രണ്ടാം വരവിനൊരുങ്ങി പബ്‌ജിക്കു പിന്നാലെ ടിക്‌ ടോക്കും. ചൈനീസ് വേരുകളുള്ള ഈ രണ്ട് താരങ്ങളെയും അടുത്തിടെയാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ദേശീയ സുരക്ഷയ്‍ക്ക് ഭീഷണിയാകുന്ന രീതിയിൽ വ്യക്തികളുടെ വിവരങ്ങൾ ചോരുന്നുണ്ട് എന്ന സംശയത്തെ തുടർന്നാണ് നിരോധനം. കഴിഞ്ഞ ദിവസം പബ്‌ജി ഇന്ത്യയിൽ തിരിച്ചു വരവ് പ്രഖ്യാപിച്ചിരുന്നു. പുതിയ റിപോർട്ടുകൾ അനുസരിച്ച് ടിക് ടോക്കും ഇന്ത്യയിൽ പ്രവർത്തനം പുനരാരംഭിക്കാൻ ഒരുങ്ങുകയാണ്. ഗെയിമിംഗ് ആരാധകർക്കിടയിലെ മിന്നും താരമായിരുന്നു പബ്‌ജി ഗെയിം. അതെ സമയം ഹ്രസ്വ വീഡിയോ ആപ്പുകളുടെ കാര്യത്തിൽ ഒന്നാം സ്ഥാനം ടിക് ടോക്കിനും. യുസി ബ്രൌസർ, വീചാറ്റ് ഉൾപ്പെടെ 58-ഓളം അപ്ലിക്കേഷനുകൾ ആണ് ജൂണിൽ സർക്കാർ നിരോധിച്ചത്. പിന്നീട് രണ്ടാം ഘട്ടത്തിൽ പബ്‌ജി അടക്കം ചൈനീസ് ബന്ധമുള്ള ഏതാനും ആപ്പുകൾക്ക് കൂടെ കത്രികപ്പൂട്ട് വീണു. ഈ ആപ്ലിക്കേഷനുകൾ ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും, ഇന്ത്യയുടെ പ്രതിരോധം, ഭരണകൂടത്തിന്റെ സുരക്ഷ, പൊതു ക്രമം എന്നിവയ്ക്ക് ഭീഷണിയായേക്കാം എന്നാണ് നിരോധിക്കാൻ കാരണമായത്.


“ഞങ്ങളുടെ വിശദീകരണങ്ങൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. സർക്കാരിന് കൂടുതൽ വ്യക്തത ആവശ്യമെങ്കിൽ ഇനിയും ചർച്ചകൾ നടത്താൻ തയ്യാറാണ്. ഞങ്ങളുടെ ജീവനക്കാർക്കൊപ്പം, ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൻ്റെ അംഗീകാരം മാത്രമല്ല, ഉപജീവനത്തിന്റെ പുതിയ വഴികളും കണ്ടെത്തിയ ഞങ്ങളുടെ ഉപയോക്താക്കളോടും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്", ഗാന്ധി പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ടിക് ടോക് തിരികെയെത്തുന്നു എന്ന് വ്യക്തമായി പറയുന്നില്ല എങ്കിലും തിരിച്ചു വരവിന്റെ പാതയിലാണ് ഏറെ പ്രചാരമുള്ള ഹ്രസ്വ വീഡിയോ വിഡിയോ ആപ്പ് എന്ന് വ്യക്തം.ടിക് ടോക് ഉടമകാളായ ബൈറ്റ്ഡൻസിന് ഇന്ത്യയിൽ ഏകദേശം 2000 ജീവനക്കാരുണ്ട്. അനിശ്ചിതത്വത്തിലായി ഇവരുടെ ജോലിയും ആപ്പിന്റെ തിരിച്ചുവരവോടെ സുരക്ഷിതമാവും. ആരെയും തങ്ങൾ പിരിച്ചു വിട്ടിട്ടില്ല എന്നും ജീവനക്കാർക്ക് ശമ്പള ബോണസും നൽകി എന്നും കമ്പനി അവകാശപ്പെടുന്നു.



പബ്‌ജി കോർപറേഷൻ ആണ് പുതിയ ഗെയിം ആയ 'പബ്‌ജി മൊബൈൽ ഇന്ത്യ'-യുടെ വരവ് പ്രഖ്യാപിച്ചത്. ഫ്രാഞ്ചൈസിയായ ചൈനയിലെ ഷെൻ‌ഷെൻ ആസ്ഥാനമായുള്ള ടെൻസെന്റ് ഗെയിംസുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചാണ് ദക്ഷിണ കൊറിയൻ കമ്പനിയായ പബ്‌ജി കോർപറേഷൻ ഇന്ത്യയിൽ രണ്ടാം വരവിന് തയ്യാറെടുക്കുന്നത്. ഇന്ത്യൻ വിപണിക്കായി പ്രത്യേകം തയ്യാറാക്കിയതാണ് പബ്‌ജി മൊബൈൽ ഇന്ത്യ എന്ന് കമ്പനി അവകാശപ്പെടുന്നു. പ്രാദേശിക ആവശ്യങ്ങളും, വികാരങ്ങളും മാനിച്ച് മാറ്റങ്ങൾ വരുത്തിയാണ് പബ്‌ജി മൊബൈൽ ഇന്ത്യ ഗെയിം അവതരിപ്പിക്കുക.ടിക് ടോക് ഉടമകാളായ ബൈറ്റ്ഡൻസിന് ഇന്ത്യയിൽ ഏകദേശം 2000 ജീവനക്കാരുണ്ട്. അനിശ്ചിതത്വത്തിലായി ഇവരുടെ ജോലിയും ആപ്പിന്റെ തിരിച്ചുവരവോടെ സുരക്ഷിതമാവും. ആരെയും തങ്ങൾ പിരിച്ചു വിട്ടിട്ടില്ല എന്നും ജീവനക്കാർക്ക് ശമ്പള ബോണസും നൽകി എന്നും കമ്പനി അവകാശപ്പെടുന്നു.


കഥാപാത്രങ്ങളുടെ വസ്ത്രധാരണത്തിലും പശ്ചാത്തലത്തിലും ഈ മാറ്റങ്ങളുണ്ടാകും. ഒപ്പം ഡാറ്റ സുരക്ഷിതത്വത്തിന്റ കാര്യത്തിൽ ഇന്ത്യൻ നിയമങ്ങൾ പൂർണമായും ഉൾക്കൊണ്ടാണ് പബ്‌ജി മൊബൈൽ ഇന്ത്യയുടെ വരവ് എന്ന് പബ്‌ജി കോർപറേഷൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി.സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിലാണ് പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. തുടർന്ന് പബ്ജി മൊബൈൽ, പബ്ജി മൊബൈൽ ലൈറ്റ് ആപുകൾ ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു. എങ്കിലും പബ്‌ജി ആരാധകർ വിഷമിക്കേണ്ട. പബ്‌ജി തിരികെ എത്തുകയാണ്. 

మరింత సమాచారం తెలుసుకోండి: