നിഷ്കളങ്കരായ മനുഷ്യർ കൊല്ലപ്പെടുന്നത് ദൗർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ്! ഇത്തരം കൊലപാതകങ്ങൾ ഉണ്ടാകാതിരിക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും ശ്രമങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. നിഷ്കളങ്കരായ മനുഷ്യർ കൊല്ലപ്പെടുന്നത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തലശേരിയിൽ സിപിഎം പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതികളെ ഉടൻ പിടികൂടണം. ഇതുപോലുള്ള കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണം. നിഷ്കളങ്കരായ മനുഷ്യർ കൊല്ലപ്പെടുന്നത് ദൗർഭാഗ്യകരമാണ്. ഹരിദാസന്റെ കൊലപാതകത്തിന്റെ വിവരങ്ങൾ അറിഞ്ഞ ശേഷം കൂടുതൽ പ്രതികരിക്കാമെന്ന് ഗവർണർ വ്യക്തമാക്കി.
ഹരിദാസന്റെ കൊലപാതകം ജനങ്ങളുടെ ആത്മവിശ്വാസം തകർക്കുന്നതാണെന്ന് ഗവർണർ പറഞ്ഞു. ഹരിദാസന്റെ കൊലപാതകം കേരളത്തെ കലാപഭൂമിയാക്കാനുള്ള ആർഎസ്എസ്-ബിജെപി നീക്കത്തിന്റെ ഭാഗമാണെന്ന് സിപിഎം ആരോപിച്ചു. ഇരുളിൽ പതിയിരുന്ന കൊലയാളികൾ ഹരിദാസനെ ക്രൂരമായാണ് കൊലപ്പെടുത്തിയത്. ശരീരത്തിൽ ഇരുപതിൽ അധികം വെട്ടുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ബിജെപി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്ന് സിപിഎം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം കൊല്ലപ്പെട്ട മത്സ്യ തൊഴിലാളിയായ ഹരിദാസിന്റെ സംസ്കാരം വീട്ടുവളപ്പിൽ നടന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് പേരെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് വ്യക്തമാക്കി.പരിശീലനം ലഭിച്ച ആളുകളാണ് ഹരിദാസിന്റെ കൊലപാതകം നടത്തിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആർഎസ്‌എസുകാർ അക്രമം നടത്താനുള്ള വിവിധ പദ്ധതികളാണ് ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും പ്രസ്താവനയിലൂടെ സിപിഎം വ്യക്തമാക്കി.രണ്ട് പേരെ വകവരുത്തുമെന്ന് കഴിഞ്ഞ ദിവസം ബിജെപി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് കൊലവിളി നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് ഹരിദാസനെ കൊലപ്പെടുത്തിയതെന്ന് സിപിഎം ആരോപിച്ചു. 3000 ത്തിൽ അധികം ആളുകളാണ് ആ പരിപാടിയിൽ പങ്കെടുത്തത്.
അതിൽ പങ്കെടുത്ത തലശേരിയിൽ നിന്നുള്ള സംഘമാണ് ഈ കൊലപാതകത്തിന് പിന്നിലെന്ന സംശയം ഉയർന്നിട്ടുണ്ട്. ആർഎസ്‌എസ് നടത്തുന്ന അക്രമ പ്രവർത്തനങ്ങളെ കുറിച്ച് സമഗ്രമായി ഒരു അന്വേഷണം നടത്തണം. ഇത്തരം സംഭവങ്ങൾക്കെതിര ശക്തമായ നടപടിയെടുക്കുകയും, ഗൂഢാലോചന നടത്തിയവരെ കണ്ടെത്തുകയും വേണം-സിപിഎം ആവശ്യപ്പെട്ടു.രണ്ട് മാസം മുൻപ് കേരളത്തിലെ എല്ലാ ജില്ലകളിലും ആർഎസ്‌എസുകാർക്കായി ഒരാഴ്‌ച നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി നടത്തി. ഇതുപോലുള്ള കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണം. നിഷ്കളങ്കരായ മനുഷ്യർ കൊല്ലപ്പെടുന്നത് ദൗർഭാഗ്യകരമാണ്.
Find out more: