടുണ്ടായ വെള്ളപ്പൊക്കവുമെല്ലാം അവയില്‍ ചിലതുമാത്രം. ജനങ്ങളെല്ലാം ഒറ്റക്കെട്ടാണ്.ലോകം നേരിടുന്ന ആരോഗ്യ പ്രതിസന്ധിയാണിത്. നമ്മള്‍ ഓരോരുത്തരും ആരോഗ്യത്തെക്കുറിച്ച ബോധവാന്മാരായിരിക്കണം. സര്‍ക്കാരിന്റേയും ആരോഗ്യ പ്രവര്‍ത്തകരുടേയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണം.

 

  ഏകാന്ത വാസത്തിനെക്കുറിച്ച് ചിന്തിച്ചാല്‍ നിരാശയായിരിക്കും ഫലം.  ഒരു കാലത്ത് ഇന്ത്യന്‍ ബൗളിങ്ങിലെ കുന്തമുനയായിരുന്നു ലക്ഷ്മിപതി ബാലാജി. പിന്നീട് പിന്നിലേക്ക് ഒതുങ്ങിപ്പോയ താരം പരിശീലകനായും മറ്റും ഇപ്പോഴും ക്രിക്കറ്റ് രംഗത്ത് സജീവമായിരിക്കുകയാണ് .

 

  11 വിക്കറ്റുകളാണ് ആ സീസണില്‍ നേടിയത്. 36 രഞ്ജി വിക്കറ്റുകളും വീഴ്ത്തിയതോടെ 2009ല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തി. 2012ല്‍ ടി20 ലോകകപ്പ് ടീമിലും ബാലാജി അംഗമായി. 2017ല്‍ വിരമിച്ചശേഷം ബൗളിങ് പരിശീലകനായി തുടരുകയാണ്.

 

  നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിൻ്റെ പരിശീലകനാണ് ബാലാജി. പാക്കിസ്ഥാനെതിരെ 2004-2005 വര്‍ഷത്തില്‍ നടന്ന പരമ്പരയിലൂടെയാണ് ബാലാജി ശ്രദ്ധയാകര്‍ഷിക്കുന്ത്.

 

  2005ല്‍ പരിക്ക് പിടികൂടിയതോടെ താരത്തിന്റെ കരിയറിന് തിരിച്ചടിയായി. 2 വര്‍ഷം പൂര്‍ണമായും വീട്ടിലിരുന്നു. 2008ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി ഐപിഎല്ലിലൂടെ തിരിച്ചെത്തി

మరింత సమాచారం తెలుసుకోండి: