ഭാര്യയ്ക്ക് ലൈംഗിക ബന്ധത്തോട് 'നോ' പറയാ അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി! ലൈംഗിക തൊഴിലാളികൾക്ക് പോലും ബന്ധത്തിന് താൽപ്പര്യമില്ലെന്ന് പറയാൻ അവകാശമുണ്ട്. അതുപോലെ തന്നെ ലൈംഗികബന്ധത്തിന് സമ്മതമല്ലെന്ന് ഭർത്താവിനോട് പറയാൻ ഭാര്യയ്ക്കും അവകാശമുണ്ട്. ഈ അവകാശം നിഷേധിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് രാജീവ് ശക്ധർ പറഞ്ഞു. സമ്മതത്തോട് കൂടിയല്ലാതെയുള്ള ലൈംഗിക ബന്ധത്തോട് നോ പറയാൻ എല്ലാ സ്ത്രീകൾക്കും അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. ലൈംഗിക കാര്യങ്ങളിൽ സ്വയം തീരുമാനമെടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല.
എല്ലാ ബലാത്സംഗങ്ങളും ശിക്ഷിക്കപ്പെടേണ്ടതാണ്. വിവാഹബന്ധവും വിവാഹേതരബന്ധവും തമ്മിൽ വ്യത്യാസമുണ്ട്. ബലാത്സംഗക്കേസുകളിൽ ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് ഒരു തരത്തിലുള്ള ഇളവും നൽകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. വൈവാഹിക ബാലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നത് സംബന്ധിച്ച പരാതികൾ പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഭാഗത്ത് നിന്നും നിർണായക പ്രതികരണമുണ്ടായത്. ഭാര്യയുടെ ഇഷ്ടമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമല്ലെന്ന് ഓഗസ്റ്റ് 12ന് മുംബൈ സിറ്റി അഡീഷണൽ സെഷൻസ് കോടതിയും വൈവാഹിക ബലാത്സംഗമെന്നത് കുറ്റമല്ലെന്ന് ഓഗസ്റ്റ് 26ന് ഛത്തീസ്ഗഢ് കോടതിയും വിധിച്ചിരുന്നു. എന്നാൽ, വൈവാഹിക ബലാത്സംഗം ക്രൂരതയാണെന്നും അത് വിവാഹമോചനത്തിന് കാരണമാകുമെന്നുമാണ് ഓഗസ്റ്റ് ആറിന് കേരള ഹൈക്കോടതി വിധിച്ചത്.
ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടൻ നിർബന്ധിച്ചാൽ ലൈംഗിക തൊഴിലാളികൾക്ക് പോലും തന്നെ നിർബന്ധിപ്പിക്കുന്ന പുരുഷനെതിരെ ബലാത്സംഗത്തിന് കേസെടുക്കാൻ അവകാശമുണ്ടെന്ന് അമികസ്ക്യൂരിയായ മുതിർന്ന അഭിഭാഷകൻ രാജ്ശേഖർ റാവു ചൂണ്ടിക്കാട്ടിയത് പരിഗണിച്ചായിരുന്നു ചീഫ് ജസ്റ്റിസ് രാജീവ് ശക്ധറിൻ്റെ പ്രതികരണം. ഭാര്യയുടെ ഇഷ്ടമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമല്ലെന്ന് ഓഗസ്റ്റ് 12ന് മുംബൈ സിറ്റി അഡീഷണൽ സെഷൻസ് കോടതിയും വൈവാഹിക ബലാത്സംഗമെന്നത് കുറ്റമല്ലെന്ന് ഓഗസ്റ്റ് 26ന് ഛത്തീസ്ഗഢ് കോടതിയും വിധിച്ചിരുന്നു.
എന്നാൽ, വൈവാഹിക ബലാത്സംഗം ക്രൂരതയാണെന്നും അത് വിവാഹമോചനത്തിന് കാരണമാകുമെന്നുമാണ് ഓഗസ്റ്റ് ആറിന് കേരള ഹൈക്കോടതി വിധിച്ചത്. എന്നാൽ വൈവാഹിക ബാലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നത് സംബന്ധിച്ച പരാതികൾ പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഭാഗത്ത് നിന്നും നിർണായക പ്രതികരണമുണ്ടായത്. ഈ അവകാശം നിഷേധിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് രാജീവ് ശക്ധർ പറഞ്ഞു.
Find out more: