കെ രമയെ തൊട്ടു കളിക്കണ്ട; ഞങ്ങൾ അവരെ ചേർത്ത് പിടിച്ച് സംരക്ഷിക്കും: വിഡി സതീശൻ! ചന്ദ്രശേഖരനെ 52 വെട്ട് വെട്ടി കൊന്നിട്ടും കലിയടങ്ങാതെ കെ കെ രമയ്ക്ക് നേരെ ആക്രോശവുമായി വരികയാണ്. സമൂഹമാധ്യമങ്ങളിൽ എംഎൽഎ തന്നെ രമയ്‌ക്കെതിരെ ആക്ഷേപവുമായി വരികയാണ്. പരിക്ക് പറ്റാത്തവർക്ക് പ്ലാസ്റ്റർ ഇട്ട് കൊടുക്കുന്ന സ്ഥലമാണോ തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയെന്ന ചോദ്യത്തിന് ആരോഗ്യമന്ത്രിയാണ് മറുപടി നൽകേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭ വിഷയത്തിൽ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ കെ രമയെ അധിക്ഷേപിക്കാൻ കിട്ടുന്ന ഒരു അവസരവും സി പി എം പാഴാക്കാറില്ല. രമയ്ക്ക് മേൽ ഒരാളും കുതിര കയറാൻ വരേണ്ട. ഞങ്ങൾ അവരെ ചേർത്ത് പിടിച്ച് സംരക്ഷിക്കും. വിധവയായ സ്ത്രീയെ അപമാനിക്കുന്നത് കേരളം കണ്ടു കൊണ്ടിരിക്കുകയാണെന്നത് മറക്കേണ്ട.
പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ ബഹളമുണ്ടാക്കാൻ 10 എംഎൽഎമാരെയാണ് സിപിഎം ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നിട്ടാണ് ജനാധിപത്യത്തെ കുറച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുമൊക്കെ അവർ ചർച്ച നടത്തുന്നതെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷത്തിൻറെ അവകാശത്തെ മുഖ്യമന്ത്രിയുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കാനാകില്ല. പരാതിക്കാരായ എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്. വാദി പ്രതിയാകുന്ന അവസ്ഥയിലാണ്. ഇക്കാര്യങ്ങളിലൊക്കെ പരിഹാരമുണ്ടായാൽ മാത്രമെ പ്രശ്‌നപരിഹാരത്തെ കുറിച്ച് പ്രതിപക്ഷം ആലോചിക്കൂ. നിയമസഭ ചേരണമെന്നതു തന്നെയാണ് പ്രതിപക്ഷ നിലാപാട്. സർക്കാരാണ് ചർച്ചയ്ക്ക് മുൻകൈ എടുക്കേണ്ടത്. പ്രതിപക്ഷത്തിൻറെ അവകാശമായ റൂൾ 50 ഒഴിവാക്കിയുള്ള ഒരു ഒത്തുതീർപ്പിനുമില്ല.
നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പറഞ്ഞ വാചകങ്ങൾ അടിവരയിടുന്നതാണ് ഗ്രീൻ ട്രിബ്യൂണൽ തീരുമാനം. 2020 ൽ ഇറക്കിയ ഉത്തരവിലൂടെ ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്നതിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുത്തതാണ്. എന്നാൽ മാലിന്യം നീക്കം ചെയ്യുന്നതിൽ സർക്കാരും അതിന് മേൽനോട്ടം വഹിക്കേണ്ട നഗരസഭയും മൂന്ന് കൊല്ലമായി ദയനീയമായി പരാജയപ്പെട്ടു. ദേശീയ ഹരിത ട്രിബ്യൂണൽ വിധി സർക്കാരിനും നഗരസഭയ്ക്കുമേറ്റ തിരിച്ചടിയാണ്.
ഉത്തരവാദികളായവരാണ് പിഴ നൽകേണ്ടത്. ജനങ്ങൾ നൽകുന്ന നികുതിപ്പണത്തിൽ നിന്നും പിഴ നൽകി കരാറുകാരെ രക്ഷിക്കാനാണ് സർക്കാർ ഇപ്പോഴും ശ്രമിക്കുന്നത്. ബ്രഹ്‌മപുരത്ത് തീയിട്ടതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രഥമിക റിപ്പോർട്ട് പോലും പോലീസ് നൽകിയിട്ടില്ല. മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലൻസിനെ ഉപയോഗിച്ച് പാർട്ടി ബന്ധുക്കളായ ക്രിമിനലുകളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. ഇവരുടെ പരാജയത്തിൻറെ പിഴ ജനങ്ങളിൽ നിന്നും നൽകാൻ അനുവദിക്കില്ല.
Find out more: