ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ഒരുങ്ങി ചൈന! ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് സന്ദർശനം. അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും വ്യാപാര രംഗത്തെ തടസ്സങ്ങൾ ഒഴിവാക്കാനും ചൈനയോട് അദ്ദേഹം ആവശ്യപ്പെട്ടു. സംഘർഷങ്ങളും അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കാൻ ഇന്ത്യയുമായി ചേർന്നു പ്രവർത്തിക്കാൻ ചൈന ഒരുക്കമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പ്രതികരിച്ചു. ഇന്ത്യ - ചൈന ബന്ധത്തിൽ പുതിയ സാധ്യതകൾ തുറന്ന് ആറ് വർഷങ്ങൾക്കിടെ ശേഷം വിദേശകാര്യ മന്ത്രി എസ് ജയശങ്കറിൻ്റെ ആദ്യ ചൈന സന്ദർശനം. വ്യാപാര രംഗത്ത് ബന്ധം മെച്ചപ്പെടുത്തും.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ജയശങ്കർ പറഞ്ഞു. വ്യാപാര രംഗത്തെ നിയന്ത്രണങ്ങൾ ഇന്ത്യയുടെ ഉത്പാദനത്തെ ബാധിക്കുമെന്ന ആശങ്ക വിദേശകാര്യ മന്ത്രി പ്രകടിപ്പിച്ചു.






 അയൽ രാജ്യങ്ങൾ എന്ന നിലയിൽ ഇരുവർക്കും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അതിനാൽ പരസ്പര സഹായം ഉറപ്പാക്കണം. വ്യാപാര തടസ്സങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടേണ്ടത് എസ് സി ഒയുടെ പ്രധാന ലക്ഷ്യമാണെന്ന് വാങ് യിയെ ജയശങ്കർ ഓർമ്മിപ്പിച്ചു. ഭീകരവാദത്തിനെതിരെ ഒരു ദാക്ഷിണ്യവുമില്ലാത്ത സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൈനീസ് ഭാഗത്തുനിന്നുള്ള ജലവിഭവ വിവരങ്ങൾ നൽകുന്നത് പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഇരുവർക്കും മാത്രമല്ല, ലോകത്തിനും ഗുണകരമാണെന്ന് ജയശങ്കർ പറഞ്ഞു. പരസ്പര ബഹുമാനം, താൽപ്പര്യങ്ങൾ, സംവേദനക്ഷമത എന്നിവയുടെ അടിസ്ഥാനത്തിൽ ബന്ധങ്ങൾ കൈകാര്യം ചെയ്യണം. അഭിപ്രായ വ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുത്.





മത്സരങ്ങൾ സംഘർഷത്തിലേക്ക് വഴി തെളിയിക്കരുത്. ഈ അടിസ്ഥാനത്തിൽ ഇരുവർക്കും നല്ല ബന്ധം വളർത്താൻ കഴിയും. അഞ്ച് വർഷത്തിന് ശേഷം കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാൻ അനുവദിച്ചതിന് ചൈനയോട് അദ്ദേഹം നന്ദി പറഞ്ഞു.പരസ്പര വിശ്വാസത്തിനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും അതിർത്തിയിലെ സമാധാനവും സൗഹൃദവുമാണ് അടിസ്ഥാനം. സംഘർഷം ഒഴിവാക്കുകയും സമാധാനം നിലനിർത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.' എസ് ജയശങ്കർ പറഞ്ഞു.
 


ഇന്ത്യ ചൈന ബന്ധം മെച്ചപ്പെടുത്താൻ ഈ നടപടികൾ
ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രകൾ എളുപ്പമാക്കുക.

ഇരുരാജ്യങ്ങൾക്കുമിടയിൽ നേരിട്ട് വിമാന സർവീസുകൾ
യൂറേഷ്യൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും
ചൈനയുടെ കയറ്റുമതി നിയന്ത്രണങ്ങൾ ചർച്ച ചെയ്യുക
വ്യാപാര തടസ്സങ്ങൾ ഒഴിവാക്കുക. 2020 ജൂണിൽ അതിർത്തിയിലുണ്ടായ സംഘർഷത്തെത്തുടർന്ന് ഉഭയകക്ഷി ബന്ധം മോശമായതിനുശേഷം ചൈനയിലേക്ക്‌ ഇന്ത്യൻ വിദേശമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. ഇന്ത്യ - ചൈന അതർത്തി പ്രശ്നങ്ങൾ പരിഹരിച്ചതിലൂടെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാൻ കഴിഞ്ഞെന്ന് വാങ് യി പറഞ്ഞു. ഇത് ഇരു രാജ്യങ്ങൾക്കുമിടയിൽ വിശ്വാസം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഴക്കൻ ലഡാക്കിലെ പ്രശ്നങ്ങൾ പരിഹരിച്ചശേഷമാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ ബന്ധം ശക്തമാകുന്നത്.

Find out more: