ആശ്രമം കത്തിച്ച കേസ് പുകയായി; പോലീസിനെതിരെ സന്ദീപാനന്ദ ഗിരി! ആറു മാസത്തോളം പ്രത്യേക അന്വേഷണസംഘവും പിന്നീട് ക്രൈം ബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും പെട്രോൾ ഒഴിച്ചു കത്തിച്ചു എന്നതൊഴികെ മറ്റെന്തെങ്കിലും കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി അടക്കമുള്ളവർ നേരിട്ടെത്തി അന്വേഷണം പ്രഖ്യാപിക്കുകയും വലിയ രാഷ്ട്രീയവിവാദമാകുകയും ചെയ്ത സംഭവത്തിൽ അന്വേഷണം എങ്ങുമെത്താതെ വന്നതോടെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷം. കേസിൽ പ്രതിയെ കണ്ടെത്താനാകാതെ വന്നതോടെ നാലു വർഷത്തിനു ശേഷം ക്രൈം ബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുന്നു. അക്കാലത്ത് യുവതീപ്രവേശനത്തെ അനുകൂലിച്ച് സംസാരിച്ച സ്വാമി ഏറെ വിമർശനവും കേട്ടിരുന്നു.
എന്നാൽ ആശ്രമത്തിനു തീപിടിച്ച സംഭവത്തിലും സ്വാമി സന്ദീപാനന്ദഗിരിയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ആക്ഷേപങ്ങൾ ഉണ്ടായി. സ്വാമി ആശ്രമത്തിനു സ്വയം തീയിട്ടതാണെന്നടക്കം ആരോപണങ്ങൾ ഉയർന്നു. സംഭവസമയത്ത് ആശ്രമത്തിലെ സിസിടിവി സംവിധാനം പ്രവർത്തിക്കാതിരുന്നതും സംഭവത്തിന് ദൃക്സാക്ഷികളില്ലെന്നതും ആരോപണത്തിന് മൂർച്ച കൂട്ടി. എന്നാൽ ഈ ആക്ഷേപം ഗൗനിക്കുന്നില്ലെന്നായിരുന്നു സന്ദീപാനന്ദ ഗിരി പിന്നീട് മാധ്യമങ്ങളോടു പ്രതികരിച്ചത്. 2018 ഒക്ടോബർ 27നായിരുന്നു കുണ്ടമൺകടവിലെ ആശ്രമത്തിൽ തീപിടിച്ചത്. ആശ്രമത്തിനു മുന്നിൽ പാക്ക് ചെയ്തിരുന്ന കാറുകൾ കത്തി നശിച്ചു. ശബരിമല യുവതീപ്രവേശനം വിവാദമായ കാലത്തായിരുന്നു സംഭവം.
കേസിൻ്റെ ഭാഗമായി മുൻപ് ഒരാളുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നെങ്കിലും പുറത്തു വിട്ടിരുന്നില്ല. ആരാണ് പ്രതികൾ എന്ന കാര്യത്തിൽ ഇതുവരെ ഒരു തുമ്പും പോലീസിനു കിട്ടിയിട്ടില്ല. എന്നാൽ പോലീസ് തെളിവു നശിപ്പിച്ചെന്നും താൻ സ്വയം കത്തിച്ചെന്നു വരുത്താനാണ് ചില ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നുമാണ് സന്ദീപാനന്ദഗിരിയുടെ ആരോപണം. ഇതിനു പിന്നാലെയാണ് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പരിഹാസവുമായി രംഗത്തെത്തിയത്. അക്കാലത്ത് പോലീസ് മേധാവിയായിരുന്ന ടോമിൻ തച്ചങ്കരി അടക്കമുള്ളവർ നേരിട്ടെത്തി കേസ് അന്വേഷിച്ചിരുന്നു. ആദ്യഘട്ട അന്വേഷണം തന്നെ തെറ്റി എന്നാണ് പോലീസിൻ്റെ വിലയിരുത്തൽ.
ഏതാനും ചില കാര്യങ്ങൾ കൂടി അന്വേഷിച്ച ശേഷവും പുരോഗതിയില്ലെങ്കിൽ അന്വേഷണം അവസാനിപ്പിക്കാം എന്ന നിലപാടിലാണ് പോലീസ്. തത്വമസി... അത് നീ തന്നെയാകുന്നു എന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. ആശ്രമം ആക്രമിച്ചത് ആർഎസ്എസ് പ്രവർത്തകരാണ് എന്നടക്കം കേസിൻ്റെ ആദ്യഘട്ടത്തിൽ ആരോപണം ഉയർന്നിരുന്നു. എന്നാൽ ആക്രമണത്തിനു പിന്നിൽ പിണറായി വിജയനാണെന്ന് അക്കാലത്തു തന്നെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെ സുരേന്ദ്രൻ്റെ മുന വെച്ചുള്ള മറുപടി. ശബരിമല യുവതീപ്രവേശനവിധിയ്ക്ക് പിന്നാലെയുണ്ടായ വിവാദസംഭവത്തിൻ്റെ പരിസമാപ്തിയെ തത്വമസി എന്നായിരുന്നു കെ സുരേന്ദ്രൻ വിശേഷിപ്പിച്ചത്.
Find out more: