സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.

വൈറസ് ബാധയെത്തുടര്‍ന്ന് കളമശ്ശേരിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന മൂന്നു വയസ്സുകാരന്റെ മാതാപിതാക്കള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

 

 

 

 

 

 

ഇവരുടെ ആരോഗ്യനില തൃപ്തകരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

 

 

 

 

 

ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി.

 

 

 

 

 

പത്തനംതിട്ടയില്‍ 7, കോട്ടയം 4, എറണാകുളം 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. ഇന്ന് മാത്രം 8 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 980 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു.

 

 

 

 

 

ഇതില്‍ 815 പേരുടെ ഫലം നെഗറ്റീവ് ആണ്. ബാക്കിയുള്ള ഫലങ്ങള്‍ ഉടൻ തന്നെ വരും. 

 

 

 

സംസ്ഥാനത്ത് നിലവില്‍ 1495 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 259 പേര്‍ ആശുപത്രിയിലും മറ്റുള്ളവര്‍ വീടുകളിലുമാണുള്ളത്.

 

 

 

 

കൊറോണ പ്രതിരോധത്തിനായി സംസ്ഥാനവ്യാപകമായി വലിയ പ്രവര്‍ത്തനമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതടക്കമുള്ള വലിയ തീരുമാനങ്ങള്‍ കൈക്കൊണ്ടത് കൊറോണ പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായാണെന്നും പൊതുജനങ്ങള്‍ സഹകരിക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടു.

మరింత సమాచారం తెలుసుకోండి: