ദിലീപിന്റെ ഒരു വർഷത്തെ ഫോൺകോൾ രേഖകൾ പരിശോധിക്കും; 22 മണിക്കൂർ ചോദ്യം ചെയ്യൽ പൂർത്തിയായി! തിങ്കളാഴ്ച സംവിധായകരായ റാഫി, അരുൺ ഗോപി, ദിലീപിൻറെ ഗ്രാൻഡ് പ്രൊഡക്ഷൻസ് നിർമാണ കമ്പനിയിലെ മാനേജർ, വീട്ടു ജോലി ചെയ്തിരുന്ന ജീവനക്കാർ എന്നിവരെയും അന്വേഷണസംഘം ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തി മൊഴിയെടുക്കുകയുണ്ടായി. ഇന്ന് അപ്പു, ബൈജു, ദിലീപ്, അനൂപ്, സുരാജ് എന്നിവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിനെയും കൂട്ടുപ്രതികളേയും ചോദ്യംചെയ്യൽ 22 മണിക്കൂർ പൂർത്തിയായി.
സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ ശബ്‍ദരേഖയിലെ മൊഴികൾ പ്രതികളുടേത് തന്നെയാണോയെന്ന് താൽക്കാലികമായി പരിശോധിക്കുന്നതിനായാണ് ദിലീപും മറ്റ് പ്രതികളുമായി അടുത്ത ബന്ധമുള്ളവരെ വിളിച്ചുവരുത്തി കേൾപ്പിച്ച് മനസ്സിലാക്കുന്നത്. അത് പ്രകാരമാണ് റാഫിയേയും അരുൺ ഗോപിയേയും തിങ്കളാഴ്ച വിളിച്ചുവരുത്തിയത്. ഇവർ ദിലീപിൻറെ ശബ്‍ദം തിരിച്ചറിഞ്ഞതായാണ് വിവരം. ഇന്ന് മറ്റ് പ്രതികളുമായി ബന്ധമുള്ളവരെ വിളിച്ചുവരുത്തി ഇത്തരത്തിൽ ശബ്‍ദം കേൾപ്പിച്ച് വിലയിരുത്തി. പ്രതികളുടെ ശബ്‍ദ സാമ്പിളുകൾ ഫോറൻസിക് ലാബിലയച്ച് പരിശോധിക്കുന്നതിന് സമയമെടുക്കും എന്നതിനാലാണ് ക്രൈംബ്രാഞ്ച് ഈ രീതി അവലംബിച്ചിരിക്കുന്നത്. മാത്രമല്ല ഗൂഢാലോചന കേസിലെ പ്രതികളുടെ മൊബൈലിൽ നിന്ന് ഒരു വർഷത്തെ ഫോൺവിളി രേഖകൾ പരിശോധിക്കുന്നുമുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഭീഷണി മുഴക്കുക മാത്രമല്ല ഇതിനായുള്ള ചർച്ചകളും പ്രതികൾ നടത്തിയതായി സൂചന ലഭിച്ചത് കൂടുതൽ പരിശോധിക്കുന്നതിനായാണിത്. ഇതിൽ ഏറ്റവും കൂടുതൽ തവണ പ്രതികൾ ബന്ധപ്പെട്ടവരെയും ഇന്ന് മൊഴിയെടുക്കാനായി വിളിച്ചുവരുത്തും. മറ്റ് നാല് പ്രതികളുടേയും ശബ്‍ദം തിരിച്ചറിയാൻ അവരുമായി അടുത്ത ബന്ധമുള്ളവരെ ഇന്ന് വിളിച്ച് വരുത്തുന്നുമുണ്ട്. സംവിധായകൻ ബാലചന്ദ്ര കുമാറിനെ ഇന്ന് വിളിച്ചുവരുത്തുമെന്ന് മുമ്പ് അറിയിച്ചിരുന്നുവെങ്കിലും അത് മാറ്റിയതായി ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. ഇപ്പോൾ വിളിച്ചുവരുത്താത്തത് സാക്ഷിയുടെ സംരക്ഷണം ഉദ്ദേശിച്ചാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ പ്രതികൾക്ക് മുന്നിൽ ബാലചന്ദ്ര കുമാറിനെ ഇരുത്തുന്നത് ശരിയല്ലെന്നും ഹൈക്കോടതി വിധി വന്ന ശേഷം ശേഷം ബാലചന്ദ്ര കുമാറിനെ വിളിപ്പിക്കുമെന്നുമാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഭീഷണി മുഴക്കുക മാത്രമല്ല ഇതിനായുള്ള ചർച്ചകളും പ്രതികൾ നടത്തിയതായി സൂചന ലഭിച്ചത് കൂടുതൽ പരിശോധിക്കുന്നതിനായാണിത്. ഇതിൽ ഏറ്റവും കൂടുതൽ തവണ പ്രതികൾ ബന്ധപ്പെട്ടവരെയും ഇന്ന് മൊഴിയെടുക്കാനായി വിളിച്ചുവരുത്തും.
Find out more: