
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഉടന്‍ പുറത്ത് വിടുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചു . അതായത് ഒന്നും മറച്ചു വയ്ക്കാൻ ഇല്ല എന്നാണ് ഡൽഹി സർക്കാരിന്റെ പക്ഷം. മരണ സംഖ്യയെ കുറിച്ച് ആശയക്കുഴപ്പം മുൻപ് നിലനിന്നിരുന്നു. 92 പേർക്ക് നാല് ആശുപത്രികളിൽ നിന്നുള്ള കണക്കുകൾ പ്രകാരം അണുബാധ ഉണ്ടായിട്ടുണ്ട്.
കൊവിഡ് -19 ബാധിച്ച് മരിച്ചവരുടെ പേര്, പ്രായം,തുടങ്ങിയ വിവരങ്ങള്‍ ആശുപത്രികൾ അയച്ചിട്ടില്ലെന്നും അതാണ് പുറത്തുവിടാന്‍ വൈകിയതെന്നും സത്യേന്ദർ ജെയിൻ പറഞ്ഞു. മരണപ്പെട്ടവരുടെ വിവരങ്ങള്‍ എത്രയും വേഗം അയയ്ക്കാൻ ആരോഗ്യവകുപ്പ് ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാൽ വിവരങ്ങൾ ലഭിക്കുന്നത് അനുസരിച്ച് ഉടന്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. സജീവമായ കേസുകള്‍ 4,454 ആണെന്നും 2,020 രോഗികൾ സുഖം പ്രാപിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാല്‍ ഇത് വര്‍ദ്ധിക്കാന്‍ ആണ് സാധ്യത. ദക്ഷിണ ഡൽഹിയിലെ മൂന്ന് മേഖലകളായ ചിരാഗ് ദില്ലി, ഖിഡ്കി എക്സ്റ്റൻഷൻ, ഡിയോലി എന്നിവ ഇന്നലെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ മൊത്തം ഹോട്ട്സേപോട്ടുകളുടെ എണ്ണം 80 ആയി. എന്നാല്‍ രോഗം റിപ്പോർട്ട് ചെയ്യുന്നതിൽ കൂടുതൽ സുതാര്യമായിരിക്കണമെന്ന് അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു എന്ന് കോൺഗ്രസ് നേതാവ് അജയ് മക്കെൻ ആവശ്യപ്പെട്ടു.
സ്ഥിതിഗതികളെക്കുറിച്ച് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും, പരാജയങ്ങൾ മറച്ചുവെക്കാൻ ഡല്‍ഹി സർക്കാർ മരണ കണക്കുകൾ മറച്ചുവെക്കുന്നുവെന്നത് അങ്ങേയറ്റം ലജ്ജാകരമാണ്. ഡല്‍ഹി ബിജെപി പ്രസിഡന്റ് മനോജ് തിവാരി പറഞ്ഞു. കൊവിഡ് -19 കേസുകളിൽ ദിവസേനയുള്ള ബുള്ളറ്റിനായി ആരോഗ്യവകുപ്പ് 24 മണിക്കൂർ സമയം നല്‍കിയിരുന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
അവസാനം പുറത്തിറക്കിയ മെഡില്‍ ബുള്ളറ്റിനില്‍ പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൊവിഡുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകളില്‍ വ്യാപകമായ ക്രമക്കേടെന്ന് ആക്ഷേപം ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് ഒന്നും മറച്ചുവെക്കാൻ ഇല്ലെന്നും ഡല്‍ഹിയിലെ കൊവിഡ് -19 മരണങ്ങളുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ ഉടന്‍ പുറത്തുവിടുമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. ദേശീയ തലസ്ഥാനത്തെ കേസുകളുടെ എണ്ണം 6,542 ആയി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മരണ സംഖ്യയെ കുറിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു.