അമ്മയുടെ എഴുത്തിനെക്കുറിച്ച് മഞ്ജുവും മധുവും മനസ്സ് തുറക്കുന്നു! കഥകളി അരങ്ങേറ്റത്തിലൂടെ ഗിരിജ വാര്യർ ഞെട്ടിച്ചിരുന്നു. ക്യാൻസർ സർവൈവർ കൂടിയായ അമ്മ നല്ലൊരു എഴുത്തുകാരി മാറുന്നതിൽ സന്തോഷമുണ്ടെന്ന് മുൻപ് മഞ്ജുവും മധുവും പറഞ്ഞിരുന്നു. ലോക് ഡൗൺ കാലത്തായിരുന്നു അമ്മയുടെ എഴുത്തുകൾ ശ്രദ്ധിച്ച് തുടങ്ങിയത്. കോളേജിൽ പഠിച്ചിരുന്ന സമയത്ത് എഴുതുമായിരുന്നു എന്ന് അമ്മ പറഞ്ഞത് വെറുതെയായിരുന്നില്ലെന്ന് മനസിലാക്കിയത് അപ്പോഴാണ്. ഇപ്പോഴിതാ അമ്മയുടെ ഓർമ്മക്കുറിപ്പുകൾ പുസ്തകമായി ഇറങ്ങിയതിന്റെ സന്തോഷത്തിലാണ് മഞ്ജുവും മധുവും. മഞ്ജു വാര്യരുടെ അമ്മ ഗിരിജ വാര്യർ പ്രേക്ഷകർക്ക് പരിചിതയാണ്. ജീവിതത്തിൽ എന്നും തനിക്ക് പ്രചോദനവും മാതൃകയുമായി നിൽക്കുന്നത് അമ്മയാണെന്ന് മഞ്ജു വ്യക്തമാക്കിയിരുന്നു. എഴുത്തിലേക്കുള്ള യാത്രയെക്കുറിച്ച് ഗിരിജ വാര്യരും സംസാരിച്ചിരുന്നു. കല്യാണം കഴിഞ്ഞാണ് ഞാൻ പുള്ളിലേക്ക് വരുന്നത്. ആ നാട് എനിക്ക് വല്ലാത്തൊരു അത്ഭുതമായിരുന്നു.




  എന്റെ നാട് തിരുവില്വാമലയാണ്. പുള്ള് പോലെയൊരു ഗ്രാമപ്രദേശം ഞാൻ കണ്ടിട്ടില്ലായിരുന്നു. അതിശയം തോന്നിക്കുന്ന സ്ഥലമായിരുന്നു അത്. തൊട്ടടുത്തൊന്നും വീടുകളില്ലാതെ ഒറ്റപ്പെട്ട പോലൊരു ജീവിതമാണ് അവിടെ. പുള്ള് എനിക്കിപ്പോഴും വലിയ ഇഷ്ടമുള്ള സ്ഥലമാണ്. പുള്ളിന്റെ ഭംഗിയൊക്കെ എഴുത്തിൽ കൊണ്ടുവരാനായി ശ്രമിച്ചിട്ടുണ്ട്. അത് മറ്റുള്ളവർ അറിയണം എന്നുള്ളത് കൊണ്ട് എന്നെക്കൊണ്ട് ആകാവുന്ന വിധത്തിൽ ഞാൻ എഴുതിയിട്ടുണ്ട്. സത്യൻ അന്തിക്കാടായിരുന്നു നിലാവെട്ടം പ്രകാശനം ചെയ്തത്. മഞ്ജുവും മധുവും അമ്മയുടെ സന്തോഷത്തിൽ പങ്കുചേരാനായെത്തിയിരുന്നു. അമ്മ ശരിക്കും എഴുത്തുകാരിയായി മാറിയതിന്റെ സന്തോഷമായിരുന്നു ഇരുവരും പങ്കുവെച്ചത്.





കൊവിഡ് കാലത്താണ് അമ്മയുടെ എഴുത്തിനെക്കുറിച്ച് ഞങ്ങൾ മനസിലാക്കുന്നത്. അമ്മയൊരു കുറിപ്പെഴുതി വായിക്കാൻ തന്നിരുന്നു. കോളേജ് കാലത്ത് കഥകൾ എഴുതിയിട്ടുണ്ടെന്ന് അമ്മ പറഞ്ഞത് സത്യമാണെന്ന് മനസിലാക്കിയത് അപ്പോഴാണ്. വളരെ ലളിതമായ ഭാഷയാണ്. വായിക്കാൻ നല്ലൊരു സുഖമുണ്ടെന്ന് എനിക്ക് തോന്നി. ഗൃഹലക്ഷ്മിയിൽ അത് പ്രസിദ്ധീകരിച്ച് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഒരുപാട് പേർ എന്നോട് അമ്മയെക്കുറിച്ച് ചോദിക്കുമ്പോൾ ഈ എഴുത്തിനെക്കുറിച്ചും പറയാറുണ്ടായിരുന്നു.മാതൃഭൂമിയിലെ സുഹൃത്തുക്കൾ അമ്മയുടെ കഥയുടെ പിഡിഎഫ് ഒക്കെ തപ്പി പിടിച്ച് അയച്ചിരുന്നു. അതൊക്കെ കണ്ടപ്പോൾ വല്യ സന്തോഷമായിരുന്നു.





വിശ്വാസമില്ല എന്നൊക്കെ ചുമ്മാ പറഞ്ഞതാണ്. അമ്മയുടെ പേരും എഴുത്തുമൊക്കെ പ്രസിദ്ധീകരിച്ച് കാണുമ്പോൾ മനസ് നിറയെ അഭിമാനവും സന്തോഷവുമാണെന്നായിരുന്നു മഞ്ജു വാര്യർ പ്രതികരിച്ചത്.
കോളേജ് കാലത്ത് മാതൃഭൂമിയിൽ കഥ അച്ചടിച്ച് വന്നിട്ടുണ്ടെന്ന് അമ്മ പറയുമ്പോൾ ആ ഓക്കെ, ഓക്കെ ശരി ശരി എന്നായിരുന്നു ഞങ്ങൾ പറഞ്ഞിരുന്നത്.  

Find out more: