ചൈനയിൽ വീണ്ടും കോവിഡ് പടരുന്നു: 1.1 കോടി പേർക്ക് വൈറസ് പരിശോധന നടത്താൻ ഒരുങ്ങുകയാണ്  ചൈന.   ഇനിയും മറ്റു രാജ്യങ്ങൾക്കു പണിയാകുമോ? കണ്ടറിയാം. ചൈനയിലെ വുഹാനിൽ പടർന്നു പിടിച്ച കൊറോണ വൈറസ് ഇപ്പോൾ വീണ്ടും അതെ സ്ഥലത്ത് തന്നെ പടർന്നു പിടിച്ചിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

   ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ദോങ്ഷു ജില്ലയിലെ ഒരു അപ്പാര്‍ട്ട്മെന്‍റ് കോംപ്ലക്സില്‍ താമസിക്കുന്ന ആറു പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗം ഇതിനോടു പ്രതികരിച്ചിട്ടില്ല. ലോകത്ത് ആദ്യമായി കൊവിഡ്-19 സ്ഥിരീകരിച്ച വുഹാനില്‍ 76 ദിവസമായിരുന്നു ലോക്ക്ഡൗൺ നീണ്ടു നിന്നത്. എന്നാല്‍ ഏപ്രില്‍ എട്ടിന് ലോക്ക്ഡൗൺ അവസാനിച്ച ശേഷം ആദ്യമായി നഗരത്തില്‍ വീണ്ടും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് വൻതോതില്‍ പരിശോധന നടത്താനുള്ള തീരുമാനം.

 

 

  മാത്രമല്ല  വുഹാനു പുറമെ വടക്കുകഴിക്കൻ ചൈനയിൽ റഷ്യൻ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന ജിലിൻ, ഹെലോങ്ജാങ് പ്രവിശ്യകളിലും പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ വിദേശത്തു നിന്നുള്ളവര്‍ക്ക് ചൈനയില്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോകത്ത് മൂന്നുലക്ഷത്തോളം പേര്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചെങ്കിലും വൈറസിനെ നിയന്ത്രണവിധേയമാക്കിയെന്നാണ് ചൈന അവകാശപ്പെടുന്നത്.

 

 

  എന്നാല്‍ ലോക്ക്ഡൗൺ പിൻവലിച്ച സാഹചര്യത്തില്‍ രാജ്യത്ത് വൈറസിന്‍റെ രണ്ടാം വരവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ഇതിനായി നഗരത്തിലെ ഓരോ ജില്ലകളിലും പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തും. പത്ത് ദിവസത്തിനകം എല്ലാവരുടെയും പരിശോധന പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.

 

 

  അതേസമയം, പരിശോധന എന്നു തുടങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഒപ്പം ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് നഗരത്തിലെ ഒരു കോടിയിലധികം പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരണത്തിന് ഉപയോഗിക്കുന്ന പിസിആര്‍ പരിശോധന നടത്താൻ അധികൃതര്‍ നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

  അതായത് നഗരത്തില്‍ താമസക്കുന്ന 1.1 കോടി ജനങ്ങള്‍ക്കും കൊവിഡ് പരിശോധന നടത്താനാണ് നീക്കമെന്നാണ് ഔദ്യോഗിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിലെ മുഴുവൻ പേര്‍ക്കും കൊറോണ വൈറസ് പരിശോധന നടത്താനുള്ള നീക്കവുമായി നീങ്ങുകയാണ് അധികൃതർ.

మరింత సమాచారం తెలుసుకోండి: