നടൻ വിനായകനെതിരെ പരാതിയുമായി ഒബിസി മോ‍ർച്ച! നടന്റേത് സ്ത്രീവിരുദ്ധ പരാമർശമാണെന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. 'മി ടൂ'വുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ഒബിസി മോർച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് തൃപ്പലവൂർ വിപിൻ പരാതി നൽകിയത്. ഒരുത്തീ' സിനിമയുടെ പ്രൊമോഷനുവേണ്ടി നടത്തിയ വാർത്താ സമ്മേളനത്തിനിടെ നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾക്കെതിരെ ദേശീയ വനിതാ കമ്മീഷനു പരാതി നൽകി ഒബിസി മോർച്ച.വിനായകനെതിരെ ഉയർന്ന 'മീ ടൂ' ആരോപണത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് 'എന്താണ് മീ ടു?' എന്നായിരുന്നു വിനായകന്റെ മറു ചോദ്യം. എന്നാൽ 'മീ ടൂ' എന്നാൽ എന്താണെന്ന് വിശദീകരിക്കാൻ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകർക്കായില്ല.





   ഇതിനു പിന്നാലെയാണ് തനിക്ക് ലൈംഗിക ബന്ധത്തിലേർപ്പെടണമെങ്കിൽ തനിക്ക് താൽപര്യമുള്ള സ്ത്രീകളോട് അനുവാദം ചോദിക്കാറുണ്ടെന്ന പരാമർശം നടത്തിയത്. "എന്റെ ലൈഫിൽ പത്ത് പെണ്ണുങ്ങളോടൊപ്പം സെക്സ് ചെയ്തിട്ടുണ്ട്. പത്ത് പേരോടും താൻതന്നെയാണ് താൽപര്യമുണ്ടോയെന്ന് ചോദിച്ചത്. നിങ്ങൾ പറയുന്ന മീ ടു ഇതാണെങ്കിൽ ഇനിയും ചോദിക്കും. ഇതാണോ നിങ്ങൾ പറഞ്ഞ മീ ടു. അതല്ലെങ്കിൽ എന്താണ് മീ ടു?" വിനായകൻ ചോദിച്ചു. തുടർന്ന് വാർത്താ സമ്മേളനത്തിനെത്തിയ വനിതാ മാധ്യമ പ്രവർത്തകയെ ചൂണ്ടിക്കാട്ടി "എനിക്ക് ആ പെണ്ണുമായി ശാരീരിക ബന്ധത്തിലേർപ്പെടണമെന്നു തോന്നയാൽ ആ പെണ്ണിനോട് ചോദിക്കും. നിങ്ങൾ അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോയെന്ന്.






    അപ്പോൾ ആ പെണ്ണെന്ത് പറയും, മാന്യമായിട്ട് നോ എന്നു പറയും." അതേസമയം വിനായകന്റെ വിശദീകരണം ഇങ്ങനെയാണ്. "നമസ്കാരം, ഒരുത്തീ സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ഒട്ടും വ്യക്തിപരമായിരുന്നില്ല] വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു." വിനായകൻ. വിനായകൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴുള്ള കൺസെന്റിനെക്കുറിച്ച് പറയാനായിരുന്നു വിനായകന്റെ ശ്രമം. 






  എന്നാൽ ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഈ രീതിയിലാണോ ഒരു സ്ത്രീയുടെ കൺസെന്റ് വാങ്ങേണ്ടത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. കണ്ണിൽ കാണുന്ന സ്ത്രീകളോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണോയെന്ന് ചോദിക്കാൻ വിനായകൻ ആരാണെന്ന് വിമർശനം ഉയർന്നു. എന്നാൽ മാധ്യമ പ്രവർത്തകയോടുള്ള ചോദ്യം ഒട്ടും വ്യക്തിപരമായിരുന്നില്ലെന്നാണ് വിനായകൻ നൽകുന്ന വിശദീകരണം.  ഒരുത്തീ' സിനിമയുടെ പ്രൊമോഷനുവേണ്ടി നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് നടൻ വിനായകൻ ഇത്തരത്തിലുള്ള പരാമർശം നടത്തിയത്.


Find out more: