ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയല്ല; കെ സുധാകരൻ! തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന് കോൺഗ്രസ് പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. അത്തരത്തിലൊരു പ്രചാരണം കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. എൽഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ സഭയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ കൈ പൊള്ളി കോൺഗ്രസ്. അങ്ങനെയൊരു ആരോപണം കോൺഗ്രസ് ഉന്നയിച്ചിട്ടില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ ഇപ്പോൾ ആവർത്തിച്ചു വ്യക്തമാക്കുന്നത്.





   സഭയെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് മന്ത്രി പി രാജീവാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിക്കുന്നത്. സഭയുടെ നോമിനിയാണോ ജോ ജോസഫെന്ന് ചോദിച്ചത് മാധ്യമങ്ങളാണ്. ഇതിലെ തർക്കം കോൺഗ്രസിന്റെ തലയിൽ കെട്ടിവെക്കണ്ടെന്നും സതീശൻ പറഞ്ഞു. സഭയുമായി ബന്ധമുണ്ടെന്നു വരുത്തി തീർക്കാൻ സഭാ സ്ഥാപനത്തെ ദുരുപയോഗം ചെയ്തത് സിപിഎമ്മാണ്. സഭയുടെ ചിഹ്നമുള്ള ഫ്‌ളക്‌സിന് മുന്നിലിരുന്ന് പത്രസമ്മേളനം നടത്തിയ മന്ത്രി പി രാജീവാണ് സഭയെ മനപൂർവം ഇതിനകത്തേക്ക് വലിച്ചിഴച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കത്തോലിക്കാ സഭയുടെ സ്ഥാനാർത്ഥിയാണെന്നു വരുത്തി തീർക്കാൻ സിപിഎം ശ്രമിച്ചു. ജനങ്ങളുടെ പ്രീതി ലഭിക്കാൻ സിപിഎം നടത്തിയ പ്രചാരണമാണിതെന്ന് സുധാകരൻ ആരോപിച്ചു. 





  ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കിയതിൽ കത്തോലിക്കാ സഭയ്ക്ക് പങ്കില്ലെന്ന് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. സഭ അത്തരം ഇടപെടലുകൾ നടത്തില്ലെന്നും നിക്ഷിപ്ത താൽപര്യക്കാരാണ് അത്തരത്തിലുള്ള പ്രചാരണം നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. സഭയെ ഇതിലേക്ക് വലിച്ചിഴച്ച് എൽഡിഎഫ് ചെലവിൽ സഭാ നേതൃത്വത്തെ അപഹസിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. എല്ലാ ഘടകങ്ങളും പരിശോധിച്ച് സ്ഥാനാർഥിയെ അവതരിപ്പിച്ചത് ഞങ്ങളുടെ അവകാശമാണെന്ന് രാജീവ് പറഞ്ഞു.എന്നാൽ തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നിൽ ബാഹ്യ സമ്മർദ്ദം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു.
 





  ഇതിനു പിന്നാലെയാണ് ജോ ജോസഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ സഭ ഇടപെട്ടുവെന്ന ആരോപണം ശക്തമായത്. അതേസമയം ജോ ജോസഫിനെതിരെ തെറ്റായ പ്രചാരണം നടത്തിയത് യുഡിഎഫാണെന്ന് പി രാജീവ് പറഞ്ഞു.  സഭയുടെ ചിഹ്നമുള്ള ഫ്‌ളക്‌സിന് മുന്നിലിരുന്ന് പത്രസമ്മേളനം നടത്തിയ മന്ത്രി പി രാജീവാണ് സഭയെ മനപൂർവം ഇതിനകത്തേക്ക് വലിച്ചിഴച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കത്തോലിക്കാ സഭയുടെ സ്ഥാനാർത്ഥിയാണെന്നു വരുത്തി തീർക്കാൻ സിപിഎം ശ്രമിച്ചു. ജനങ്ങളുടെ പ്രീതി ലഭിക്കാൻ സിപിഎം നടത്തിയ പ്രചാരണമാണിതെന്ന് സുധാകരൻ ആരോപിച്ചു.

Find out more: