രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഒമാൻ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. വടക്കൻ ശർഖിയ ഗവർണറേറ്റിൽ വാണിജ്യ സ്ഥാപനങ്ങൾ രാത്രി ഏഴ് മുതൽ പുലർച്ചെ ആറുമണി മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കുയുള്ളു എന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. എല്ലാ ബീച്ചുകളും പാർക്കുകളും നാളെ മുതൽ അടച്ചിടും. രണ്ടാഴ്ചത്തേക്കാണ് അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ റസ്റ്റ് ഹൗസുകളിലും, ഫാമുകളിലും ഒത്തുചേരലുകൾ അനുവദിക്കില്ല. രാജ്യത്തിന് പുറത്തേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ നടത്താൻ പാടില്ല.
വീടുകളിലും സ്ഥാപനങ്ങളിൽ അനാവശ്യമായി ആളുകൾ ഒത്തുചേരാൻ പാടില്ല. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. അമ്പത് ശതമാനം ആളുകൾക്ക് മാത്രമേ ഇത്തരം സ്ഥലങ്ങളിൽ നാളെ മുതർ പ്രവേശനം അനുവദിക്കുകയുള്ളു. കര അതിർത്തികൾ ഇപ്പോൾ തുറക്കാൻ തീരുമാനിച്ചിട്ടു. കടൽ, വ്യോമ അതിർത്തികൾ വഴി രാജ്യത്ത് എത്തുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിർബന്ധമാണ്. ഇത്തരം നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകും എന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
click and follow Indiaherald WhatsApp channel