സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ്  ആയിരുന്ന രഞ്ജന്‍ ഗോഗോയ് രാജ്യസഭയിലേക്ക്. ചരിത്രപ്രസിദ്ധമായ അയോദ്ധ്യ ഭൂമിതര്‍ക്ക കേസ് അടക്കം പരിഗണിച്ച്‌ ശ്രദ്ധ നേടിയ സുപ്രീം കോടതി ജഡ്ജിയാണ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്.

 

 

 

     മാത്രമല്ല, റാഫേല്‍ കേസ്, ശബരിമല സ്ത്രീ പ്രവേശനം എന്നീ നിര്‍ണായക കേസുകളില്‍ വിധിപ്രസ്ഥാവിക്കുന്ന ബഞ്ചിലും  അദ്ദേഹവും ഉണ്ടായിരുന്നു.

 

    രാജ്യത്തെ 46ാമത് ചീഫ് ജസ്റ്റീസായി ചുമതലയേറ്റ അദ്ദേഹം 1978ലാണ് അഭിഭാഷക വൃത്തിയില്‍ പ്രവേശിക്കുന്നത്. പിന്നീട് 2001 ഫെബ്രുവരി 28ന് ഗുവാഹത്തി ഹൈക്കോടതിയില്‍ ജഡ്ജിയായി.

 

 

    തുടര്‍ന്ന്, 2011ല്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റീസായി ചുമതലയേറ്റ അദ്ദേഹം 2012 ഏപ്രില്‍ 23ന് സുപ്രീം കോടതി ജഡ്ജിയായി നിയോഗിക്കപ്പെടുകയായിരുന്നു.

 

 

     തുടര്‍ന്ന് 2019 നവംബര്‍ 17നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സ്ഥാനത്തു നിന്നും വിരമിച്ചത്. മുന്‍ ചീഫ് ജസ്റ്റീസായ ദീപക് മിശ്രയ്ക്ക് എതിരെ കോടതിക്ക് പുറത്തേക്ക് വന്ന് വാര്‍ത്താസമ്മേളനം വിളിച്ച നാല് ജഡ്ജിമാരില്‍ ഒരാളായിരുന്നു ഗോഗോയ്.

 

 

    കേസുകള്‍ വിഭജിച്ച് നല്‍കുന്നത് സംബന്ധിച്ചായിരുന്നു വാര്‍ത്താ സമ്മേളനം നടത്തിയത്. ഇന്ത്യന്‍ ജ്യുഡീഷറി ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവമുണ്ടായത്.

 

 

   

അസം സ്വദേശിയാണ്  ഗോഗോയ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്നുഇദ്ദേഹം.

  

അതേ സമയം കൊറോണ വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് പുറമെ സ്വമ്മിങ്ങ് പൂള്‍, മാളുകള്‍ എന്നിവയും അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

   വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത് കുുറയ്ക്കണമെന്നും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന ജോലി ചെയ്യാനുള്ള സാഹചര്യം കമ്പനികള്‍ ഒരുക്കി നല്‍കണമെന്നും ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ നിര്‍ദ്ദേശിച്ചു.

 

 

 

     എന്നിരുന്നാലും നിരവധി വിവാദങ്ങളും അദ്ദേഹത്തെ തേടി എത്തിയിരുന്നു. തന്റെ ഓഫീസ് ജീവനക്കാരിയില്‍ നിന്നും ലൈംഗീകാരോപണവും അദ്ദേഹത്തിന് നേരെ ഉയര്‍ന്നിരുന്നു.

మరింత సమాచారం తెలుసుకోండి: