50 കോടിയുടെ വെല്ലുവിളി ഏറ്റെടുത്ത് പി ടി തോമസ്! ആരോപണങ്ങൾക്ക് ഏഴ് ദിവസങ്ങൾക്കുള്ളിൽ തെളിവ് നൽകിയാൽ അമ്പത് കോടി രൂപ നൽകുമെന്ന് കിറ്റക്സ് എംഡി സാബു ജേക്കബ് വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എംൽഎയുടെ മറുപടി. ഒരാഴ്ചയ്ക്കുള്ളിൽ തെളിവ് നൽകുമെന്ന് പി ടി തോമസ് പറഞ്ഞു. കിറ്റക്സ് കമ്പനിക്കെതിരെ നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കുമെന്ന് പി ടി തോമസ് എംഎൽഎ. "കടമ്പ്രയാർ മലിനീകരണവുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള വെല്ലുവിളികൾ ചില മാധ്യമങ്ങൾ ഏറ്റെടുത്തതുകൊണ്ടു മാത്രം അതിന് ഈ മാസം 22 ന് മറുപടി നൽകുന്നതാണ്.
50 കോടി പോലെ വൻ തുക ഇനാം പ്രഖ്യാപിക്കുമ്പോൾ, അതേക്കുറിച്ച് പൊതുസമൂഹത്തിന് വിശ്വാസ്യതയുണ്ടാക്കുന്നതിനായി എസ്ക്രോ അക്കൗണ്ടിൽ നിക്ഷേപിക്കാനുള്ള മാന്യത ബന്ധപ്പെട്ടവർ കാണിക്കേണ്ടതാണ്. വസ്തുതാപരമായ മറുപടിക്ക് ശേഷം ഈ തുക ലഭിക്കുമ്പോൾ അത് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത പാവപ്പെട്ട കുട്ടികൾക്ക് മൊബൈൽ വാങ്ങുന്നതിനായി ഉപയോഗിക്കുന്നതാണ് എന്നും അറിയിച്ചുകൊള്ളുന്നു." വസ്തുതാപരമായി കമ്പനിക്ക് മറുപടി നൽകും. ഇങ്ങനെ ലഭിക്കുന്ന തുക ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്കായി ഉപയോഗിക്കുമെന്നും പി ടി തോമസ് വ്യക്തമാക്കി.
ട്വന്റി ട്വന്റി തൃക്കാക്കര അടക്കമുള്ള എട്ട് മണ്ഡലങ്ങളിൽ കോൺഗ്രസിന് വെല്ലവിളി ആയതാണ് ആരോപണങ്ങൾക്ക് കാരണമെന്ന് സാബു എം ജേക്കബ് ആരോപിച്ചു. ആരോപണം ഏഴ് ദിവസത്തിനുള്ളിൽ തെളിയിച്ചാൽ അമ്പത് കോടി രൂപ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കടമ്പ്രയാറിലെ ഓക്സിജന്റെ അളവ് കുറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു. കിറ്റക്സ് കമ്പനി ഒഴുക്കി വിടുന്ന മാലിന്യങ്ങൾ മൂലം കടമ്പ്രയാർ മലിനമാകുന്നുവെന്നാണ് പി ടി തോമസ് ജൂൺ ഒന്നിന് നിയമസഭയിൽ പറഞ്ഞത്.
വർഷങ്ങൾക്കു മുമ്പ് തിരുപ്പൂരിൽ കോടതി ഇടപെട്ട് അടപ്പിച്ച കിറ്റക്സിന്റെ പ്ലാന്റുകൾ കിഴക്കമ്പലത്ത് സ്ഥാപിച്ച് മാലിന്യം കടമ്പ്രയാറിൽ ഒഴുക്കുകയാണെന്നാണ് തൃക്കാക്കര എംഎൽഎയായ പി ടി തോമസിന്റെ ആരോപണം. അതേസമയം തുക ലഭിക്കുമ്പോൾ അത് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത പാവപ്പെട്ട കുട്ടികൾക്ക് മൊബൈൽ വാങ്ങുന്നതിനായി ഉപയോഗിക്കുന്നതാണെന്ന് പിടി തോമസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
Find out more: