തൃശൂർ∙ യാത്രക്കാരെ മർദിച്ച സംഭവത്തിൽ കല്ലട ബസിന്റെ പെർമിറ്റ് സസ്പെന്‍ഡ് ചെയ്തു. കലക്ടർ ടി.വി.അനുപമയുടെ അധ്യക്ഷതയിൽ ചേർന്ന ആർടിഎ (റീജ്യണൽ ട്രാൻസ്പോർട്ട് അതോറിറ്റി) യോഗത്തിലാണ് തീരുമാനം. കെ.എൽ.45 എച്ച് 6132 എന്ന ബസിന്റെ പെർമിറ്റ് ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തത്.

കല്ലട ബസ് കൈ കാണിച്ചിട്ടു നിർത്തിയില്ല ; ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടിചൊവ്വാഴ്ച രാവിലെ ചേർന്ന യോഗത്തിൽ കല്ലട ഗ്രൂപ്പിന്റെ അഭിഭാഷകൻ ഹാജരായി വിശദീകരണം നൽകിയിരുന്നു. കുറ്റം ചെയ്തവർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും പൊലീസ് കേസെടുത്തിട്ടുണ്ടെന്നും പെർമിറ്റ് റദ്ദാക്കാനാവില്ലെന്നുമായിരുന്നു അഭിഭാഷകന്റെ വാദം. ഉടമയെ പ്രതി ചേർക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനാൽ കീഴ്തലങ്ങളിലെ നടപടികളെയും കല്ലടയുടെ അഭിഭാഷകൻ ചോദ്യം ചെയ്തു.


ഇതേ തുടർന്ന് വിശദമായ നിയമ പരിശോധനക്കായി ഫയൽ മാറ്റുകയായിരുന്നു. വൈകിട്ടോടെ നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ഒരു വർഷത്തേക്ക് പെർമിറ്റ് സസ്പെൻഡ് ചെയ്യാനുള്ള ആർടിഎയുടെ തീരുമാനം. യോഗത്തിൽ കല്ലട ഗ്രൂപ്പ് ഉടമ സുരേഷ് കല്ലടയോടും ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹാജരായില്ല.


ഏപ്രിൽ 21ന് തിരുവനന്തപുരത്തുനിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസിലെ രണ്ട് യാത്രക്കാരെ കൊച്ചിയിൽ മർദിച്ചു റോഡിലിറക്കിവിട്ട സംഭവത്തിലെ പരാതിയിലാണ് പെർമിറ്റ് റദ്ദാക്കുന്നത്. നടപടികൾക്കായി എറണാകുളം ആർടിഒ, ബസ് റജിസ്റ്റർ ചെയ്ത ഇരിങ്ങാലക്കുട ആർടിഒക്ക് കേസ് കൈമാറുകയായിരുന്നു. കേസിൽ തീരുമാനമെടുക്കാതെ പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നു.


ഇതിനിടെയാണ് തമിഴ്നാട് സ്വദേശിനിയെ മലപ്പുറത്ത് ബസിൽ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതോടെയാണ് നേരത്തേ പെർമിറ്റ് റദ്ദാക്കാൻ നിർദേശിച്ച ശുപാർശയും സജീവമായത്. കലക്ടർ ടി.വി.അനുപമയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ, ആർടിഒ, ഇരിങ്ങാലക്കുട ജോയിന്റ് ആർടിഒ, റൂറൽ പൊലീസ് സൂപ്രണ്ട് എന്നിവരും പങ്കെടുത്തു.

Find out more: