കൊറോണ ഭീതിയുടെ  പശ്ച്ചാത്തലത്തിൽ സ്കൂൾ കുട്ടികൾക്ക് അവധി നൽകിയിട്ടുണ്ട് എന്നാൽ ഇതിൽ അധ്യാപകരെ ഉൾപെടുത്താൻ കഴിയില്ലെന്നും, മാത്രമല്ല അവർ സ്‌കജോളിൽ എത്തി ചേരണമെന്നുമാണ് ഇപ്പോൾ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിരിക്കുന്നത്. കൊറോണ വൈറസ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് ഉയരുന്ന സാഹചര്യത്തിലായിരുന്നു പ്രൊഫഷണൽ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.

 

 

 

 

    ഏഴാം ക്ലാസ് വരെയുള്ള വാര്‍ഷിക പരീക്ഷകള്‍ ഉപേക്ഷിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 8, 9, 10 ക്ലാസുകളിലെ പരീക്ഷകള്‍ അതീവ ജാഗ്രതയോടെ നടത്തണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. അംഗനവാടികള്‍, മദ്രസകള്‍, ട്യൂഷൻ സെന്‍ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കും മാര്‍ച്ച് 31 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

   അതേസമയം, ചില സ്വകാര്യ കോച്ചിങ് സെന്‍ററുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ച് ക്ലാസുകള്‍ നടത്തുന്നത് സംബന്ധിച്ച് കളക്ടറേറ്റുകളിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.3313 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. എന്നാൽ ബുധനാഴ്ച സംസ്ഥാനത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തില്ല.

 

 

   
നിലവിൽ സംസ്ഥാനത്ത് 17 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ മൂന്ന് പേര്‍ നേരത്തെ സുഖം പ്രാപിച്ചിരുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവജാഗ്രതാ നിർദ്ദേശം തുടരുകയാണ്.സ്കൂള്‍ അധ്യാപകര്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്നും അധ്യാപകര്‍ സ്കൂളിൽ വരണമെന്നും വിദ്യാഭ്യാസമന്ത്രി നിര്‍ദ്ദേശിച്ചു.

 

 

 

   

അടുത്ത വര്‍ഷത്തെ അധ്യയന വര്‍ഷത്തേയ്ക്കുള്ള ഒരുക്കങ്ങള്‍ അധ്യാപകര്‍ നടത്തണമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
കൊവിഡ് 19 രോഗം പടരുന്ന സാഹചര്യത്തിൽ അവധി നല്‍കിയത് വിദ്യാര്‍ഥികള്‍ക്ക് മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്.

మరింత సమాచారం తెలుసుకోండి: