കൊറോണ ജാഗ്രതയ്ക്കിടയിലും കഴിഞ്ഞ ദിവസം സോഫി ട്രോഡോയുടേത് എന്ന തരത്തില്‍ ആശുപത്രി കിടക്കയില്‍ നിന്നുള്ള ഒരു ദൃശ്യം വ്യാപകമായി പ്രചരിച്ചിരുന്നു. ആരെങ്കിലും ഒരു ചാന്‍സ് എടുക്കാന്‍ ശ്രമിക്കുന്നെങ്കില്‍ എന്നേ നോക്കു.
ഞാനിപ്പോള്‍ അത്യാഹിത വിഭാഗത്തിലാണുള്ളതെന്നം വീഡിയോയില്‍ പറയുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ ശ്വാസകോശം വേണമെങ്കില്‍ പുകവലി നിര്‍ത്തുവെന്നും ഉപദേശിക്കുന്നുണ്ട്എ
ന്നാല്‍, ഇതോടെ ഈ വാര്‍ത്തകൾ സത്യമാണോ എന്ന തരത്തിലുള്ള ആശങ്കകളും ഉയരുന്നുണ്ട്. നിരവധി ഫെയ്സ്ബുക്ക് പ്രൊഫൈലുകളിലൂടെയും യൂട്യൂബുകളും ഇതേ പേരില്‍ വീഡിയോ പ്രചരിക്കുന്നുണ്ട്.എന്നാല്‍, വിശദമായ അന്വേഷണത്തില്‍ ഇത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ അല്ലെന്നാണ് വ്യക്തമായത്. പ്രചരിക്കുന്നതിന് ലണ്ടന്‍ സ്വദേശിയായ ടാരാ ജെയ്ൻ ലാങ്ങ്സ്റ്റണ്‍ എന്ന യുവതിയുടെ ദൃശ്യമാണ്.
ഗൂഗിളില്‍ നടത്തിയ കോറോണ വൈറസ് ബാധിച്ച് ഐസിയുവില്‍ യുവതി എന്ന കീവേഡിൽ പരിശോധിച്ചപ്പോള്‍ ഇത് സംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയന്റ ലേഖനമാണ് വരിക. കൊറോണ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ യുവതിക്ക് സൈബര്‍ ആക്രമണം എന്ന തലക്കെട്ടോടയാണ് ലേഖനം വന്നിരിക്കുന്നത്.
ലോകത്തെ നിരവധി പ്രമുഖര്‍ക്ക് അടക്കം കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ട്രൂഡോ.ഈ ലേഖനത്തിലാണ് യുവതിയുടെ പേരും വിവരങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇത്തരത്തില്‍ വീഡിയോ പകര്‍ത്തി വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പങ്കുവച്ചത്. മാര്‍ച്ച് 12 നാണ് ഇവര്‍ക്ക് രോഗം തെളിഞ്ഞത്.സോഫീ ട്രൂഡോയെ പരിശോധിച്ച ശേഷം മാര്‍ച്ച് 12 നാണ് ഇവര്‍ക്ക് രോഗം തെളിഞ്ഞത്. തുടര്‍ന്ന് മാര്‍ച്ച് 13ന് ജസ്റ്റിന്‍ ട്രൂഡോയും സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു.
click and follow Indiaherald WhatsApp channel